കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ അനുവദിച്ച് ഹൈക്കോടതി. ജഡ്ജി ഹണി വര്‍ഗ്ഗീസിനാണ് വിചാരണ ചുമതല. നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിച്ചുകൊണ്ട് ഹൈക്കോടതിയുടേതാണ് ഉത്തരവ്. വിചാരണ എറുണാകുളത്തിന് പുറത്തേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം പരിഗണിച്ചാണ് ഉത്തരവ്. വിചാരണ വേഗം പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ നടിയുടെ ആവശ്യത്തെ കേസിൽ കക്ഷിയായ ദിലീപ് എതിര്‍ത്തിരുന്നു. ദിലീപ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിട്ടുമുണ്ട്. മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റരുതെന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തന്നെ വിചാരണ തുടരണമെന്നുമാണ് ദിലീപിന്റെ ആവശ്യം.
നടിക്ക് എന്തിന് പ്രത്യേക പരിഗണന നൽകണമെന്നും ദിലീപ് ചോദിച്ചിട്ടുണ്ട്. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനും ദിലീപ് ആവശ്യമുന്നയിച്ചിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുള്ളപ്പോള്‍ ഇതിൽ മാത്രം പ്രത്യേക പരിഗണനയെന്തിനെന്ന് ദിലീപ് ഹര്‍ജിയില്‍ ചോദിക്കുന്നുമുണ്ട്. എന്നാൽ നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ചോദിച്ചുകൊണ്ടാണെന്നും അനതിന് നിയമം അനുവദിക്കുന്നുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.
നടിക്ക് എന്തിന് പ്രത്യേക പരിഗണന നൽകണമെന്നും ദിലീപ് ചോദിച്ചിട്ടുണ്ട്. നടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരുന്നതിനും ദിലീപ് ആവശ്യമുന്നയിച്ചിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ സംസ്ഥാനത്ത് വേറെയുള്ളപ്പോള്‍ ഇതിൽ മാത്രം പ്രത്യേക പരിഗണനയെന്തിനെന്ന് ദിലീപ് ഹര്‍ജിയില്‍ ചോദിക്കുന്നുമുണ്ട്. എന്നാൽ നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ചോദിച്ചുകൊണ്ടാണെന്നും അനതിന് നിയമം അനുവദിക്കുന്നുണ്ടെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്.