ആപ്പ്ജില്ല

ഹാസ്യസാമ്രാട്ട് സൈനുദ്ദീൻ ഓർമ്മയായിട്ട് പതനേഴുവർഷം

നിഷ്കളങ്കവും പരിശുദ്ധവുമായ നർമം കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ സൈനുദ്ദീൻ

TNN 4 Nov 2016, 7:16 pm
നിഷ്കളങ്കവും പരിശുദ്ധവുമായ നർമം കൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ സൈനുദ്ദീൻ ഓ‍ർമ്മയായിട്ട് ഇന്നേക്ക് പതിനേഴുവ‍ർഷം. കൊച്ചിൻ കലാഭവനിലെ മിമിക്രി താരമായി കലാരംഗത്തെത്തിയ സൈനുദ്ദീൻ, ചെമ്മീനിൽ നടൻ മധു അവതരിപ്പിച്ച കഥാപാത്രമായ പരീക്കുട്ടിയെ അനുകരിക്കുന്നതിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
Samayam Malayalam actor sainudheen remembrance
ഹാസ്യസാമ്രാട്ട് സൈനുദ്ദീൻ ഓർമ്മയായിട്ട് പതനേഴുവർഷം

അക്ഷരങ്ങളെ പല്ലുകൾക്കിടയിലൂടെ പറ്റിപ്പിടിപ്പിച്ച് പുറത്തേക്കു വരുന്ന വാക്കുകൾക്കുള്ള ചതവും ഒടിവും വേഗതയും തന്നെയാണ് സൈനുദ്ദീനെ വ്യത്യസ്ഥനാക്കിയത്.

1982-ൽ പുറത്തിറങ്ങിയ പി എ ബക്കറിന്റെ 'ചാപ്പ'യാണ് ആദ്യ ചലച്ചിത്രം. ലാൽസലാം, ഹിറ്റ്ലർ, കാബൂളിവാല, സയാമീസ് ഇരട്ടകൾ, മിമിക്സ് പരേഡ്, കാസർകോട് കാദർഭായ്, സൗഭാഗ്യം, ഉപ്പുകണ്ഠം ബ്രദേഴ്‌സ്, ഇരിക്കൂ എംഡി അകത്തുണ്ട്, നഗരത്തിൽ സംസാരവിഷയം, ഇന്നത്തെ പ്രോഗ്രാം, മാന്ത്രികച്ചെപ്പ് തുടങ്ങി 150-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

1952ലായിരുന്നു ജനനം. 1999 നവംബ‍ർ നാലിന് 47-ആം വയസ്സിലാണ് ശ്വാസകോശ സംബദ്ധമായ രോഗങ്ങളാൽ മരണം സംഭവിച്ചത്. മലയാളചലച്ചിത്രസംഘടനായ അമ്മ സംഘടിപ്പിച്ചിരുന്ന സ്റ്റേജ് പരിപാടികളിലെ ഒരു പ്രധാന നടനും കൂടിയായിരുന്നു സൈനുദ്ദീൻ. ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം പഞ്ചപാണ്ഡവർ ആയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്