ആപ്പ്ജില്ല

വിവാദ ഉള്ളടക്കം: ബാറ്റില്‍ ഒഫ് വാരാണസിക്ക് വിലക്ക്

2014 തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്രമോദിയും അരവിന്ദ് കേജ്‍‍രിവാളും തമ്മിൽ നടന്ന പോരാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിക്ക് സെൻസർ ബോ‍ർഡിന്‍റെ വിലക്ക്.

TNN 16 Apr 2016, 4:57 pm
2014 തെരഞ്ഞെടുപ്പിൽ വാരാണസിയിൽ നരേന്ദ്രമോദിയും അരവിന്ദ് കേജ്‍‍രിവാളും തമ്മിൽ നടന്ന പോരാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിക്ക് സെൻസർ ബോ‍ർഡിന്‍റെ വിലക്ക്. കമല്‍ സ്വരൂപ് നിര്‍മ്മിച്ച 'ബാറ്റില്‍ ഒഫ് വാരാണസി 'എന്ന ഡോക്യുമെന്‍ററിയാണ് വിലക്കിയത്. ഡോക്യുമെന്ററി പൊതുജനങ്ങളില്‍ എത്താന്‍ പാടില്ലാത്തതാണെന്ന് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു. തുടർന്ന് കമൽ സ്വരൂപ്, ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അപ്പല്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചുവെങ്കിലും അവരും സെൻസർ തീരുമാനം ശരിവയ്ക്കുകയായിരുന്നു.
Samayam Malayalam documentary on narendra modi arvind kejriwal clash in varanasi fails to get fcat certification
വിവാദ ഉള്ളടക്കം: ബാറ്റില്‍ ഒഫ് വാരാണസിക്ക് വിലക്ക്


"ചിത്രത്തിൽ മുഴുനീളം പല പാർട്ടികളുടെ വിദ്വേഷ പ്രസംഗങ്ങളാണുള്ളത്. ജാതിയുടെയും വർഗീയതയുടെയും പേരിൽ ജനങ്ങളെ വിഭജിക്കുന്ന തരത്തിലുള്ളതാണിത്. വ്യക്തപരമായ അധിഷേപങ്ങളും ചിത്രത്തിലുണ്ട്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കും. " സെൻസർ ബോർഡ് പറയുന്നു.

കെജ്‍‍രിവാളിനെ അനുകൂലിക്കുന്ന വിധമാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും ചിത്രത്തിൽ മോശം വാക്കുകൾ ഉപയോഗിച്ചതിനാൽ പ്രർശിപ്പിക്കാനാകില്ലെന്നും സെൻസർ ബോർഡ് ചെയർമാൻ പഹ്‍‍ലജ് നിഹലാനി പറഞ്ഞു. എന്നാൽ സെൻസർ ബോ‍ർഡ് ചെയര്‍മാൻ ചിത്രം കണ്ടിട്ടുപോലുമില്ലെന്നാണ് ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾ പറയുന്നത്. നാല് ബോര്‍ഡ് മെമ്പര്‍മാരും റീജ്യണല്‍ ഓഫീസറും മാത്രമാണ് ചിത്രം കണ്ടതെന്നും ഇവർ ആരോപിക്കുന്നു. അതേസമയം ചിത്രം രാഷ്ട്രീയ വിമര്‍ശനമല്ലെന്നും ആരുടേയും പക്ഷം പിടിക്കുന്നതല്ലെന്നും കമൽ സ്വരൂപ് പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്