'കടുവ' സിനിമയില്‍ ഭിന്നശേഷിക്കാരെയും ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളെയും വേദനിപ്പിക്കുന്ന തരത്തിലും അവഹേളിക്കുന്ന തരത്തിലുമുള്ള സംഭാഷണം ഉള്‍പ്പെടുത്തിയതിൽ മാപ്പ് പറയുന്നുവെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തിലായിരുന്നു നടന് പൃഥ്വിരാജ്, സംവിധായകന് ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍, തിരക്കഥാകൃത്ത് ജിനു എബ്രഹാം തുടങ്ങിയവര്‍ ഇത് പറഞ്ഞഥത്. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കുകയുണ്ടായി. വിവാദ സംഭാഷണം ഒഴിവാക്കിയ പകർപ്പ് സെൻസർ ബോർഡിന് നൽകിയിരിക്കുകയാണെന്നും സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയാൽ ഇന്ന് രാത്രി മുതൽ പ്രിന്റ് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിൽ നിന്ന് കൊണ്ട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എന്റെ പേരിലും സിനിമയുടെ പേരിലും ക്ഷമ ചോദിക്കുകയാണ്. ഇനി പറയാന്‍ പോകുന്നത് ന്യായീകരണമല്ല. നമ്മള് ചെയ്തു കൂട്ടുന്ന പാപങ്ങള്‍ നമ്മുടെ തലമുറകളായിരിക്കും അനുഭവിക്കുക എന്നതാണ് സിനിമയിലെ ആ സംഭാഷണം. പറയാന്‍ പാടില്ലാത്ത ഒരു കാര്യം കുര്യച്ചന് ജോസഫിനോട് പറയുന്നു എന്ന് തന്നെയാണ് ആ സീനില്‍ ഞങ്ങൾ ഉദ്ദേശിച്ചത്.
ALso Read: പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേറ്റില്ല, സംവിധായകൻ മരിച്ച നിലയിൽ! വിടവാങ്ങിയത് ഒറ്റ പരസ്യത്തിലൂടെ ജനപ്രീതി നേടിയ സംവിധായകൻ കെ.എൻ ശശിധരൻ!
അതിന് ശേഷം ജോസഫ്, അവന് എന്റെ ദിവസം നശിപ്പിച്ചു എന്ന് പറയുന്നുമുണ്ട്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് കുര്യച്ചനും തോന്നുന്നുണ്ട്. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ മനസ്സിലാകുന്നു, നായകന് അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. അതില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് അഭിനയിപ്പിച്ചത്. മറ്റൊരു കുട്ടിയെ അഭിനയിപ്പിച്ചാല്‍ അത് പ്രശ്നമാകുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. സിനിമയുടെ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മാപ്പ് പറയാനെത്തിയിരിക്കുന്നത്.
പ്രശ്നമായ ആ സംഭാഷണം സിനിമയിൽ നിന്ന് മാറ്റിയെന്നും പൃഥ്വിരാജ് പറഞ്ഞു. സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ ആ നടപടികള്‍ ഞങ്ങൾ സ്വീകരിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായതിനാൽ ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്ലോഡ് ചെയ്യും. വിദേശത്ത് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നത് ഞങ്ങളല്ല. അത് കൃത്യമായി ഫോളോ അപ് ചെയ്ത് മാറ്റുന്നതായിരിക്കുമെന്നും പൃഥ്വി പറയുകയുണ്ടായി.
ALso Watch :
ALso Read: പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേറ്റില്ല, സംവിധായകൻ മരിച്ച നിലയിൽ! വിടവാങ്ങിയത് ഒറ്റ പരസ്യത്തിലൂടെ ജനപ്രീതി നേടിയ സംവിധായകൻ കെ.എൻ ശശിധരൻ!
അതിന് ശേഷം ജോസഫ്, അവന് എന്റെ ദിവസം നശിപ്പിച്ചു എന്ന് പറയുന്നുമുണ്ട്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് കുര്യച്ചനും തോന്നുന്നുണ്ട്. അങ്ങനെ തന്നെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഞങ്ങള്‍ മനസ്സിലാകുന്നു, നായകന് അങ്ങനെ പറയുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാനാകില്ല. അതില്‍ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് അഭിനയിപ്പിച്ചത്. മറ്റൊരു കുട്ടിയെ അഭിനയിപ്പിച്ചാല്‍ അത് പ്രശ്നമാകുമെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു. സിനിമയുടെ നിര്‍മാണത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങള്‍ക്ക് ഈ സംഭാഷണം പ്രശ്നമാകുമെന്ന് കരുതിയില്ല. അതുകൊണ്ടാണ് ഇപ്പോള്‍ മാപ്പ് പറയാനെത്തിയിരിക്കുന്നത്.
പ്രശ്നമായ ആ സംഭാഷണം സിനിമയിൽ നിന്ന് മാറ്റിയെന്നും പൃഥ്വിരാജ് പറഞ്ഞു. സംഭാഷണം എടുത്തുമാറ്റണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ തന്നെ ആ നടപടികള്‍ ഞങ്ങൾ സ്വീകരിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വേണമായിരുന്നു. ഇന്നലെ സെന്‍സര്‍ ബോര്‍ഡ് അവധിയായതിനാൽ ഇന്ന് രാത്രിയോടു കൂടി പുതിയ കണ്ടന്റ് അപ്ലോഡ് ചെയ്യും. വിദേശത്ത് കണ്ടന്റ് അപ്ലോഡ് ചെയ്യുന്നത് ഞങ്ങളല്ല. അത് കൃത്യമായി ഫോളോ അപ് ചെയ്ത് മാറ്റുന്നതായിരിക്കുമെന്നും പൃഥ്വി പറയുകയുണ്ടായി.
ALso Watch :