പനാജി: 49 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് പേരൻപ്. ഇന്ത്യൻ ബോക്സോഫീസിൽ ഇതുവരെ റിലീസാകാത്ത ചിത്രം ഫെസ്റ്റിവലുകളിൽ നിറഞ്ഞ സദസുകളിലാണ് പ്രദർശനം തുടരുന്നത്. തമിഴിൽ വ്യത്യസ്ത പ്രമേയങ്ങളുമായി പരീക്ഷണം തുടരുന്ന സംവിധായൻ റാമിൻ്റെ പുതിയ ചിത്രമാണ് പേരൻപ്
മമ്മൂട്ടിയുടെ കരിയരിലെ അന്യഭാഷ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണ് പേരൻപെന്നാണ് പ്രേക്ഷക പ്രതികരണം. തങ്കമീന്‍കള്‍', 'തരമണി' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള കൗമാരക്കാരിയായ കുട്ടിയും അവളുടെ പിതാവും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങളുമാണ് സിനിമ.ടാക്സി ഡൈവ്രറായ പിതാവ് അമുദനായി മമ്മൂട്ടിയെന്ന അഭിനേതാവ് ഉയർത്തെഴുന്നേറ്റുവെന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്
മമ്മൂട്ടിയില്ലെങ്കിൽ ചിത്രം ഉപേക്ഷിക്കുമായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് തിരക്കഥ പൂർത്തിയാക്കിയതെന്നും, അമുദനായി മമ്മൂട്ടി മാത്രമാണ് മനസിൽ തെളിഞ്ഞതെന്നും, മമ്മൂട്ടി ഒക്കെ പറഞ്ഞില്ലായിരുന്നെങ്കിൽ ചിത്രം ഉപേക്ഷിക്കുമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. മകളായി വേഷമിട്ടത് റാമിൻ്റെ തന്നെ ചിത്രമായ തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സുരാജ് വെഞ്ഞാറമൂട് , ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍, എന്നിവരും ചിത്രത്തിലെത്തുന്നു
മമ്മൂട്ടിയുടെ കരിയരിലെ അന്യഭാഷ ചിത്രങ്ങളിൽ ഏറ്റവും മികച്ചതാണ് പേരൻപെന്നാണ് പ്രേക്ഷക പ്രതികരണം. തങ്കമീന്‍കള്‍', 'തരമണി' എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് എന്ന അവസ്ഥയുള്ള കൗമാരക്കാരിയായ കുട്ടിയും അവളുടെ പിതാവും തമ്മിലുള്ള വൈകാരിക മുഹൂർത്തങ്ങളുമാണ് സിനിമ.ടാക്സി ഡൈവ്രറായ പിതാവ് അമുദനായി മമ്മൂട്ടിയെന്ന അഭിനേതാവ് ഉയർത്തെഴുന്നേറ്റുവെന്നാണ് ചിത്രം കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്
മമ്മൂട്ടിയില്ലെങ്കിൽ ചിത്രം ഉപേക്ഷിക്കുമായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് തിരക്കഥ പൂർത്തിയാക്കിയതെന്നും, അമുദനായി മമ്മൂട്ടി മാത്രമാണ് മനസിൽ തെളിഞ്ഞതെന്നും, മമ്മൂട്ടി ഒക്കെ പറഞ്ഞില്ലായിരുന്നെങ്കിൽ ചിത്രം ഉപേക്ഷിക്കുമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. മകളായി വേഷമിട്ടത് റാമിൻ്റെ തന്നെ ചിത്രമായ തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സുരാജ് വെഞ്ഞാറമൂട് , ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍, എന്നിവരും ചിത്രത്തിലെത്തുന്നു