തിരുവനന്തപുരം: ഇന്നു മുതല്‍ സംസ്ഥാനത്ത് സിനിമാടിക്കറ്റുകള്‍ക്ക് വില കൂടും. ഇനിമുതൽ ടിക്കറ്റ് നിരക്കിനൊപ്പം പത്ത് ശതമാനം വിനോദ നികുതി കൂടി നല്‍കണം. ഇത് സംബന്ധിച്ചുള്ള ഉത്തരവ് സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് കൈമാറി കഴഞ്ഞിട്ടുണ്ട്. കേന്ദ്രം ജിഎസ്ടി നിരക്ക് 28 ശതമാനമെന്നത് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. പക്ഷേ പതിനെട്ടിനോടൊപ്പം പത്തു ശതമാനം വിനോദനികുതി തദ്ദേശഭരണവകുപ്പ് കൂട്ടിചേര്‍ത്തു. അങ്ങനെ ജിഎസ്ടി ഇളവിലൂടെ ലഭിക്കേണ്ട ആനുകൂല്യം ഇല്ലാതെയാകുകയായിരുന്നു. ഇന്നലെയാണ് തദ്ദേശസ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഈ ഉത്തരവിറക്കിയത്. 2019ലെ കേരള ധനകാര്യബില്ലില്‍ ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നതാണ്. ചരക്കു സേവന നികുതി നിലവില്‍ വന്നതോടെയായിരുന്നു അത്. പക്ഷേ അന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്കുന്ന സെക്ഷൻ റദ്ദാക്കിയിരുന്നില്ല.
സിനിമാടിക്കറ്റില്ലെ ജിഎസ്ടി ഇളവോടെ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേല് 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായത്. സിനിമാവ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് സിനിമാമേഖലയിലുള്ളവര്‍ കണക്ക് കൂട്ടുന്നത്.
2017 ജൂലൈ മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിനോദ നികുതി ഈടാക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നതാണ്. ചരക്കു സേവന നികുതി നിലവില്‍ വന്നതോടെയായിരുന്നു അത്. പക്ഷേ അന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിനോദ നികുതി പിരിക്കാന്‍ അവകാശം നല്കുന്ന സെക്ഷൻ റദ്ദാക്കിയിരുന്നില്ല.
സിനിമാടിക്കറ്റില്ലെ ജിഎസ്ടി ഇളവോടെ തദ്ദേശസ്ഥാപനങ്ങളുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനാണ് സിനിമ ടിക്കറ്റിന്മേല് 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായത്. സിനിമാവ്യവസായത്തിന് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് സിനിമാമേഖലയിലുള്ളവര്‍ കണക്ക് കൂട്ടുന്നത്.