67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019ലെ സിനിമാ പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് മൂലം 2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നില്ല. മികച്ച ഫീച്ചര്‍ സിനിമയായി മോഹൻലാൽ നായകനായ 'മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം' തിരഞ്ഞെടുത്തു. മികച്ച നടനുള്ള പുരസ്കാരം നേടിയത് 'ഭോൺസ്ലേ'യിലൂടെ മനോജ് ബാജ്പേയിയും 'അസുരനി'ലൂടെ ധനുഷും സ്വന്തമാക്കി. മികച്ച നടിയായി തിരഞ്ഞെടുത്തത് 'മണികര്‍ണ്ണിക', 'പങ്ക' തുടങ്ങിയ സിനിമകളിലെ അഭിനയം പരിഗണിച്ച് കങ്കണ റണാവത്തിനെയാണ്. മികച്ച സഹനടനുള്ള പുരസ്കാരം 'സൂപ്പർ ഡീലക്സി'ലെ പ്രകടനത്തിലൂടെ വിജയ് സേതുപതിക്ക് ലഭിച്ചു. ബരാട്ടർ ഹൂരെയ്ൻ എന്ന സിനിമയൊരുക്കിയ സഞ്ജയ് പുരൻ സിങ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി.
Also Read: മലയാളത്തിൽ നിന്ന് 17 സിനിമകൾ അന്തിമ പട്ടികയിൽ
മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം 'ഹെലൻ' എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. 'കള്ളനോട്ട'മാണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം. സജിൻ ബാബു ഒരുക്കിയ 'ബിരിയാണി'ക്ക് സ്പെഷ്യൽ മെൻഷൻ പുരസ്കാരം ലഭിച്ചു. മികച്ച തമിഴ് ചിത്രമായി 'അസുരൻ' തിരഞ്ഞെടുക്കപ്പെട്ടു.
കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ( സ്പെഷ്യല്‍ എഫക്ട്, സിദ്ധാര്‍ഥ് പ്രിയദര്ശന്), കോളാമ്പി ( ഗാനരചന, പ്രഭാ വര്‍മ) , ഛിഛോരെ (മികച്ച ഹിന്ദി ചിത്രം ), ഒത്ത സെരുപ്പ് സൈസ് 7( റസൂല്‍ പൂക്കുട്ടി, മികച്ച റീറെക്കോഡിങ് ), മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് (ജല്ലിക്കട്ട്), ഒരു പാതിര സ്വപ്നം പോലെ( മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം), ജേർസി (മികച്ച തെലുങ്ക് ചിത്രം). മികച്ച സിനിമാ സൌഹൃദ സംസ്ഥനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു. 38 സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. 105 സിനിമകളാണ് അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്.
Also Read: കിളി പറത്തി 'അജഗജാന്തരം' പോസ്റ്ററുകള്‍; മെയ് 28ന് ചിത്രം തീയേറ്ററുകളിൽ
Also Read: മലയാളത്തിൽ നിന്ന് 17 സിനിമകൾ അന്തിമ പട്ടികയിൽ
മികച്ച നവാഗാത സംവിധായകനുള്ള പുരസ്കാരം 'ഹെലൻ' എന്ന സിനിമയിലൂടെ മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചു. 'കള്ളനോട്ട'മാണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം. സജിൻ ബാബു ഒരുക്കിയ 'ബിരിയാണി'ക്ക് സ്പെഷ്യൽ മെൻഷൻ പുരസ്കാരം ലഭിച്ചു. മികച്ച തമിഴ് ചിത്രമായി 'അസുരൻ' തിരഞ്ഞെടുക്കപ്പെട്ടു.
കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ( സ്പെഷ്യല്‍ എഫക്ട്, സിദ്ധാര്‍ഥ് പ്രിയദര്ശന്), കോളാമ്പി ( ഗാനരചന, പ്രഭാ വര്‍മ) , ഛിഛോരെ (മികച്ച ഹിന്ദി ചിത്രം ), ഒത്ത സെരുപ്പ് സൈസ് 7( റസൂല്‍ പൂക്കുട്ടി, മികച്ച റീറെക്കോഡിങ് ), മികച്ച ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന് (ജല്ലിക്കട്ട്), ഒരു പാതിര സ്വപ്നം പോലെ( മികച്ച കുടുംബ ചിത്രം (നോണ്‍ ഫീച്ചര്‍ ഫിലിം), ജേർസി (മികച്ച തെലുങ്ക് ചിത്രം). മികച്ച സിനിമാ സൌഹൃദ സംസ്ഥനമായി സിക്കിം തിരഞ്ഞെടുക്കപ്പെട്ടു. 38 സംസ്ഥാനങ്ങളിൽ നിന്നുള്ള സിനിമകളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. 105 സിനിമകളാണ് അന്തിമ പട്ടികയിൽ ഇടം നേടിയിരുന്നത്.
Also Read: കിളി പറത്തി 'അജഗജാന്തരം' പോസ്റ്ററുകള്‍; മെയ് 28ന് ചിത്രം തീയേറ്ററുകളിൽ