ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസിൽ മുൻ ഭാര്യയ്ക്കും അതിജീവിതയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ്

കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കണമെന്നാണ് ദിലീപ് ആവശ്യമുന്നയിച്ചിട്ടുള്ളത്

Edited byജിയ ജോഷി | Samayam Malayalam 6 Dec 2022, 9:57 pm
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പറഞ്ഞ സമയത്തിനകം പൂർത്തിയാക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യമുന്നയിച്ച് നടന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ കോടതി നിര്‍ദേശിക്കണമെന്നാണ് ദിലീപ് ഹര്‍ജിയിൽ ആവശ്യമുന്നയിച്ചിരിക്കുന്നത്. കേസിലെ വിചാരണ നീട്ടണമെന്നുള്ള സംസ്ഥാന സർക്കാരിൻ്റെ ആവശ്യം അടുത്തിടെ സുപ്രീം കോടതി തള്ളിയിരുന്നു. സംസ്ഥാനത്തിൻ്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദേശം നൽകാനാവില്ലെന്നും ജസ്റ്റിസ് എ എൻ ഖാൽവിക്കറിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണിപ്പോൾ ദിലീപ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
Samayam Malayalam dileep case


തുടരന്വേഷണ റിപ്പോർട്ട് പുതിയ അന്വേഷണത്തിന് വേണ്ടി ഉപയോഗിക്കുന്നത് തടയണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാൻ വിചാരണക്കോടതിയെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുള്ള ദിലീപ് അപേക്ഷയിൽ അതിജീവിതയ്ക്കും മുൻ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുമുണ്ട്.

Also Read: 'ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്'; മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും

കേസിൽ തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നിടുന്നതായിരുന്നു ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം. കേസിലെ തെളിവ് നശിപ്പിച്ചുകളഞ്ഞ സംഭവത്തിൽ ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ ക്രൈംബ്രാ‌ഞ്ച് വ്യക്തമാക്കിയിരുന്നു. കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന സംഭവത്തിലും അന്വേഷണം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഇവർക്കെതിരെ അന്വേഷണം തുടരുന്നതായിരിക്കുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയ സംഭവത്തിലും അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റപത്രത്തിലുണ്ട്.

Also Watch :
ഓതറിനെ കുറിച്ച്
ജിയ ജോഷി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്