പാലക്കാട്: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷപദവിയിൽ നിന്ന് ഒഴിയാനൊരുങ്ങി നടനും എംപിയുമായ ഇന്നസെന്‍റ്. സംഘടനയ്ക്കുള്ളിൽ പ്രശ്നങ്ങളുള്ളതിനാൽ സ്ഥാനത്തു തുടരാൻ കഴിയില്ലെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്നസെന്‍റ് പറഞ്ഞു. കഴിഞ്ഞ നാലു ടേമിലും തന്നെ അദ്ധ്യക്ഷ പദവിയിൽ നിന്നു മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും എന്നാൽ സ്നേഹം കൊണ്ടുള്ള സമ്മര്‍ദ്ദം മൂലം തുടരുകയായിരുന്നുവെന്നും ഇന്നസെന്‍റ് പറഞ്ഞു.
മൂന്ന് വര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. വര്‍ഷങ്ങളായി താൻ പദവിയിലുണ്ട്. തനിക്ക് സ്ഥാനമോഹമില്ല. അമ്മയുടെ അധ്യക്ഷസ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. എല്ലാ വര്‍ഷവും എല്ലാവരും ഉന്നയിക്കുന്ന ആവശ്യം ഇത്തവണയും ഉന്നയിക്കപ്പെടുമെന്നും എന്നാൽ ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും ഇന്നസെന്‍റ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യക്ഷപദവി അടുത്ത ജൂണിൽ ഒഴിയുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ഇന്നസെന്‍റ് വ്യക്തമാക്കിയിരുന്നു.
മൂന്ന് വര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. വര്‍ഷങ്ങളായി താൻ പദവിയിലുണ്ട്. തനിക്ക് സ്ഥാനമോഹമില്ല. അമ്മയുടെ അധ്യക്ഷസ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. എല്ലാ വര്‍ഷവും എല്ലാവരും ഉന്നയിക്കുന്ന ആവശ്യം ഇത്തവണയും ഉന്നയിക്കപ്പെടുമെന്നും എന്നാൽ ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും ഇന്നസെന്‍റ് പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധ്യക്ഷപദവി അടുത്ത ജൂണിൽ ഒഴിയുമെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ഇന്നസെന്‍റ് വ്യക്തമാക്കിയിരുന്നു.