ഭക്ഷണം വിഷയമാക്കി മലയാളത്തിൽ നിരവധി സിനിമകള്‍ എത്തിയിട്ടുണ്ട്. സാള്‍ട്ട് ആൻഡ് പെപ്പര്‍, കല്ല്യാണരാമൻ, ഉസ്താദ് ഹോട്ടല്‍, തീറ്ററപ്പായി, പട്ടാഭിരാമൻ, കമ്മത്ത് ആൻഡ് കമ്മത്ത് തുടങ്ങിയവ ഉദാഹരണം. അവയുടെ ഇടയിലേക്ക് വീണ്ടുമെത്തുന്ന ഒരു ഭക്ഷണകഥയാണ് 'വെള്ളേപ്പം'. ചിത്രത്തിലെ നായകനെ ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 'പതിനെട്ടാം പടി'യെന്ന ചിത്രത്തിൽ അയ്യപ്പൻ എന്ന കഥാപാത്രമായെത്തിയ അക്ഷയ് രാധാകൃഷ്ണനാണ് സിനിമയിലെ നായകൻ.
അയ്യപ്പനിൽ നിന്നും ഉണ്ണിയേശുവിലേക്ക്, ഞങ്ങളുടെ നായകൻ ജോസ്മോൻ ആയി അക്ഷയ് രാധാകൃഷ്ണൻ
വെള്ളേപ്പം നവംബർ 17 മുതൽ ഷൂട്ടിംഗ് എന്നു പറഞ്ഞ് ചിത്രത്തിന്‍റെ സംവിധായകനായ പ്രവീൺ രാജ് പൂക്കാടൻ ആണ് നായകനെ അവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉള്ളു പൊള്ളി വെന്ത ഒരു തമാശക്കഥ എന്ന ടാഗ് ലൈനുമായിറങ്ങിയിരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് ശ്രദ്ധ നേടിയിരുന്നു. Also Read: വീണ്ടും ഒരു ഭക്ഷണ കഥ; 'വെള്ളേപ്പം' ടൈറ്റിൽ പോസ്റ്റർ
തൃശൂരിന്‍റെ പ്രാതൽ മധുരത്തിന്‍റെ കഥയുമായാണ് വെള്ളേപ്പം എത്തുന്നത്. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജീവൻ ലാൽ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ടി എം റഫീഖ് നിർമ്മിക്കുന്ന ചിത്രത്തിലൂടെ അൻപേ എൻ അൻപേ,ദേവതയെ കണ്ടെ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുകയുമാണ്.
Also Read: 'വീരനും ക്ഷണിക്കപ്പെട്ട അതിഥിയാണ്'; അധ്യാപികയെ തിരുത്തി നടൻ അക്ഷയ്
'പൂമര'ത്തിലെ കടവാത്തൊരു തോണി എന്ന ഗാനത്തോടെ മലയാളികൾ ഏറെ സ്നേഹിച്ച ലീല എൽ ഗിരീഷ് കുട്ടൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്നു. യുവ താരനിരയുമായി എത്തുന്ന ചിത്രം തൃശ്ശൂരിലും പരിസരത്തും ആയാണ് ചിത്രീകരണം തുടങ്ങാനിരിക്കുന്നത്.
Also Read: അക്ഷയ് രാധാകൃഷ്ണൻ; 'പതിനെട്ടാം പടി'യിലെ അയ്യപ്പൻ
ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രവീൺ പൂക്കാടൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉള്ളു പൊള്ളി വെന്തുരുകിയ നിമിഷങ്ങളിലും പുട്ട് പോലെ തമാശ പറഞ്ഞു അതിജീവിച്ച ജീവിതത്തിനു ഒരു വഴിത്തിരിവ്.സംവിധായകനാകുക വലിയ സ്‌ക്രീനിൽ പേരു വരുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നില്ല ജീവിതത്തിൽ. അത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. തമാശയുടെയും പ്രണയത്തിന്‍റേയും ഫാന്‍റസിയുടെയും രൂപത്തിൽ താൻ കണ്ട കാഴ്ചകളും അനുഭവങ്ങളും സിനിമ ആകുകയാണെന്നുപറഞ്ഞായിരുന്നു പ്രവീൺ അന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരുന്നത്.
വെള്ളേപ്പം നവംബർ 17 മുതൽ ഷൂട്ടിംഗ് എന്നു പറഞ്ഞ് ചിത്രത്തിന്‍റെ സംവിധായകനായ പ്രവീൺ രാജ് പൂക്കാടൻ ആണ് നായകനെ അവതരിപ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഉള്ളു പൊള്ളി വെന്ത ഒരു തമാശക്കഥ എന്ന ടാഗ് ലൈനുമായിറങ്ങിയിരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് ശ്രദ്ധ നേടിയിരുന്നു.
തൃശൂരിന്‍റെ പ്രാതൽ മധുരത്തിന്‍റെ കഥയുമായാണ് വെള്ളേപ്പം എത്തുന്നത്. മാധ്യമപ്രവർത്തകനും സിനിമ പ്രൊമോഷൻ രംഗത്തെ സജീവ സാന്നിദ്ധ്യവുമായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജീവൻ ലാൽ ആണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ടി എം റഫീഖ് നിർമ്മിക്കുന്ന ചിത്രത്തിലൂടെ അൻപേ എൻ അൻപേ,ദേവതയെ കണ്ടെ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഹരീഷ് രാഘവേന്ദ്ര ആദ്യമായി മലയാളത്തിൽ എത്തുകയുമാണ്.
Also Read: 'വീരനും ക്ഷണിക്കപ്പെട്ട അതിഥിയാണ്'; അധ്യാപികയെ തിരുത്തി നടൻ അക്ഷയ്
'പൂമര'ത്തിലെ കടവാത്തൊരു തോണി എന്ന ഗാനത്തോടെ മലയാളികൾ ഏറെ സ്നേഹിച്ച ലീല എൽ ഗിരീഷ് കുട്ടൻ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിങ് നിർവഹിക്കുന്നു. യുവ താരനിരയുമായി എത്തുന്ന ചിത്രം തൃശ്ശൂരിലും പരിസരത്തും ആയാണ് ചിത്രീകരണം തുടങ്ങാനിരിക്കുന്നത്.
Also Read: അക്ഷയ് രാധാകൃഷ്ണൻ; 'പതിനെട്ടാം പടി'യിലെ അയ്യപ്പൻ
ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രവീൺ പൂക്കാടൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളും മുമ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉള്ളു പൊള്ളി വെന്തുരുകിയ നിമിഷങ്ങളിലും പുട്ട് പോലെ തമാശ പറഞ്ഞു അതിജീവിച്ച ജീവിതത്തിനു ഒരു വഴിത്തിരിവ്.സംവിധായകനാകുക വലിയ സ്‌ക്രീനിൽ പേരു വരുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നില്ല ജീവിതത്തിൽ. അത് ഏറ്റവും വലിയ സ്വപ്നമായിരുന്നു. തമാശയുടെയും പ്രണയത്തിന്‍റേയും ഫാന്‍റസിയുടെയും രൂപത്തിൽ താൻ കണ്ട കാഴ്ചകളും അനുഭവങ്ങളും സിനിമ ആകുകയാണെന്നുപറഞ്ഞായിരുന്നു പ്രവീൺ അന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരുന്നത്.