കൊച്ചി: കൊച്ചി: നടൻ ദിലീപിനെ താരസംഘടനായ അമ്മയിൽ തിരിച്ചെടുക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന അമ്മയുടെ വാർഷിക പൊതുയോഗത്തിലാണ് ഇത് സംബന്ധിച്ച് ചർച്ച നടന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ സംഘടനയിൽ നിന്ന് മാറ്റി നിർത്തിയിരുന്നു. പുറത്താക്കിയ നടപടി സാങ്കേതികമായി നിലനിൽക്കുന്നതല്ലെന്നാണ് സംഘടനയുടെ വിശദീകരണം.
നടി ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് യോഗത്തിൽ ആദ്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാൽ പിന്നീട് വിശദമായി ചർച്ച ചെയ്യാമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നില നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞില്ല. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. അമ്മയുടെ വാർഷിക യോഗത്തിൽ ഡബ്ല്യു സി സി അംഗങ്ങളൊന്നും പങ്കെടുത്തിരുന്നില്ല.
നടി ഊർമിള ഉണ്ണിയാണ് ദിലീപിനെ തിരിച്ചെടുക്കണമെന്ന് യോഗത്തിൽ ആദ്യം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായതിനാൽ പിന്നീട് വിശദമായി ചർച്ച ചെയ്യാമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ദിലീപിനെ പുറത്താക്കിയ നടപടി സാങ്കേതികമായി നില നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായമൊന്നും പറഞ്ഞില്ല. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. അമ്മയുടെ വാർഷിക യോഗത്തിൽ ഡബ്ല്യു സി സി അംഗങ്ങളൊന്നും പങ്കെടുത്തിരുന്നില്ല.