ആപ്പ്ജില്ല

മലയാളികളുടെ ഖൽബിൽ ഇടം നേടിയ 'ക്ലാസ്മേറ്റ്സി'ന് 14 വയസ്സ്

സുകുവും പയസും മുരളിയും താരയും റസിയയും സതീശനും എസ്തപ്പാനച്ചനും പഴന്തുണിയും വാലു വാസുവുമൊക്കെ ഇന്നും മലയാളികളുടെ മനസ്സിന്‍റെ ക്യാമ്പസ് വരാന്തകളിലും ഹോസ്റ്റൽ മുറികളിലും ജീവിച്ചിരിക്കുന്നുണ്ട്

Samayam Malayalam 25 Aug 2020, 9:00 am

ഹൈലൈറ്റ്:

  • മലയാളത്തിലെ കാമ്പസ് ചിത്രങ്ങളിൽ നൊസ്റ്റാൾജിക് ഹിറ്റടിച്ച സിനിമ
  • കേരളത്തിൽ കോളേജ് റീയൂണിനുകൾ തരംഗമാക്കിയ 'ക്ലാസ്മേറ്റ്സ്'
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam classmates
കലാലയ ജീവിതം ആഘോഷിച്ചവർക്കായ്, ആഘോഷിക്കാൻ സാധിക്കാത്തവർക്കായ്, ഇനി ആഘോഷിക്കാൻ പോകുന്നവർക്കായ് ‘ക്ലാസ്മേറ്റ്സ്’, ഓർമ്മകളുടെ ആഘോഷം എന്ന വിവരണത്തോടെയായിരുന്നു 2006 ഓഗസ്റ്റ് 25ന് ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ പരസ്യമെത്തിയത്. മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് ചിത്രം അന്ന് പിറവി കൊള്ളുകയായിരുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയിൽ ലാൽ ജോസ് ഒരുക്കിയ ചിത്രം. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും കാവ്യ മാധവനും നരേനും രാധികയുമൊക്കെ അണിനിരന്ന ചിത്രം ഇന്നും ഏവരുടേയും പ്രിയപ്പെട്ട സിനികളിലൊന്നാണ്, പ്രത്യേകിച്ച് കോളേജ് ജീവിതം ഓര്‍മ്മത്താളുകളിൽ മയിൽപ്പീലി പോലെ സൂക്ഷിക്കുന്നവര്‍ക്ക്.
Also Read: ആവേശമാണ് മമ്മൂക്കയെന്ന് പ്രതാപൻ; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ ലുക്ക്

മലയാളികള്‍ക്ക് ചാമരം, സര്‍വ്വകലാശാല എന്നീ കാമ്പസ് സിനിമകള്‍ക്ക് ശേഷം ലഭിച്ചൊരു എവര്‍ഗ്രീൻ കാമ്പസ് സ്റ്റോറിയായിരുന്നു ക്ലാസ്മേറ്റ്സ്. സംവിധായകൻ ലാല്‍ ജോസിന്‍റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് ക്ലാസ്മേറ്റ്സ് വിലയിരുത്തപ്പെടുന്നത്. കോളേജ് കാലത്തെ പ്രണയവും രാഷ്ട്രീയവും ചതിയും ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേരലുമെല്ലാം അതിവിദഗ്ധമായി സമ്മേളിപ്പിച്ച സിനിമയായിരുന്നു ചിത്രം, അതോടൊപ്പം തന്നെ നല്ലൊരു ത്രില്ലറുമായിരുന്നു. 3.4 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ബോക്സോഫീസില്‍ നിന്ന് 25 കോടിയോളം രൂപ ചിത്രം നേടുകയുമുണ്ടായി.

Also Read: സുകുവും പയസും കഞ്ഞിക്കുഴിയും മുരളിയും ഹോം ക്വാറന്‍റൈനിലാണ്!

‘എന്‍റെ ഖല്‍ബിലെ വെണ്ണിലാവ് നീ...’, ‘കാത്തിരുന്ന പെണ്ണല്ലേ...’, ‘കാറ്റാടിത്തണലും...’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അലക്സ് പോളായിരുന്നു സിനിമയുടെ സംഗീതം. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയ്ക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മികച്ച കഥയ്ക്കുള്ള പുരസ്കാരവും ജയിംസ് ആല്‍ബര്‍ട്ടിനും ലഭിക്കുകയുണ്ടായി. സുകുമാരനും പയസും മുരളിയും സതീശനും വാലു വാസുവും താരയും റസിയയും എസ്തപ്പാനച്ചനും പഴന്തുണിയും ഇന്നും സിനിമാ പ്രേക്ഷകരുടെ ഉള്ളിന്നുള്ളിലുണ്ട്. മാത്രമല്ല കേരളത്തിൽ കോളേജ് റീയൂണിയനുകള്‍ ഏറെ തരംഗമായി മാറിയത് ഈ സിനിമ ഇറങ്ങിയതിന് ശേഷമായിരുന്നു.

അടുത്തിടെ ക്ലാസ്‍മേറ്റ്സിന്‍റെ ഓര്‍മ്മപുതുക്കിക്കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും രംഗത്തെത്തിയിരുന്നു. കൊറോണയെ തുടര്‍ന്ന് സെൽഫ് ഐസൊലേറ്റ് ചെയ്തിരിക്കുന്നതിനാൽ വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ഇവരുടെ ഓര്‍മ്മപുതുക്കൽ. വീഡിയോ കോളിന്‍റെ സ്ക്രീൻ ഷോട്ടുകളും ഏവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്