ആപ്പ്ജില്ല

ആരോപണം ശക്തമാക്കി അര്‍ച്ചന പദ്മിനി; സ്ഥിരീകരിച്ച് ബാദുഷ

ആരോപണത്തില്‍ കൂടുതൽ വ്യക്തതയുമായി അര്‍ച്ചന പത്മിനി

Samayam Malayalam 6 Dec 2022, 10:55 pm
കൊച്ചിയിൽ ശനിയാഴ്ച നടന്ന ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിൽ ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് തുറന്ന് പറഞ്ഞ നടി അര്‍ച്ചന പദ്മിനി ആരോപണത്തിൽ കൂടുതൽ വ്യക്തതയുമായി രംഗത്ത്. മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് പീഡനശ്രമം ഉണ്ടായതെന്നും അര്‍ച്ചന ഇന്നലെ വെളിപ്പെടുത്തിയിരുന്നു. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അര്‍ച്ചന ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തിയിരിക്കുന്നത്. സസ്‌പെന്‍ഷൻ്റെ ആറുമാസ കാലയളവിന് ശേഷം പീഡകനെ പുറത്താക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഫെഫ്ക അത് പാലിച്ചില്ലെന്ന് അര്‍ച്ചന ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
Samayam Malayalam archana padmini
actress archana padmini's allegation confirmed by badusha



മെഗാസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിച്ച വേളയിൽ ഷെറിനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നും എന്നാല്‍ ഇത് ചൂണ്ടിക്കാട്ടി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും അര്‍ച്ചന പറഞ്ഞിരുന്നു. പോലീസില്‍ പരാതി പെട്ടിട്ട് കാര്യമില്ലാത്തതിനാല്‍ അത് ചെയ്തില്ലെന്നും . ഈ ഊളകളുടെ പുറകെ നടക്കുവാനല്ല തനിക്കു സമയമെന്നും വേറെ ജോലിയുണ്ടെന്നും അര്‍ച്ചന പറഞ്ഞിരുന്നു.

"പ്രഹസനപരമെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കിയ ഒരു സസ്പെന്‍ഷന്‍ പ്രതിക്ക് (കുറ്റം സമ്മതിച്ചതാണ്) കൊടുക്കുന്നതായി ഫെഫ്ക അറിയിച്ചിരുന്നു. ആ ആറു മാസ കാലയളവിന് ശേഷം അയാളെ പുറത്താക്കുന്ന നടപടിയുണ്ടാകും എന്നാണ് എന്നെ വിശ്വസിപ്പിച്ചത്. അയാള്‍ പക്ഷെ സജീവമായി പിന്നീടും തൊഴിലെടുക്കുകയുണ്ടായി. തുടര്‍ന്ന് എന്നെ അറിയിക്കാമെന്ന് പറഞ്ഞ പുറത്താക്കല്‍ സംഭവിച്ചില്ല, ഞാനെന്തായാലും അറിഞ്ഞിട്ടില്ല. പ്രസ്സ് ക്ലബ്ബില്‍ കൂടിയ മൊബിന് മുമ്പാകെ കൂടുതലൊന്നും പറയാനുള്ള അവസ്ഥ ഉണ്ടായില്ല." അര്‍ച്ചന പദ്മിനി ഫേസ്ബുക്കിൽ കുറിച്ചു.


അതേസമയം നടി അര്‍ച്ചന പത്മിനി ഉന്നയിച്ച ആരോപണം ശരിവെച്ച്‌ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ രംഗത്തെത്തി. ഷെറിന്‍ സ്റ്റാന്‍ലിക്ക് അബദ്ധം പിണഞ്ഞതായി ബാദുഷ സ്ഥിരീകരിച്ചു. ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവ പ്രവര്‍ത്തകനാണ്. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയില്‍ ബാദുഷയുടെ അസിസ്റ്റൻ്റായിരുന്നു ഷെറിന്‍ സ്റ്റാന്‍ലി.

ആരോപണം ശക്തമാക്കി അര്‍ച്ചന പദ്മിനി; സ്ഥിരീകരിച്ച് ബാദുഷ


എന്നാൽ, ആരോപണ വിധേയനായ സാങ്കേതിക പ്രവര്‍ത്തകനെതിരെ ഫെഫ്ക നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം ഇപ്പോള്‍ സസ്പെന്‍ഷനിലാണെന്നും അടിസ്ഥാന രഹിതമായ ആരോപണം ഉന്നിയിച്ച അര്‍ച്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ഷെറിൻ സ്റ്റാൻലിയെ സസ്പെൻഡ് ചെയ്തിരുന്നെന്ന് സിബി മലയിലും വ്യക്തമാക്കി.


ആറുമാസം സസ്പെൻഷൻ നൽകിയതിനു പിന്നാലെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇയാളെ തിരിച്ചെടുക്കരുതെന്ന നിർദ്ദേശവും നൽകിയിരുന്നതായി ഉണ്ണികൃഷ്ണൻ വാര്‍ത്താചര്‍ച്ചയിൽ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കിയിരുന്നു. അർച്ചന പത്മിനിയോട് അപ്പോൾത്തന്നെ പോലീസിൽ പരാതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ അവർ അതിന് തയ്യാറായില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. തികച്ചും നിരുത്തരവാദപരമായ പ്രസ്താവനയായിരുന്നു അർച്ചനയുടേതെന്നും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്