ആപ്പ്ജില്ല

'ആടുജീവിതം' സിനിമയ്ക്കായി ജോർദാനിൽ പോയ സംഘത്തിലെ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജോർദാനിൽ നിന്ന് മെയ് 22ന് കൊച്ചിയിലെത്തിയ 58 അംഗ സംഘത്തിലെ രണ്ടാമത്തെയാൾക്കാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്

Samayam Malayalam 9 Jun 2020, 1:01 pm
പൃഥ്വിരാജ്-ബ്ലെസി കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോർദാനിൽ പോയ ഒരാള്‍ക്ക് കൂടി കൊവിഡ് ടെസ്റ്റ് പോസിറ്റീവ്. സംഘത്തിലുണ്ടായിരുന്ന കാട്ടകാമ്പാൽ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജോർദാനിൽ കുടുങ്ങിയ 58 അംഗ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതൽ വെള്ളാനിക്കരയിൽ ക്വാറന്‍റൈനിൽ കഴിഞ്ഞുവരികയായിരുന്നു.
Samayam Malayalam covid.


Also Read: മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞ് മേഘ്ന; ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ വിട


സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംഘത്തോടൊപ്പം അറബി പരിഭാഷകനായി പോയ മലപ്പുറം സ്വദേശിയായിരുന്നു അത്. അതിനുശേഷം കൊവിഡ് പോസ്റ്റീവാകുന്ന രണ്ടാമത്തെയാളാണിത്. ഈ മാസം മൂന്ന് മുതൽ വീട്ടിൽ ഒറ്റയ്ക്ക് ക്വാറന്‍റൈനിലായിരുന്നു. ഈ സമയത്താണ് സ്രവ പരിശോധനാഫലം പോസിറ്റീവായിരിക്കുന്നത്. ഇദ്ദേഹത്തെ ഉടൻ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കു മാറ്റും.

Also Read: പുത്തൻ ചിത്രങ്ങളുമായി അനുശ്രീ; ഇത് പൊളിച്ചെന്ന് ആരാധകരും

ജോര്‍ദാനിൽ നിന്ന് തിരിച്ചെത്തി 14 ദിവസങ്ങൾ നീണ്ട ക്വാറന്‍റൈൻ പൂർത്തിയാക്കി പൃഥ്വിരാജ് തിരികെ വീട്ടിലെത്തിയത് ജൂൺ അഞ്ചിനായിരുന്നു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമുള്ള ടെസ്റ്റ് ഫലവും 14 ദിവസങ്ങൾക്ക് ശേഷം നടത്തിയ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും പൃഥ്വിക്ക് നെഗറ്റീവ് ആയിരുന്നു. മെയ് 22–നാണ് പൃഥ്വിയും ആടുജീവിതം സിനിമയുടെ അണിയറപ്രവർത്തകരും ജോര്‍ജാനിൽ നിന്നും കേരളത്തിൽ തിരിച്ചെത്തിയത്. സംവിധായകൻ ബ്ലെസി ഉള്‍പ്പെടെയുള്ള മറ്റുള്ളവരും ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്