ആപ്പ്ജില്ല

മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല, രണ്ടാഴ്ചയായി നടന്‍ കെഡി ജോര്‍ജ്ജിന്റെ മൃതശരീരം മോര്‍ച്ചറിയില്‍, സംസ്കാരം സർക്കാർ ഏറ്റെടുത്തു

നടനായും ഡബ്ബിങ് ആര്‍ട്ടിസ്റ്റായും സജീവമായിരുന്ന കെഡി ജോര്‍ജ്ജിന്റെ ശവസംസ്‌കാരം ഇന്ന് നടക്കും. രണ്ടാഴ്ചയോളം മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ക്കായി കാത്തുനിന്നെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്താണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത്

Authored byഅശ്വിനി പി | Samayam Malayalam 14 Jan 2024, 12:42 pm
മുതിര്‍ന്ന നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കെഡി ജോര്‍ജ്ജിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് (ജനുവരി 14) നടക്കും. ബന്ധുക്കള്‍ക്കായി രണ്ടാഴ്ചയോളം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
Samayam Malayalam kd george


രണ്ടാഴ്ച മുന്‍പാണ് കെഡി ജോര്‍ജ്ജ് അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 75 വയസ്സായിരുന്നു. മലയാള സിനിമകളില്‍ ഡബ്ബ് ചെയ്തുകൊണ്ടാണ് ഇന്റസ്ട്രിയിലേക്ക് വരുന്നത്. തുടര്‍ന്ന് ഒരുപാട് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അസുഖ ബാധിതനാകുന്നത് വരെ ഡബ്ബിങ് രംഗത്ത് വളരെ സജീവമായിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മിര്‍സാപൂര്‍, ബോംബെ മേരി ജാന്‍ എന്നീ വെബ്‌സീരീസുകളിലാണ് ഏറ്റവുമൊടുവില്‍ ഡബ്ബ് ചെയ്തത്.

കരിറയറിന്റെ തുടകക്കകാലത്ത് ചെന്നൈയിലായിരുന്നു കുറേക്കാം. പിന്നീടാണ് ഇദ്ദേഹം കൊച്ചിയിലേക്ക് താമസം മാറിയത്. കൊച്ചിയിലെ പാളയത്തെ ലോഡ്ജിലായിരുന്നു താമസം. ആരോഗ്യാവസ്ഥ മോശമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെഡി ജോര്‍ജ്ജിന്റെ ബന്ധുക്കളെ കുറിച്ചൊന്നും യാതൊരു അറിവും ഇല്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. ഫെഫ്ക ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്റെ സഹായത്തോടെയായിരുന്നു അവസാനം കാലം കഴിഞ്ഞുപോയത്.

മരണവിവരം അറിയിച്ച്, ബന്ധുക്കളെ അന്വേഷിച്ച് പത്രക്കുറിപ്പും പരസ്യവും നല്‍കി ആഴ്ചകള്‍ കാത്തു നിന്നു. മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല എന്ന് പറഞ്ഞ് ചലച്ചിത്ര പ്രവര്‍ത്തകര്‍ അന്ത്യകര്‍മ്മം ചെയ്യാന്‍ ഒരുങ്ങിയെങ്കിലും ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് സര്‍ക്കാര്‍ തന്നെ മൃതദേഹം സംസ്‌കരിക്കും എന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊതു ദര്‍ശനവും അന്തിമോപചാരവും മോര്‍ച്ചറിയ്ക്ക് മുന്നില്‍ തന്നെ നടന്നു.
ഓതറിനെ കുറിച്ച്
അശ്വിനി പി
അശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്