ആപ്പ്ജില്ല

പോത്തും വലിയൊരു ആള്‍ക്കൂട്ടവും; 'ജല്ലിക്കട്ട്' ടീസർ

ഇതിനകം ലോകപ്രശസ്ത ചലച്ചിത്രമേളകളിലൊക്കെ നിരൂപകരടക്കം വാഴ്ത്തിപ്പാടിയ ലിജോയുടെ ജല്ലിക്കട്ട് ടീസർ യൂട്യൂബിൽ എത്തിയിരിക്കുകയാണ്

Samayam Malayalam 20 Sept 2019, 6:33 pm
ആമേൻ, ഡബിള്‍ ബാരൽ, ഈമയൗ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ലിജോ ജോസ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ പുതിയ ചിത്രമായ 'ജല്ലിക്കട്ട്' ടീസർ പുറത്തിറങ്ങി. അതിഗംഭീരമെന്നാണ് ടീസറിന് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ പൂജ റിലീസായി തിയറ്ററുകളിൽ എത്തും. സിനിമയുടെ ജിസിസി വിതരണാവകാശം ഫാര്‍സ് ഇന്‍റര്‍നാഷണലിന് കൈമാറിയിട്ടുണ്ട്. ടൊറന്‍റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ജല്ലിക്കട്ടിന്‍റെ വേൾഡ് പ്രീമിയർ കഴിഞ്ഞ ദിവസം നടന്നിരുന്നു. “Jaws in South India,” എന്നാണ് ലോകപ്രശസ്ത സിനിമാ നിരൂപകരടക്കം ചിത്രത്തെ വാഴ്ത്തിയിരിക്കുന്നത്.
Samayam Malayalam jallikattu


Also Read: 'ജല്ലിക്കെട്ട്' പോസ്റ്ററൊരുക്കിയ ആര്‍ മഹേഷ് അന്തരിച്ചു

ഒരു ഗ്രാമത്തിൽ കയറുപൊട്ടിച്ചോടുന്നൊരു പോത്തിനെ മെരുക്കാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് എന്ന ചിത്രം. മീശ എന്ന ചെറുകഥയിലൂടെ ഏറെ ശ്രദ്ധ നേടിയ എസ്.ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മനുഷ്യരുടെ സ്വാതന്ത്ര്യവും മാവോയിസ്റ്റ് സാഹചര്യവും രണ്ട് കാളകളുടെ വീക്ഷണത്തിലൂടെ കാണുന്നതാണ് ചിത്രമെന്ന് സംവിധായകനും വേള്‍ഡ് പ്രീമിയറിന് ശേഷം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ലിജോയുടെ 'ജല്ലിക്കട്ട്' റിലീസ് പൂജ അവധിക്ക്

ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയർ കണ്ടവരെല്ലാം വളരെ മികച്ച ചിത്രമെന്ന അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. ടോറോന്‍റോയിൽ ഗംഭീര നിരൂപണങ്ങൾ സ്വന്തമാക്കിയതിന് പിന്നാലെ വിശ്വവിഖ്യാതമായ റോട്ടൻടൊമാറ്റോ വെബ്‌സൈറ്റിലും ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍ ചിത്രം.ഹൊറർ, ത്രില്ലർ, സയൻസ് ഫിക്‌ഷൻ വിഭാഗത്തിലെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നതിൽ ഒന്ന് ജല്ലിക്കട്ട് ആണെന്നത് മലയാളികൾക്ക് എറെ അഭിമാനിക്കാവുന്ന ഒന്നാണ്. ഹോളിവുഡ് ചിത്രമായ ‘മാഡ് മാക്സ്’, സ്പിൽബെർഗ് ചിത്രം ജാസ് എന്നിവയോടൊക്കെയാണ് ചിത്രത്തെ സാദൃശ്യപ്പെടുത്തിയിരിക്കുന്നതും. ഏതായാലും ടീസർ പുറത്തിറങ്ങിയതോടെ ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷ ഇരട്ടിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്