കണ്ണൂർ: നടൻ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൻെറ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംവിധായകൻ ടി.ദീപേഷ്. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ‘സ്വനം’ സിനിമയുടെ സംവിധായകനാണ് ദീപേഷ്.
സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അദ്ദേഹം സാംസ്കാരിക മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ദീപേഷ് സാംസ്കാരിക മന്ത്രിക്ക് അയച്ച കത്തിൻെറ പൂർണരൂപം:
പ്രിയപ്പെട്ട സാംസ്കാരിക മന്ത്രിക്ക്
സർ' ,
2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കൈമാറുന്നതിനെ സംബന്ധിച്ച്
ഈ വർഷം കൊല്ലത്ത് വച്ചാണ് അവാർഡ് കൈമാറുന്നത് എന്നും ശ്രീ മുകേഷാണ് സ്വാഗത സംഘം ചെയർമാനെന്നും അറിയാൻ കഴിഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ശ്രീ. മുകേഷിന്റെ സ്വഗതത്തിൽ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നൽകുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം ഇതുവരെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയും' സംസ്ഥാന സർക്കാറും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും.' മാത്രമല്ല പൊതു സമൂഹത്തിന് മുൻപിൽ തെറ്റായ സന്ദേ ശമായിരിക്കും എത്തുക.ഈ പരിപാടിയിൽ പങ്കെടുത്ത് അവാർഡ് വാങ്ങേണ്ട ഒരാൾ എന്ന നിലയിൽ വളരെ അധികം മാനസിക പ്രയാസവും ഉണ്ട് - മാത്രമല്ല.കഴിഞ്ഞവർഷം തലശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ അവൾക്കൊപ്പം എന്ന പരാപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത് ' അദേഹത്തെ മാറ്റി നിർത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തി പിടിക്കണമെന്ന് അപേക്ഷിക്കുന്നു
ഒപ്പ്
ദിപേഷ് .ടി
സംവിധായകൻ
സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അദ്ദേഹം സാംസ്കാരിക മന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.
ദീപേഷ് സാംസ്കാരിക മന്ത്രിക്ക് അയച്ച കത്തിൻെറ പൂർണരൂപം:
പ്രിയപ്പെട്ട സാംസ്കാരിക മന്ത്രിക്ക്
സർ' ,
2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കൈമാറുന്നതിനെ സംബന്ധിച്ച്
ഈ വർഷം കൊല്ലത്ത് വച്ചാണ് അവാർഡ് കൈമാറുന്നത് എന്നും ശ്രീ മുകേഷാണ് സ്വാഗത സംഘം ചെയർമാനെന്നും അറിയാൻ കഴിഞ്ഞു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ശ്രീ. മുകേഷിന്റെ സ്വഗതത്തിൽ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നൽകുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനം ഇതുവരെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയും' സംസ്ഥാന സർക്കാറും മുന്നോട്ട് വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും.' മാത്രമല്ല പൊതു സമൂഹത്തിന് മുൻപിൽ തെറ്റായ സന്ദേ ശമായിരിക്കും എത്തുക.ഈ പരിപാടിയിൽ പങ്കെടുത്ത് അവാർഡ് വാങ്ങേണ്ട ഒരാൾ എന്ന നിലയിൽ വളരെ അധികം മാനസിക പ്രയാസവും ഉണ്ട് - മാത്രമല്ല.കഴിഞ്ഞവർഷം തലശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ അവൾക്കൊപ്പം എന്ന പരാപാടിയാണ് എറ്റവും പ്രധാന വിഷയമായി എടുത്തത് ' അദേഹത്തെ മാറ്റി നിർത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തി പിടിക്കണമെന്ന് അപേക്ഷിക്കുന്നു
ഒപ്പ്
ദിപേഷ് .ടി
സംവിധായകൻ