Also Read: കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
വിദ്യാജിയും ഞാനും വിദ്യാർഥികളായി മാഷിന്‍റെ മുമ്പിലിരുന്ന ആ പാട്ട്കാലം
ചന്ദ്രനുദിക്കുന്ന ദിക്കിലെ “ഒരു കുഞ്ഞുപൂവിന്‍റെ ഇതളിൽ നിന്നൊരു തുളളി മധുരം” ഒന്ന് കേട്ട് നോക്കൂ. ഉപാസനമൂർത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻനായർ സാറിന് കവിത. അത്രമേൽ ബഹുമാനത്തോടെ പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ. മനം കുളിർക്കണ പുലരി മഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്‍റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. വിദ്യാജിയും ഞാനും വിദ്യാർഥികളായി മാഷിന്‍റെ മുമ്പിലെന്നപോലെയിരുന്ന ആ പാട്ട്കാലം. കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓർമ്മകൾക്കു മുമ്പിൽ എന്‍റെ പ്രണാമം, സംവിധായകൻ ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
ഒരിക്കലും മറക്കാനാവാത്ത ആ ഭക്തിഗാനങ്ങൾ
എസ് രമേശൻ നായരുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. അദ്ദേഹത്തിന്‍റെ തൂലികയിൽ പിറന്ന ഏതാനും ഗാനങ്ങള്‍ പാടുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. സിനിമാഗാനങ്ങളേക്കാള്‍ അദ്ദേഹം ഒരിക്കലും മറക്കാനാവാത്ത നിരവധി ഭക്തിഗാനങ്ങളും എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചരുന്നു, ഗായിക കെ എസ് ചിത്ര ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.
പ്രണാമം
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർക്ക് പ്രണാമമർപ്പിച്ച് നടൻ മമ്മൂട്ടിയും ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. രമേശൻ നായരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് എഴുതിയിരിക്കുന്നത്.
ഭാവസാന്ദ്രമായ ആ വരികൾ
ഭാവസാന്ദ്രമായ വാക്കുകൾ കൊണ്ട് കവിതയിലും ഗാനങ്ങളിലും ചന്ദനഗന്ധം നിറച്ച പ്രിയപ്പെട്ട കവി എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ എന്നാണ് നടൻ മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
ആദരാഞ്ജലികളുമായി മഞ്ജു
എസ് രമേശൻ നായർ സാറിന് ആദരാഞ്ജലികളെന്നാണ് നടി മഞ്ജു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഹിന്ദു ഭക്തിഗാന രചനയിലും സജീവമായിരുന്ന അദ്ദേഹം തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും രചിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരും ആശാന്‍ പുരസ്‌കാരവും 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.