കൊച്ചി: മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ 'വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്' ബദലായി ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ വനിതാ സംഘടനയ്ക്ക് തുടക്കം കുറിച്ചു. സംഘടനയ്ക്ക് നേതൃത്വം നൽകാൻ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെ കോർഡിനേറ്ററായി നിയോഗിച്ചു. ഫെഫ്ക ഭാരവാഹികളായ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, സിബി മലയില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കൊച്ചിയിലായിരുന്നു യോഗം ചേർന്നത്.
ഏഴ് പേരുടെ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നു പേര്‍ ഫെഫ്കയുടെ അപക്സ് കമ്മിറ്റിയില്‍ അംഗങ്ങളാകും. ഫെഫ്കയില്‍ അംഗത്വമുള്ള നാനൂറോളം വനിതകളെ പുതിയ സംഘടനയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് തുടക്കം കുറിച്ചത്. മഞ്ജു വാര്യര്‍, പാര്‍വതി, റിമാ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡബ്ല്യുസിസിയുടെ രൂപീകരണം. ഇവരുടെ സ്ത്രീപക്ഷവാദ നിലപാടുകളോടും സിനിമാ വിമര്‍ശനങ്ങളോടും മുഖ്യധാര സിനിമാ പ്രവര്‍ത്തകർക്ക് വിയോജിപ്പുണ്ടായിരുന്നു. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സിനിമാ വ്യവസായത്തിന് എതിരാണെന്ന നിലപാടിലായിരുന്നു ഇവർ. ഇത്തരക്കാരുടെ കൂട്ടായ്മയിലാണ് ഇപ്പോള്‍ പുതിയ വനിത സംഘടനയ്ക്ക് രൂപംകൊടുത്തിരിക്കുന്നത്.
ഏഴ് പേരുടെ കോര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത മൂന്നു പേര്‍ ഫെഫ്കയുടെ അപക്സ് കമ്മിറ്റിയില്‍ അംഗങ്ങളാകും. ഫെഫ്കയില്‍ അംഗത്വമുള്ള നാനൂറോളം വനിതകളെ പുതിയ സംഘടനയിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവിന് തുടക്കം കുറിച്ചത്. മഞ്ജു വാര്യര്‍, പാര്‍വതി, റിമാ കല്ലിങ്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഡബ്ല്യുസിസിയുടെ രൂപീകരണം. ഇവരുടെ സ്ത്രീപക്ഷവാദ നിലപാടുകളോടും സിനിമാ വിമര്‍ശനങ്ങളോടും മുഖ്യധാര സിനിമാ പ്രവര്‍ത്തകർക്ക് വിയോജിപ്പുണ്ടായിരുന്നു. ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങള്‍ സിനിമാ വ്യവസായത്തിന് എതിരാണെന്ന നിലപാടിലായിരുന്നു ഇവർ. ഇത്തരക്കാരുടെ കൂട്ടായ്മയിലാണ് ഇപ്പോള്‍ പുതിയ വനിത സംഘടനയ്ക്ക് രൂപംകൊടുത്തിരിക്കുന്നത്.