ആപ്പ്ജില്ല

'സദാചാരം പറയാനും മിനിമം യോഗ്യത വേണം'; വൈറലായി കുറിപ്പ്

യൂട്യൂബിൽ ഇതിനകം ട്രെൻഡിങ്ങ് നമ്പർ 2 ആയി മുന്നേറുന്ന വഴുതന എന്ന ഹ്രസ്വചിത്രത്തിനെതിരെ നിരവധിപേരാണ് ഫേസ്ബുക്കിൽ കുറിപ്പുകൾ ഇടുന്നത്

Samayam Malayalam 22 Sept 2019, 7:11 pm
നടി രചന നാരായണൻകുട്ടി അഭിനയിച്ച് കഴിഞ്ഞ ദിവസം യൂട്യൂബിലെത്തിയ 'വഴുതന' എന്ന ഹ്രസ്വചിത്രം ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. ഇതിനകം പത്ത് ലക്ഷത്തിലേറെപേരാണ് ഹ്രസ്വചിത്രം കണ്ട് കഴിഞ്ഞിരിക്കുന്നത്. എന്നാൽ ചിത്രത്തിന് ലൈക്കുകളേക്കാള്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Samayam Malayalam fb


Also Read: 'വഴുതന'യുമായെത്തിയ രചനയുടെ പിന്നാലെ ട്രോളന്മാര്‍

14,000 ലൈക്കുകള്‍ ലഭിച്ചപ്പോള്‍ 19,000 ഡിസ് ലൈക്കുകള്‍ ലഭിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ ഹ്രസ്വചിത്രം റിപ്പോര്‍ട്ട് ചെയ്ത് യൂട്യൂബിൽ നിന്ന് കളയണമെന്ന് വരെ നിരവധിപേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ സംവിധാനം പറയാൻ ശ്രമിച്ച ആശയത്തിലേക്ക് എത്തിക്കുന്നതിനായി നടിയെക്കൊണ്ട് ചെയ്യിപ്പിച്ച ഓവര്‍ എക്സ്പ്രഷനുമൊക്കെയാണ് വിലങ്ങുതടിയായിരിക്കുന്നത്.

Also Read: രചന പറിച്ച 'വഴുതന'; യൂട്യൂബിൽ ട്രെൻഡിംഗ്

നിരവധിപേരാണ് ചിത്രത്തിനെതിരെ സോഷ്യൽമീഡിയയിലുള്‍പ്പെടെ രംഗത്ത് വന്നിരിക്കുന്നത്. ചങ്ങനാശ്ശേരി സ്വദേശിയായ ബിബിൻ ബാലകൃഷ്ണൻ ഈ ഹ്രസ്വചിത്രത്തിനെതിരെ ഫേസ്ബുക്കിലെഴുതിയിരിക്കുന്നൊരു കുറിപ്പ് ഏറെ വൈറലായിരിക്കുകയുമാണ്.


ബിബിൻ ബാലകൃഷ്ണന്‍റെ കുറിപ്പ് വായിക്കാം :


''രചന നാരായണന്‍കുട്ടിയുടെ ട്രന്‍ഡിങ്ങായ വഴുതനയെന്ന ഷോട്ട് ഫിലിം കണ്ടൂ.

വിശപ്പിനാല്‍ അയല്‍പക്കത്തെ വഴുതന മോഷ്ട്ടിച്ച് കുട്ടിക്ക് കറിയുണ്ടാക്കി കൊടുക്കുന്ന വീട്ടമ്മ ഇതാണ് കഥ.

വീട്ടമ്മ വഴുതന പറിക്കുമ്പോള്‍ മുഖത്ത് വന്ന എക്സ്പ്രെഷന്‍സ് മറിയ, രേഷ്മ, ഷക്കീല ത്രയങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു. പറിച്ച വഴുതന കവക്കിടയില്‍ തിരുകാന്‍ പറഞ്ഞ സംവിധായകന്‍റെ ബ്രില്ല്യന്‍സും കൂടി ചേരുമ്പോള്‍ വീട്ടമ്മയുടെ ഉദ്ദേശം സ്വയംഭോഗമാണന്ന് കാണുന്നവന് തോന്നണം.. ഈ സമയങ്ങളിലെ BGM പഴയ ഷക്കീല പടങ്ങളില്‍ നിന്ന് കടം കൊണ്ടതാണന്ന് തോന്നുന്നു..

മുറിക്കകത്ത് കയറി മകളെ ധൃതിപിടിച്ച് സ്കൂളിലേക്ക് അയച്ച് കട്ടിലില്‍ കിടക്കുന്ന വീട്ടമ്മ, അപ്പോഴും പഴയ ഭാവങ്ങള്‍ മുഖത്ത് മിന്നിമറയുന്നുണ്ട്. താക്കോല്‍ പഴുതിനെ സും ചെയ്ത് എറുമ്പ് കയറുന്ന ഷോട്ട് സംവിധായകന്‍റെ മറ്റൊരു ബ്രില്ല്യന്‍സായിരുന്നു.

ഇത്രയും കണ്ടപ്പോള്‍ മലയാളീടെ സദാചാര ബോധത്തിന് മേല്‍ വീഴാന്‍ പോകുന്ന ബോംബാണ് ഇതെന്ന് കരുതിപ്പോയി.

പക്ഷെ നടന്നത്, അവിടുന്നെഴുന്നേറ്റ് വഴുതന കറിയുണ്ടാക്കി കുട്ടിക്ക് കൊടുത്തതിന് ശേഷം മിച്ചമുളളത് തിന്ന് വാകഴുകി ജനലിലൂടെ നീട്ടി തുപ്പിയിട്ട്. പ്രേക്ഷകനോട് പറയുന്നു.. തുപ്പല് മുഖത്തായവര്‍ തുടച്ചോ എന്ന്...

ആരാണ് മുഖം തുടയ്ക്കേണ്ടത്..

ലിംഗം കൊണ്ട് ചിന്തിക്കുന്നവരാണന്നാണ് സംവിധായകന്‍റെ അഭിപ്രായം. വഴുതനയെ ലിംഗത്തോട് ഉപമിച്ച് വീട്ടമ്മയുടെ വിശപ്പിന് ലൈംഗീകത നല്‍കി ഡബിള്‍ മീനിങ്ങോടെ മാര്‍ക്കറ്റ് ചെയ്ത സംവിധായകനല്ലേ മുഖത്തെ തുപ്പല്‍ തുടയ്ക്കേണ്ടത്.
സദാചാരം പറയാനും മിനിമം യോഗ്യതവേണം, അതിവര്‍ക്കില്ലന്ന് തെളിയിച്ചു.

ആ സ്ത്രീ ശരിക്കും സ്വയം ഭോഗത്തിനാണ് വഴുതന പറിച്ചതെങ്കില്‍ ഇവിടെ പൊട്ടുന്ന സദാചാര കുരുക്കളില്‍ സംവിധായകന്‍റെ പേരെഴുതി വെച്ചെനെ. പക്ഷെ ആ സ്ത്രീയെ ''നന്മമരമാക്കി'' സ്വയം ഭോഗമൊക്കെ തെറ്റല്ലേ സേട്ടായീ എന്നുപറഞ്ഞ് പ്രേക്ഷകരെയെല്ലാം ഒളിഞ്ഞുനോട്ടക്കാരാക്കിയപ്പോള്‍ സ്മരിക്കപ്പെട്ടത് സംവിധായകന്‍റെ അപ്പനാണ്.

സെക്സ് ടോയിസ് വില്‍ക്കുന്ന ഷോപ്പില്‍ ടോയി വാങ്ങാനെത്തിയവനോട് അവിടുത്തെ നടത്തിപ്പുകാരന്‍ ''തനിക്ക് അന്തസുണ്ടോടോ'' എന്ന് ചോദിക്കും പോലെയാണ് ഷോട്ട് ഫിലിം കാണുമ്പോള്‍ തോന്നുന്ന വികാരം. അവരുതന്നെ നായികയെക്കൊണ്ട് വഴുതനയെ നോക്കി പോണ്‍ വീഡിയോയിലെ നടിയെപ്പോലെ കാമരസങ്ങള്‍ ആടിപ്പിച്ചിട്ട് , നമ്മളോട് അങ്ങനെയൊക്കെ ചിന്തിക്കുന്നത് മോശമല്ലേ എന്ന്.. എന്താലേ ..

ചുരുക്കി പറഞ്ഞാല്‍ ഊ%$^ ഉപദേശവും ഒരുമിച്ച്, അതാണ് വഴുതന..

50 രൂപ കൊടുത്താല്‍ 5000 രൂപയുടെ എക്സ്പ്രെഷന്‍സിടുന്ന ആളാണ് രചന. വീട്ടമ്മയുടെ വിശപ്പിന്‍റെ ഭാവം രചനയുടെ കയ്യില്‍ കിട്ടിയപ്പോ ഇങ്ങനായതാണോ, അതോ രചനയുടെ ഭാവംകണ്ട് സംവിധായകന്‍ കഥ തിരുത്തിയതാണോ.. ആ തമ്പുരാനറിയാം..

ബൈ ദ ബൈ.. വഴുതന മോഷ്ട്ടിച്ചത് കറിവെച്ച് കുട്ടിക്ക് കൊടുക്കാനും മാത്രം പട്ടിണിയുളള ചേച്ചീയുടെ വീട്ടിലെ കോഴിക്കൂട്ടില്‍ നിറയെ കോഴികള്‍.. , ഒരെണ്ണത്തെ കറിവെച്ചാ കൊച്ചിന് കൊടുത്തിരുന്നേല്‍ ഇമ്മാതിരി എക്സ്പ്രെഷന്‍സിടേണ്ട ആവശ്യമുണ്ടായിരുന്നോ..

പിക് : വിശപ്പുകാരണം വഴുതന മോഷ്ട്ടിക്കുന്ന രചന ''

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്