ആപ്പ്ജില്ല

ഷൂട്ടിങിന് ശേഷം റൂമില്‍ പോയിരുന്നാണ് ഇവര്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നത്; ടിനി ടോം പറഞ്ഞതിനോട് യോജിക്കുന്നില്ല എന്നും ബാദുഷ

സിനിമാ ലൊക്കേഷനില്‍ ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. എന്നാല്‍ സെറ്റില്‍ അല്ല, ഷൂട്ടിങ് കഴിഞ്ഞ് മുറിയിലിരുന്നാണ് ഇവര്‍ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് എന്ന് എന്‍ എം ബാദുഷ പറയുന്നു

Samayam Malayalam 8 May 2023, 6:36 pm
ഇപ്പോള്‍ മലയാള സിനിമയില്‍ കത്തി നില്‍ക്കുന്ന പ്രശ്‌നമാണ് മയക്കുമരുന്ന്. മലയാള സിനിമയിലെ രണ്ട് യുവ നടന്മാര്‍ മയക്ക് മരുന്ന് ഉപയോഗത്തിന്റെ പേരില്‍ ബാന്‍ നേരിട്ടുകൊണ്ടരിയ്ക്കുകയാണ്. ഇവരെ വച്ച് നിര്‍മാതാക്കള്‍ക്ക് സിനിമ ചെയ്യാം, എന്നാല്‍ അതിന്റെ യാതൊരു ഉത്തരവദാതിവവും സംഘടനകള്‍ ഏറ്റെടുക്കില്ല എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി പലരും രംഗത്തെത്തിക്കഴിഞ്ഞു. മയക്ക് മരുന്നിന്റെ ഉപയോഗം കാരണം സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന മകനെ പോലും ഇന്റസ്ട്രിയിലേക്ക് കൊണ്ടുവരുന്നില്ല എന്നാണ് ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്.
Samayam Malayalam nm badusha (1)


വിഷയത്തിന്‍ എന്‍ എം ബാദുഷയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. ലഹരി ഉപയോഗം സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്. ശ്രദ്ധിയ്ക്കപ്പെടുന്ന മേഖലയായത് കൊണ്ട് സിനിമയിലെ കാര്യം പെട്ടന്ന് വാര്‍ത്താ ശ്രദ്ധ ലഭിയ്ക്കുന്നു. സിനിമയില്‍ ഇപ്പോഴുള്ള യുവ തലമുറയില്‍ പെട്ടവരാണ് കൂടുതലും ഇത്തരം ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ടിരിയ്ക്കുന്നത് എന്നാണ് ബാദുഷ പറയുന്നത്.

ലഹരി മരുന്നിന്റെ ഉപയോഗത്തില്‍ പൊലീസും സര്‍ക്കാരും സംഘടനയും ഒക്കെ ഇടപെട്ടിരിയ്ക്കുകയാണ്. ലൊക്കേഷനില്‍ ഇനി ഷാഡോ പൊലീസ് വിന്യസിയ്ക്കും എന്നാണ് പറഞ്ഞിരിയ്ക്കുന്നത്. എന്നാല്‍ അത് കൊണ്ട് എത്രത്തോളം വിജയകരമാവും ഇക്കാര്യം എന്ന ഉറപ്പില്ല. എല്ലാവര്‍ക്കും ഒരു പേടി തട്ടിയത് കാരണം, മയക്ക് മരുന്നിന്റെ ഉപയോഗം ഗണ്യമായി കുറഞ്ഞേക്കാം. എന്നാല്‍ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് ഷൂട്ടിങിന് ശേഷം റൂമില്‍ പോയിരുന്നാണ്. അതിനാല്‍ അക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സിന് കാര്യമായി ഇടപെടാനായി സാധിയ്ക്കില്ല. അത് കാരണം ലൊക്കേഷനില്‍ എത്താന്‍ വൈകുന്ന പ്രശ്‌നങ്ങള്‍ എല്ലാം നേരിടാറുണ്ട്.


നിലവില്‍ ബാന്‍ നേരിട്ടുകൊണ്ടിരിയ്ക്കുന്ന രണ്ട് പേര്‍ക്കൊപ്പവും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതില്‍ ഒരാളില്‍ നിന്നും യാതൊരു തര ബുദ്ധിമുട്ടും നേരിട്ടിട്ടില്ല. എന്നാല്‍ മറ്റെയാള്‍ കാരണം ഞാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എയര്‍പോര്‍ട്ടില്‍ ചെക്കിങ് കഴിഞ്ഞ് കയറ്റി വിട്ടതിന് ശേഷം ഇറങ്ങി വന്ന് അത് ഉപയോഗിക്കാനായി പോയി. അടുത്ത ഫ്‌ളൈറ്റിനാണ് പിന്നീട് അയാളെ കയറ്റി വിട്ടത്. അയാളോട് ഞാന്‍ വഴക്കിട്ടാല്‍ സിനിമയ്ക്ക് അത് നഷ്ടമാണ്. പ്രൊഡ്യൂസറും അത് കരുതിയാണ് അന്ന് മൗനം പാലിച്ചത്.

ടിനി ടോം പറഞ്ഞ അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല എന്നും ബാദുഷ പറഞ്ഞു. അക്കാര്യത്തില്‍ ഞാന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യത്തോടാണ് യോജിക്കുന്നത്. ടിനി ജോലി ചെയ്യുന്ന പ്രസ്താനത്തിലേക്ക് മകനെ കൊണ്ടുവരാന്‍ ഭയപ്പെടുന്നു എന്ന് പറയുന്നതിന്റെ അര്‍ത്ഥം എന്താണ്. ധ്യാന്‍ പറഞ്ഞത് പോലെ ഒരാള്‍ മയക്ക് മരുന്ന് ഉപയോഗിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അയാളാണ്. അല്ലാതെ ആര്‍ക്കും നിര്‍ബന്ധിച്ച് ഇത് കൊടുക്കാനായി സാധിയ്ക്കില്ല - ബാദുഷ പറഞ്ഞു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്