ചെന്നൈ: തമിഴ്നടൻ സൂര്യ രണ്ട് വിദ്യാർഥികളെ മർദ്ദിച്ചെന്ന് പരാതി. പ്രേംകുമാർ,ലെനിൻ എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രായമായ സ്ത്രീയുടെ കാര്‍ പെട്ടന്ന് ബ്രേക്കിട്ട് നിന്നപ്പോള്‍ പിന്നില്‍ ബൈക്കില്‍ വന്ന ചെറുപ്പക്കാരുടെ ബൈക്ക് കാറില്‍ ഇടിച്ചു. കാറില്‍ നിന്നിറങ്ങി സ്ത്രീയും ചെറുപ്പക്കാരും വാഗ്വാദത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ആ വഴി കാറില്‍ പോകുകയായിരുന്ന സൂര്യ ഇറങ്ങി വന്ന് കാര്യകാരണങ്ങള്‍ അന്വേഷിക്കാതെ ചെറുപ്പക്കാരനെ അടിക്കുകയായിരുന്നു. കൂടി നിന്നവരെല്ലാം ചെറുപ്പക്കാരന്റെ അടുത്ത് തെറ്റില്ലെന്നും കാറ് പെട്ടന്ന് ബ്രേക്കിട്ട് നിര്‍ത്തിയതാണ് കാരണമെന്നും പറഞ്ഞു.
നടൻ തന്‍റെ ബോഡിഗാർഡിനെ ഇവിടെ നിർത്തി കടന്നുകളഞ്ഞെന്നും യുവാക്കൾ ആരോപിക്കുന്നു. എന്നാൽ വൃദ്ധയായ സ്ത്രീയെ കൈയ്യേറ്റം ചെയത യുവാക്കളോട് കാര്യങ്ങൾ എന്താണെന്ന് അന്വേഷിക്കുകയും പൊലീസിൽ അറിയിക്കുകയുമാണ് നടൻ ചെയ്തതെന്ന് സൂര്യയുടെ സെക്രട്ടറിയുടെ വിശദീകരണം. സൂര്യ അടിച്ച അടിയില്‍ തലവേദന അധികമയെന്ന് ചെറുപ്പക്കാരന്‍ പറയുന്നു. നേരത്തെ മസ്തിഷ്‌കജ്വരം ബാധിച്ച ആളാണ്. സംഭവ ശേഷം സൂര്യയുടെ കാറും, ചെറുപ്പക്കാര്‍ വന്നിടിച്ച കാറും പറഞ്ഞുവിട്ടു. പ്രേം കുമാര്‍ എന്ന ചെറുപ്പക്കാരനെയും അവരുടെ ബൈക്കും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. പൊലീസ് സ്റ്റോഷനില്‍ മണിക്കൂറുകളോളം ഇരുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത്.
നടൻ തന്‍റെ ബോഡിഗാർഡിനെ ഇവിടെ നിർത്തി കടന്നുകളഞ്ഞെന്നും യുവാക്കൾ ആരോപിക്കുന്നു. എന്നാൽ വൃദ്ധയായ സ്ത്രീയെ കൈയ്യേറ്റം ചെയത യുവാക്കളോട് കാര്യങ്ങൾ എന്താണെന്ന് അന്വേഷിക്കുകയും പൊലീസിൽ അറിയിക്കുകയുമാണ് നടൻ ചെയ്തതെന്ന് സൂര്യയുടെ സെക്രട്ടറിയുടെ വിശദീകരണം. സൂര്യ അടിച്ച അടിയില്‍ തലവേദന അധികമയെന്ന് ചെറുപ്പക്കാരന്‍ പറയുന്നു. നേരത്തെ മസ്തിഷ്‌കജ്വരം ബാധിച്ച ആളാണ്. സംഭവ ശേഷം സൂര്യയുടെ കാറും, ചെറുപ്പക്കാര്‍ വന്നിടിച്ച കാറും പറഞ്ഞുവിട്ടു. പ്രേം കുമാര്‍ എന്ന ചെറുപ്പക്കാരനെയും അവരുടെ ബൈക്കും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. പൊലീസ് സ്റ്റോഷനില്‍ മണിക്കൂറുകളോളം ഇരുത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല എന്നാണ് അറിയുന്നത്.