കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ദിലീപിൻെറ കമ്മാരസംഭവം എന്ന ചിത്രത്തെ തഴഞ്ഞുവെന്ന് ആരോപിച്ച് ആരാധകർ രംഗത്ത്. സിനിമയെ പരിഗണിക്കരുതെന്ന് നേരത്തെ തന്നെ ശക്തമായ നിർദ്ദേശം ജൂറിക്ക് ലഭിച്ചിരുന്നുവെന്നാണ് ആരോപണം. ചലച്ചിത്ര അക്കാഡമിയിലെ ഒരു പ്രമുഖയാണ് ഇതിന് പിന്നിലെന്നും ദിലീപ് ആരാധകർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പറയുന്നു. 2018ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി 'ക്യാപ്റ്റൻ', 'ഞാൻ മേരികുട്ടി' എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയും 'സുഡാനി ഫ്രം നൈജീരിയ'യിലെ അഭിനയത്തിന് സൗബിൻ ഷാഹിറുമാണ് പങ്കിട്ടത്. നിമിഷ സജയൻ മികച്ച നടിയായും ജോജു ജോർജ് മികച്ച സ്വഭാവ നടനായും തിരഞ്ഞെടുക്കപ്പെട്ടു.
ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജൂറിയിൽ നടന്നത് എന്ത്?
ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം.
എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു 2 അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി. ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?
ദിലീപ് ആരാധകരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ജൂറിയിൽ നടന്നത് എന്ത്?
ദിലീപിന് അവാർഡ് കൊടുക്കരുത് എന്ന് ആദ്യം മുതൽ തന്നെ ശക്തമായ നിർദേശം നൽകിയ ചലച്ചിത്ര അക്കാഡമിയിലെ പ്രമുഖ ആര്? ദിലീപിന് അവാർഡ് കൊടുത്താൽ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകും എന്നാണ് പറഞ്ഞ കാരണം.
കമ്മാര സംഭവം മത്സരിച്ചു ഒന്നാം സ്ഥാനത്തു എത്തിയത് 4 ക്യാറ്റഗറിയിൽ. മികച്ച ഛായാഗ്രഹണം, മികച്ച പുതുമുഖ സംവിധയകാൻ, മികച്ച വസ്ത്രാലങ്കാരം, മികച്ച കല സംവിധാനം.
എന്നാൽ കമ്മാര സംഭവത്തിന് 4 അവാർഡുകൾ നൽകിയാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന് പറഞ്ഞു 2 അവാർഡുകൾ വെട്ടി നിരത്തി. മികച്ച നടനുള്ള അവാർഡിന് പരിഗണിക്കപ്പെട്ട ആൾ മികച്ച സഹനടൻ ആയി. ജൂറിയിൽ നടന്ന ഈ വെട്ടിനിരത്തലുകളും വീതം വെപ്പുകളും എന്ന് പുറത്തു വരും?