ആപ്പ്ജില്ല

'ആരാധകരുടെ കുഞ്ഞിക്കയോട് 'യെമണ്ടൻ പ്രേമകഥ' ചെയ്യാൻ പറഞ്ഞത് വാപ്പച്ചി'

അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.

Samayam Malayalam 21 Apr 2019, 1:47 pm
566 ദിവസങ്ങൾക്ക് ശേഷമെത്തുന്ന നടൻ ദുൽഖര്‍ സൽമാന്‍റെ മലയാള ചിത്രം ''ഒരു യമണ്ടൻ പ്രേമകഥ'' ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം തീയേറ്ററുകളിലെത്തും. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്ത ശേഷം ഒരു ദിവസം റെസ്റ്റ് എടുത്ത് അടുത്ത ദിവസം തീയേറ്ററിലെത്തി ലല്ലുവിന് വോട്ട് ചെയ്യണമെന്ന് ദുൽഖര്‍ മുൻപ് അറിയിച്ചിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷം തീയേറ്ററിലെത്തുന്ന ദുൽഖറിൻ്റെ മലയാളം ചിത്രത്തിന് വലിയ പ്രതീക്ഷയാണ് ആരാധകര്‍ നൽകുന്നത്.
Samayam Malayalam ആരാധകരുടെ കുഞ്ഞിക്കയോട് യെമണ്ടൻ പ്രേമകഥ ചെയ്യാൻ പറഞ്ഞത് വാപ്പച്ചി
'ആരാധകരുടെ കുഞ്ഞിക്കയോട് 'യെമണ്ടൻ പ്രേമകഥ' ചെയ്യാൻ പറഞ്ഞത് വാപ്പച്ചി'


ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ ദുൽഖര്‍ അഭിനയിക്കാൻ അന്തിമതീരുമാനം എടുത്തത് വാപ്പച്ചിയും നടനുമായ മമ്മൂട്ടിയുടെ വാക്കു കേട്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ചിത്രത്തിൻ്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.

ദുല്‍ഖറിനോട് സിനിമയുടെ കഥ ആദ്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ആശയക്കുഴപ്പം നേരിട്ടിരുന്നുവെന്നും കട്ട ലോക്കലായി താനെത്തിയാല്‍ എങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ആശങ്ക അദ്ദേഹത്തെ അകറ്റിയിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തി. കഥ കേട്ടും അഭിനയിച്ചും പരിചയമുള്ളതിനാല്‍ ഇതിന്മേലുള്ള വാപ്പച്ചിയുടെ നിര്‍ദേശം സ്വീകരിച്ച ശേഷം തീരുമാനം പറയാനാണ് ദുല്‍ഖര്‍ തീരുമാനിച്ചത്.

അങ്ങനെയാണ് തങ്ങൾ മമ്മൂട്ടിയോട് കഥ പറഞ്ഞത്. കഥ കേട്ട താരം ചെറിയ ചില മാറ്റങ്ങള്‍ വരുത്തുന്നതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നും ഇരുവരും വെളിപ്പെടുത്തി. വാപ്പച്ചി കഥ കേട്ട് അദ്ദേഹത്തിനു തിരക്കഥ ഇഷ്ടമായതിനു പിന്നാലെയാണ് ദുൽഖർ സിമിമയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് വിഷ്ണുവിുവും ബിബിനും അഭിമുഖത്തിൽ വ്യക്തമാക്കി. ദുല്‍ഖറിനായി താന്‍ കഥ കേട്ടുവെന്ന കാര്യത്തെക്കുറിച്ച്‌ ആരോടും പറയരുതെന്നും ഇനിയെല്ലാവരും വന്ന് തന്നോട് കഥ പറയുമെന്നും മമ്മൂട്ടി ഹാസ്യരൂപേണ പറഞ്ഞിരുന്നെന്നും വിഷ്ണുവും ബിബിനും തുറന്നു പറഞ്ഞു.

'ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ'യെന്നതാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. നവാഗതനായ ബി സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാന്‍റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനുമാണ്. ബിജോയ് നമ്പ്യാർ ഒരുക്കി 2017 ഒക്ടോബർ 5 ന് പുറത്തിറങ്ങിയ സോളോയാണ് ദുൽഖറിന്‍റേതായി റിലീസ് ചെയ്ത അവസാനമലയാള സിനിമ. ഏപ്രിൽ 25നാണ് 'ഒരു യമണ്ടൻ പ്രേമകഥ' തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായെത്തുന്നത്. വിഷ്ണുവും ബിബിനും സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. നാദിര്‍ഷയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- സുകുമാര്‍, എഡിറ്റിങ്ങ്- ജോണ്‍ കുട്ടി എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഒരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നര്‍ ആണെന്ന് തന്നെയാണ് ടീസര്‍ സാക്ഷ്യപ്പെടുത്തുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്