മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായെത്തുന്ന തുറമുഖം. വലിയ താരനിരയിൽ പല കാലഘട്ടത്തിൻ്റെ കഥ പറയുന്ന ചിത്രം ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയാണ് ഒരുക്കുന്നത്. വലിയ കാൻവാസിൽ ഒരുക്കുന്ന ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വ മാണ് ഇപ്പോൾ ട്രോളിനു കാരണമായത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം പലകുറി റിലീസ് മാറ്റിവെക്കപ്പെട്ടിരുന്നു. ചിത്രത്തിനായുള്ള കാത്തിരിപ്പ് സോഷ്യല്‍ മീഡിയയിലൂടെ സിനിമാ പ്രേമികളും പലപ്പോഴായി പ്രകടിപ്പിച്ചിട്ടുമുള്ളതാണ്. പുതിയ ട്രെയ്ലർ പുറത്തുവന്നതോടെയാണ് ട്രോളുകളും പിന്നാലെയെത്തിയത്. മുമ്പ് പല തവണ റിലീസിംഗ് അനൗൺമെൻ്റോടെ ചിത്രത്തിൻ്റെ ട്രെയ്ലർ എത്തിയിരുന്നു. ഇതു തുടർ സംഭവമാകുമോ എന്ന് പ്രേക്ഷകർ ചിന്തിക്കുന്നുണ്ട്. "2050 അയിട്ടും ട്രെയ്ലർ കണ്ടു റിലീസ് ഡേറ്റ് നോക്കി ഇരിക്കുന്ന ഞാൻ, ഈ പടം തിയേറ്ററിൽ എന്തെങ്കിലും കാണാനുള്ള ഭാഗ്യം ഉണ്ടാക്കി തരുമോ, 2025 ൽ ഈ ട്രെയ്ലർ കാണുന്നവർ ഉണ്ടോ, എന്നതാടെ ഓർമ വെച്ച കാലം മുതൽ കേൾക്കാൻ തുടങ്ങിയതാ തുറമുഖം എന്ന്, അടുത്ത ട്രെലർ ഇനി ഞാനും എനിക്ക് കുട്ടികളുമൊക്കെ ആയാൽ അവരും കൂടി കാണും, ഇത് ഇതുവരെ ഇറങ്ങിയില്ലായിരുന്നു അല്ലെ? ശെടാ... ഞാൻ മറന്നിരിക്കുവാരുന്നു, ഇങ്ങനെ ഒരു സിനിമയുഉണ്ടെന്ന് അറിയിക്കാനുള്ള സൈക്കോളജിക്കൽ മൂവ്" എന്നൊക്കെയാണ് ട്രെയ്ലറിന് കമൻസ് ലഭിക്കുന്നത്.
Also Read: 'നിങ്ങള്‍ക്ക് മുന്പില് വന്ന് കരഞ്ഞ് കൈകൂപ്പി അഭ്യര്ത്ഥിക്കണമെന്നുണ്ട്, ജീവിതവും കരിയറും എല്ലാം പണയത്തിലായി', കണ്ണു നനയിക്കുന്ന കുറുപ്പ് പങ്കുവെച്ച് 'രോമാഞ്ചം' നിര്‍മ്മാതാവ്
"ഇങ്ങനെ ട്രെയ്ലർ മാത്രം റിലീസ് ചെയ്താൽ 2050 ആകുമ്പോഴേക്കും ഫുൾ മൂവി കാണാമല്ലോ?" എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ജയിംസ് കാമറൂണിനു ആവതാർ രണ്ട് പുറത്തിറക്കാൻ 13 വർഷം വേണ്ടി വന്നു. അതുപോലെ തുറമുഖത്തിനും വേണ്ടിവരുമോ എന്നാണ് മറ്റൊരാള്ർ ചോദിക്കുന്നത്. ട്രോളിനൊപ്പം ട്രെയ്ലറിനെ പ്രശംസിച്ചും നിവിൻ പോളിക്കു ഹിറ്റ് സൃഷ്ടിക്കുമെന്നുള്ള ആശംസകളും ആരാധകർ നൽകുന്നുണ്ട്. ട്രെയിലർ മികച്ച അഭിപ്രായമാണ് നേടുന്നത്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖത്തിൻ്റെ പ്രമേയം. നിവിൻ പോളിയെക്കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ പുനരാവിഷ്കരിക്കുകയാണ്.
Also Read: ഒരുപക്ഷേ ജിം മരിച്ചിട്ടില്ലെങ്കിലോ? 'പഠാനി'ലെ വില്ലന്‍ പ്രീക്വൽ ഉണ്ടാകുമോയെന്ന് ആരാധകർ; മറുപടിയുമായി സിദ്ധാർഥ് ആനന്ദ്
2022 ജൂൺ മൂന്നിനായിരുന്നു അവസാനം തുറമുഖം റിലീസ് തീയതി അനൗൺസ് ചെയ്തിരുന്നത്. പിന്നീട് 'അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ തുറമുഖത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു' എന്നായിരുന്നു അവസാന നിമിഷം റിലീസ് മാറ്റിയപ്പോള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചത്. പിന്നീട് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ ചിത്രം 2022 വർഷാവസാനത്തോടെ റിലീസ് ചെയ്യുമെന്നു നിവിൻ പോളി സൂചന നൽകിയിരുന്നെങ്കിലും റിലീസ് സംബന്ധിച്ച് മറ്റൊരു അപ്ഡേഷനും ഉണ്ടായിരുന്നില്ല. 'തുറമുഖം ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സിനിമ ഇത്തിരി പ്രശ്നത്തില്‍ ഇരിക്കുകയാണ്. നമ്മുടെ നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലുള്ള ലിസ്റ്റിന് സ്റ്റീഫനാണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന് ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നത്' എന്നായിരുന്നു അന്ന് നിവിന്‍ പറഞ്ഞത്.
പുതിയ ട്രെയ്ലർ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ചുള്ള സൂചനയാണെന്നു വിലയിരുത്തുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടാണ് തുറമുഖം നിർമിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും സംവിധായകൻ രാജീവ് രവിയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
Read Latest Malayalam Movie News And Malayalam News
Also Watch:
Also Read: 'നിങ്ങള്‍ക്ക് മുന്പില് വന്ന് കരഞ്ഞ് കൈകൂപ്പി അഭ്യര്ത്ഥിക്കണമെന്നുണ്ട്, ജീവിതവും കരിയറും എല്ലാം പണയത്തിലായി', കണ്ണു നനയിക്കുന്ന കുറുപ്പ് പങ്കുവെച്ച് 'രോമാഞ്ചം' നിര്‍മ്മാതാവ്
"ഇങ്ങനെ ട്രെയ്ലർ മാത്രം റിലീസ് ചെയ്താൽ 2050 ആകുമ്പോഴേക്കും ഫുൾ മൂവി കാണാമല്ലോ?" എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ജയിംസ് കാമറൂണിനു ആവതാർ രണ്ട് പുറത്തിറക്കാൻ 13 വർഷം വേണ്ടി വന്നു. അതുപോലെ തുറമുഖത്തിനും വേണ്ടിവരുമോ എന്നാണ് മറ്റൊരാള്ർ ചോദിക്കുന്നത്. ട്രോളിനൊപ്പം ട്രെയ്ലറിനെ പ്രശംസിച്ചും നിവിൻ പോളിക്കു ഹിറ്റ് സൃഷ്ടിക്കുമെന്നുള്ള ആശംസകളും ആരാധകർ നൽകുന്നുണ്ട്. ട്രെയിലർ മികച്ച അഭിപ്രായമാണ് നേടുന്നത്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് തുറമുഖത്തിൻ്റെ പ്രമേയം. നിവിൻ പോളിയെക്കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ പുനരാവിഷ്കരിക്കുകയാണ്.
Also Read: ഒരുപക്ഷേ ജിം മരിച്ചിട്ടില്ലെങ്കിലോ? 'പഠാനി'ലെ വില്ലന്‍ പ്രീക്വൽ ഉണ്ടാകുമോയെന്ന് ആരാധകർ; മറുപടിയുമായി സിദ്ധാർഥ് ആനന്ദ്
2022 ജൂൺ മൂന്നിനായിരുന്നു അവസാനം തുറമുഖം റിലീസ് തീയതി അനൗൺസ് ചെയ്തിരുന്നത്. പിന്നീട് 'അവിചാരിതമായി ഉയർന്നുവന്ന നിയമപരമായ കാരണങ്ങളാൽ തുറമുഖത്തിന്റെ റിലീസ് വീണ്ടും ഒരാഴ്ചത്തേക്ക് മാറ്റിവെക്കേണ്ടി വന്നിരിക്കുന്നു' എന്നായിരുന്നു അവസാന നിമിഷം റിലീസ് മാറ്റിയപ്പോള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചത്. പിന്നീട് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. പിന്നീട് സാറ്റർഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷൻ വേളയിൽ ചിത്രം 2022 വർഷാവസാനത്തോടെ റിലീസ് ചെയ്യുമെന്നു നിവിൻ പോളി സൂചന നൽകിയിരുന്നെങ്കിലും റിലീസ് സംബന്ധിച്ച് മറ്റൊരു അപ്ഡേഷനും ഉണ്ടായിരുന്നില്ല. 'തുറമുഖം ഇറങ്ങണമെന്ന് നിങ്ങളെപ്പോലെതന്നെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതിന്റെ നിര്‍മ്മാതാവിന്റെ ചില സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം സിനിമ ഇത്തിരി പ്രശ്നത്തില്‍ ഇരിക്കുകയാണ്. നമ്മുടെ നിര്‍മ്മാതാക്കളില്‍ മുന്‍പന്തിയിലുള്ള ലിസ്റ്റിന് സ്റ്റീഫനാണ് സിനിമ റിലീസിനുവേണ്ടി എടുക്കുന്നത്. ലിസ്റ്റിന് ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് അത് റിലീസ് ആവുമെന്ന് വിശ്വസിക്കുന്നത്' എന്നായിരുന്നു അന്ന് നിവിന്‍ പറഞ്ഞത്.
പുതിയ ട്രെയ്ലർ ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ചുള്ള സൂചനയാണെന്നു വിലയിരുത്തുന്നുണ്ട്. തെക്കേപ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടാണ് തുറമുഖം നിർമിക്കുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതും സംവിധായകൻ രാജീവ് രവിയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്.
Read Latest Malayalam Movie News And Malayalam News
Also Watch: