ആപ്പ്ജില്ല

സെഞ്ച്വറി ഫിലിംസ് ഉടമയായ രാജു മാത്യു അന്തരിച്ചു

ഒട്ടനവധി മലയാളം സിനിമകളുടെ നിർമ്മിക്കുകയും വിതരണത്തിനെത്തിക്കുകയും ചെയ്തിട്ടുള്ളയാളാണ്, 45-ഓളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട് രാജു മാത്യു, അവയിൽ മിക്ക ചിത്രങ്ങളും ഹിറ്റുകളുമായിരുന്നു

Samayam Malayalam 12 Nov 2019, 4:07 pm

ഹൈലൈറ്റ്:

  • നിരവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവായിരുന്നു
  • സെഞ്ച്വറി ഫിലിംസ് അമരക്കാരനായിരുന്നു
  • 'വികൃതി'യാണ് ഒടുവിൽ വിതരണം ചെയ്ത ചിത്രം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam raju
കോട്ടയം: പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവും ഫിലിം പ്രൊഡക്ഷൻ കമ്പനിയായ സെഞ്ച്വറി ഫിലിംസിന്‍റെ ഉടമയുമായ രാജു മാത്യു അന്തരിച്ചു. 82 വയസ്സായിരുന്നു വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ പ്രസിഡന്‍റ് ആയിരുന്ന അദ്ദേഹം അവസാനമായി നിര്‍മ്മിച്ചത് ഫഹദ് ഫാസില്‍ നായകനായ 'അതിരൻ' എന്ന സിനിമയായിരുന്നു. മനോഹരം, വികൃതി തുടങ്ങിയ ചിത്രങ്ങളാണ് അവസാനമായി വിതരണത്തിനെത്തിച്ച ചിത്രങ്ങൾ. കുഞ്ഞെൽദോ എന്ന ചിത്രമാണ് അടുത്തതായി വിതരണം ചെയ്യാനിരുന്ന ചിത്രം.

മലയാള സിനിമയിൽ നാല്‍പത് വര്‍ഷത്തിലേറെയായി മികച്ച സിനിമകള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന സിനിമാ വിതരണ കമ്പനിയാണ് സെഞ്ച്വറി ഫിലിംസ്. ‘കേള്‍ക്കാത്ത ശബ്ദം’ എന്ന സിനിമയാണ് ആദ്യം നിര്‍മ്മിച്ചത്. ഏറ്റവുമൊടുവിൽ വിജയ് സൂപ്പറും പൗര്‍ണ്ണമിയും, കുമ്പളങ്ങി നൈറ്റ്സ്, അതിരന്‍ തുടങ്ങിയ ചിത്രങ്ങളാണ് നിര്‍മ്മിച്ചിരുന്നത്.

1979-ലാണ് നല്ല സിനിമകള്‍ തീയേറ്ററുകളിലെത്തിക്കുക എന്നൊരു നിയോഗവുമായി രാജു മാത്യു സെഞ്ച്വറി ഫിലിംസിന് രൂപം കൊടുക്കുന്നത്. ശേഷം ഇതുവരെ സംഘർഷം, കേൾക്കാത്ത ശബ്ദം, പിന്‍നിലാവ്, ഒറ്റയാള്‍ പട്ടാളം, ആനവാല്‍ മോതിരം, സമൂഹം, തന്മാത്ര, മണി രത്നം, കപ്പ പപ്പടം, അതിരൻ തുടങ്ങി ഒട്ടേറെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പരേതയായ ലില്ലി മാത്യുവാണ് ഭാര്യ. മക്കള്‍ - അഞ്ജന ജേക്കബ്, രഞ്ജന മാത്യു എന്നിവരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്