ആപ്പ്ജില്ല

മരിക്കും മുമ്പ് സച്ചിയുടെ കരുതൽ; ചികിത്സതേടിയെത്തിയ മറ്റൊരു രോഗിയുടെ ചികിത്സാ ചെലവ് അദ്ദേഹം ഏറ്റെടുത്തിരുന്നു

മരണസമയത്തുപോലും സഹജീവികളുടെ വേദനയിൽ ആശ്വാസമാകാൻ തന്നാലാകുന്ന സഹായം ചെയ്തുകൊണ്ടാണ് സച്ചി വിടവാങ്ങിയത്

Samayam Malayalam 19 Jun 2020, 7:27 pm
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് മലയാള സിനിമാലോകം. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രമായി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അയ്യപ്പനും കോശിയും എന്ന സിനിമ ഉയര്‍ത്തിയ ആരവങ്ങള്‍ അവസാനിക്കും മുമ്പാണ് ആ ചിത്രം തിരക്കഥയൊരുക്കി സംവിധാം ചെയ്ത സച്ചി യാത്രയായിരിക്കുന്നത്.
Samayam Malayalam sachy.


Also Read: 23 വർഷങ്ങൾക്ക് മുമ്പാണ് ഇത്രയും ആഴമായ ദു:ഖം അനുഭവിച്ചത്; ഹൃദയം നുറുങ്ങി പൃഥ്വിയുടെ കുറിപ്പ്
ഇപ്പോഴിതാ അദ്ദേഹം മരിക്കും മുമ്പ് ചെയ്തിരുന്ന കാരുണ്യത്തിന്‍റെ, കരുതലിന്‍റെ ഒരു മാതൃക പുറത്തുവന്നിരിക്കുകയാണ്. തന്‍റെ കണ്ണുകള്‍ ദാനം ചെയ്യുന്നതിന് സമ്മതമറിയിച്ചിരുന്നതിനൊപ്പം താൻ ചികിത്സ തേടിയ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ ചികിത്സാ ചിലവ് കൂടി സച്ചി ഏറ്റെടുത്തിരുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

യൂസുഫ് എന്നു പേരുള്ള ഒരു എംബിഎക്കാരന്‍റെ ചികിത്സാ ചെലവാണ് സച്ചി ഏറ്റെടുക്കാന്‍ തയ്യാറായിരുന്നത്. വടക്കാഞ്ചേരിയിലെ ഡിവൈന്‍ ആശുപത്രിയിൽ വെച്ചായിരുന്നു സച്ചിക്ക് ഇടുപ്പെല്ലിന്‍റെ ശസ്ത്രക്രിയ നടന്നത്. ഇവിടെ വെച്ചാണ് യൂസഫിന്‍റെ ചികിത്സാച്ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് സച്ചി ആശുപത്രിയിലെ സ്റ്റാഫിനോട് അറിയിച്ചിരുന്നത്. എന്നാൽ ഡോക്ടറോട് ഇത് പറയരുത് എന്നും സ്റ്റാഫിനോട് പറഞ്ഞിരുന്നു.

Also Read: സച്ചിയും സേതുവും ചേര്‍ന്ന് സംവിധാനം ചെയ്യേണ്ടതായിരുന്നു! കുറിപ്പ് പങ്കുവെച്ച് ഷിബു


അക്കാര്യം കഴിഞ്ഞ ദിവസമാണ് സ്റ്റാഫ് തന്നോട് പറഞ്ഞതെന്നും മരണസമയത്തുപോലും അദ്ദേഹത്തിന്‍റെ കരുതിലിന്‍റെ മാതൃകയാണിതെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍ പ്രേം കുമാറാണ് ഇന്നിത് മാധ്യമങ്ങള്‍ക്ക് മുന്നിൽ വെളിപ്പെടുത്തിയത്. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം വന്നതോടെ തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് സച്ചിയെ മറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചിരുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്