ആപ്പ്ജില്ല

ദിലീപ് പിന്നെയും പിന്നെയും പച്ചക്കള്ളം പറയുന്നോ, ദിലീപ് അല്ല, ഞാന്‍ തന്നെ ആണ് ആ സിനിമ ഉപേക്ഷിച്ചത് എന്ന് ബാലചന്ദ്ര കുമാര്‍

ദിലീപിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയില്‍ നിന്നും പിന്മാറിയത് ദിലീപ് അല്ല, താന്‍ തന്നെയാണ് എന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. തെറ്റിനൊപ്പം നില്‍ക്കാന്‍ മനസാക്ഷി അനുവദിക്കാത്തത് കൊണ്ടാണ് താന്‍ എല്ലാം വെളിപ്പെടുത്തിയതും, ദിലീപുമായുള്ള സിനിമ ഉപേക്ഷിച്ചതും എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരിയ്ക്കുന്നത്.

Lipi 23 Jan 2022, 5:01 pm
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം കിട്ടിയ ദിലീപ് വീണ്ടും സിനിമാ തിരക്കുകളില്‍ സജീവമാകുന്നതിന് ഇടയാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും എന്ന് ദിലീപ് പറഞ്ഞു എന്നും തെളിവുകള്‍ ദിലീപിന്റെ പക്കല്‍ തന്നെ ഉണ്ട് എന്നുമൊക്കെയുള്ള വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടന് എതിരെ വീണ്ടും കേസ് വന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെ വധഭീഷണി നടത്തി എന്ന് ആരോപിച്ച് ബിജു പൗലോസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Samayam Malayalam balachandra kumar says that not dileep he olny left the film with the actor
ദിലീപ് പിന്നെയും പിന്നെയും പച്ചക്കള്ളം പറയുന്നോ, ദിലീപ് അല്ല, ഞാന്‍ തന്നെ ആണ് ആ സിനിമ ഉപേക്ഷിച്ചത് എന്ന് ബാലചന്ദ്ര കുമാര്‍


ദിലീപ് കേസിന് മുന്‍കൂര്‍ ജാമ്യം അപേക്ഷിച്ചു. ഇന്നലെ കേസിന്റെ വാദം കേട്ട കോടതി, അറസ്റ്റ് ചെയ്യാതെ തന്നെ ദിലീപിനെ ചോദ്യം ചെയ്യാം എന്നും വിധിച്ചു. അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കാത്ത പക്ഷം ജാമ്യം റദ്ദ് ചെയ്യും എന്നായിരുന്നു കോടതി ഉത്തരവ്. ഇതിന് ശേഷം ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടി സത്യവാങ് മൂലമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ സിനിമ നിരസിച്ചപ്പോള്‍ ബാലചന്ദ്ര കുമാറിന് ശത്രുതയായി. അതുകൊണ്ടാണ് ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും എന്നാണ് സത്യവാങ്മൂലത്തില്‍ ദിലീപ് പറഞ്ഞത്. എന്നാല്‍ സിനിമ വേണ്ട എന്ന് വച്ചത് താന്‍ തന്നെയാണ് എന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു.

​ദിലീപ് അല്ല, ഞാനാണ് മാറിയത്

ദിലീപിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമയില്‍ നിന്നും പിന്മാറിയത് ദിലീപ് അല്ല, താന്‍ തന്നെയാണ് എന്ന് ബാലചന്ദ്ര കുമാര്‍ പറയുന്നു. തെറ്റിനൊപ്പം നില്‍ക്കാന്‍ മനസാക്ഷി അനുവദിക്കാത്തത് കൊണ്ടാണ് താന്‍ എല്ലാം വെളിപ്പെടുത്തിയതും, ദിലീപുമായുള്ള സിനിമ ഉപേക്ഷിച്ചതും എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരിയ്ക്കുന്നത്.

​അറസ്റ്റ് ചെയ്യുന്ന വീഡിയോ മാത്രമല്ല കണ്ടത്

അറസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ആണ് അന്ന് കണ്ടത് എന്നും, അത് കണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ ശപിയ്ക്കുകയാണ് ചെയ്തത് എന്നും ദിലീപ് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അറസ്റ്റ് ചെയ്ത ദൃശ്യങ്ങളും അതിന് ശേഷം വി ഐ പി കൊണ്ടുവന്ന പീഡനദൃശ്യവും ദിലീപ് മൊബൈല്‍ ഫോണില്‍ അന്ന് തന്നെ കണ്ടിരുന്നു എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.

​ദിലീപ് സത്യവാങ്മൂലത്തില്‍ പറഞ്ഞത്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിക്കാനായി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തി എന്ന് പറഞ്ഞുകൊണ്ട് ബാലചന്ദ്ര കുമാര്‍ പലപ്പോഴായി ദിലീപില്‍ നിന്നും പണം തട്ടി എന്നാണ് നടന്‍ സത്യവാങ് മൂലത്തില്‍ ആരോപിച്ചത്. പത്ത് ലക്ഷം രൂപയോടെ തട്ടിയെടുത്തതോടെ ദിലീപ് ബാലചന്ദ്ര കുമാറിന്റെ നമ്പര്‍ ഫോണില്‍ ബ്ലോക്ക് ചെയ്തവത്രെ. തുടര്‍ന്ന് സിനിമയും നിരസിച്ചു. ഇതോടെ സംവിധായകന് ദിലീപിനോട് ശത്രുത തുടങ്ങി.

​ജാമ്യം റദ്ദ് ചെയ്യിപ്പിക്കും എന്ന് പറഞ്ഞുവത്രെ

നടിയെ ആക്രമിച്ച കേസില്‍ കിട്ടിയിരിയ്ക്കുന്ന ജാമ്യം റദ്ദ് ചെയ്യിപ്പിയ്ക്കും എന്ന് ബാലചന്ദ്ര കുമാര്‍ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും ദിലീപ് മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. തുടര്‍ന്നാണ് ആസൂത്രിതമായി അഭിമുഖം നല്‍കിയത്. ഇപ്പോഴുള്ള ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഡിജിപി ബി സന്ധ്യ ആണെന്നും ദിലീപ് ആരോപിയ്ക്കുന്നു.

ബിഗ്ബോസ് താരം അനൂപ് കൃഷ്ണൻ വിവാഹിതനായി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്