വാലന്റൈൻസ് ദിനം പ്രണയദിനമാണെങ്കിൽ അത് ചിരിദിനമാക്കിയിരിക്കുകയാണ് ഹാസ്യതാരം ധര്മ്മജൻ ബോള്‍ഗാട്ടി. വാലന്റൈൻസ് ദിനത്തിൽ തന്റെ ഫേസ്ബുക്ക് പേജിൽ താരം പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണ് ചിരിക്ക് ആധാരം. താനും തന്റെ പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയുമൊത്തുള്ളതാണ് ചിത്രം. സിനിമയിലെത്തും മുമ്പ് ഇരുവരും ഏഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്സ് എന്ന പരിപാടിയിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു. അക്കാലത്ത് ഇരുവരും ചേര്‍ന്നഭിനയിച്ച ഒരു എപ്പിസോഡിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രമേഷ് പിഷാരടിയുടെ അലസമായ മുടിയിഴകളുമായുള്ള വിഗ്ഗും ധര്മ്മജൻ ബോള്‍ഗാട്ടിയുടെ പട്ടുപാവാടയുമാണ് ചിത്രത്തിലെ ഹൈലൈറ്റ്.
ബാബുവേട്ടനായാണ് ആ എപ്പിസോഡിൽ പിഷാരടി എത്തിയിരുന്നത്. രാധാമണി എന്ന പേരിലായിരുന്നു ധര്മ്മജൻ. വാലന്റൈൻസ് ദിനാശംസകള്‍ നേര്‍ന്ന് ധര്മ്മജൻ ഈ ചിത്രം പോസ്റ്റിയതിന് പിന്നാലെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. ശിവസേനയ്ക്ക് നിങ്ങളുടെ ലൊക്കേഷൻ ഉടനെ അറിയണമെന്നാണ് ചിലരുടെ കമന്റ്.
അടുത്ത ജന്മത്തിൽ എങ്കിലും, പിഷു ചേട്ടന് ഇതു പോലൊരു ഭാര്യയെ കിട്ടാൻ വേണ്ടി അകമഴിഞ്ഞ പ്രാർത്ഥനകൾ എന്നാണ് വേറെ ചിലരുടെ കമന്റ്. ഈ ഫോട്ടോ കണ്ടാൽ അറിയാം പാതിരാത്രി നാട്ടുകാര്‍ നടത്തിയ കല്യാണമാണെന്ന്, വേലിച്ചാടുന്ന പശുവിന് കോല് കൊണ്ട് മരണം, കാളയ്ക്ക് ബാധകമല്ലായെന്നാണ് പരിഹാസരൂപേണ വേറൊരാള് കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും വാലന്റൈൻസ് ദിനത്തിൽ ഫേസ്ബുക്കിൽ ചിരിപ്പടക്കത്തിനാണ് ധര്മ്മജൻ തിരികൊളുത്തിയത്.
സിംഗിളായ നിരവധിപേര്‍ വാട്സാപ്പിൽ തങ്ങളുടെ സ്റ്റാറ്റസായി അപ്പോള്‍ തന്നെ ഈ ചിത്രം അടിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.
ബാബുവേട്ടനായാണ് ആ എപ്പിസോഡിൽ പിഷാരടി എത്തിയിരുന്നത്. രാധാമണി എന്ന പേരിലായിരുന്നു ധര്മ്മജൻ. വാലന്റൈൻസ് ദിനാശംസകള്‍ നേര്‍ന്ന് ധര്മ്മജൻ ഈ ചിത്രം പോസ്റ്റിയതിന് പിന്നാലെ നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. ശിവസേനയ്ക്ക് നിങ്ങളുടെ ലൊക്കേഷൻ ഉടനെ അറിയണമെന്നാണ് ചിലരുടെ കമന്റ്.
അടുത്ത ജന്മത്തിൽ എങ്കിലും, പിഷു ചേട്ടന് ഇതു പോലൊരു ഭാര്യയെ കിട്ടാൻ വേണ്ടി അകമഴിഞ്ഞ പ്രാർത്ഥനകൾ എന്നാണ് വേറെ ചിലരുടെ കമന്റ്. ഈ ഫോട്ടോ കണ്ടാൽ അറിയാം പാതിരാത്രി നാട്ടുകാര്‍ നടത്തിയ കല്യാണമാണെന്ന്, വേലിച്ചാടുന്ന പശുവിന് കോല് കൊണ്ട് മരണം, കാളയ്ക്ക് ബാധകമല്ലായെന്നാണ് പരിഹാസരൂപേണ വേറൊരാള് കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും വാലന്റൈൻസ് ദിനത്തിൽ ഫേസ്ബുക്കിൽ ചിരിപ്പടക്കത്തിനാണ് ധര്മ്മജൻ തിരികൊളുത്തിയത്.
സിംഗിളായ നിരവധിപേര്‍ വാട്സാപ്പിൽ തങ്ങളുടെ സ്റ്റാറ്റസായി അപ്പോള്‍ തന്നെ ഈ ചിത്രം അടിച്ചുമാറ്റുകയും ചെയ്തിട്ടുണ്ട്.