ആപ്പ്ജില്ല

വധ​ഗൂഢാലോചന കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

കാലതാമസം വന്നുവെന്ന കാരണത്താൽ അന്വേഷണം ശരിയായ ദിശയിലെന്ന് പറയാനാകില്ലെന്നും പ്രോസിക്യൂഷൻ

Samayam Malayalam 31 Mar 2022, 4:41 pm
ദിലീപും സഹോദരൻ അനൂപും സുഹൃത്തുക്കളും പ്രതിയായ വധഗൂഢാലോചനക്കേസ് സിബിഐയ്ക്ക് കൈമാറുന്നതില്‍ എതിര്‍പ്പറിയിച്ച് സര്‍ക്കാര്‍. അന്വേഷണം നിഷ്പക്ഷമായാണ് നടക്കുന്നതെന്നും അതിൽ ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രോസിക്യൂഷൻ മുഖേന അറിയിച്ചു. എഫ്ഐആർ റദ്ദാക്കുന്നില്ലെങ്കില്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപിന്‍റെ ഹര്‍ജി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപും കൂട്ടാളികളും ചേർന്ന് വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
Samayam Malayalam dileep1.


Also Read: ദിലീപിനൊപ്പം വേദി പങ്കിട്ട് രഞ്ജിത്ത്; ഫിയോക് യോഗത്തിൽ രഞ്ജിത്തിനെ പുകഴ്ത്തി ദിലീപ്

അന്വേഷണത്തിൽ വന്നിരിക്കുന്ന കാലതാമസം എഫ്ഐആര്‍ റദ്ദാക്കുന്നതിനുള്ള കാരണമായി കാണാനാവില്ല. ഇത് വെച്ച് അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെടാനായാകില്ല. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി പരിഗണിക്കവേ കേസ് സി ബി ഐയ്ക്ക് കൈമാറിക്കൂടെ എന്ന് ഹൈക്കോടതി മുമ്പ് ചോദിച്ചിരുന്നു. എഫ് ഐ ആർ റദ്ദാക്കുന്നില്ലെങ്കിൽ കേസ് സി ബി ഐക്ക് വിടണമെന്നുമായിരുന്നു ദിലീപിന്‍റെ മറ്റൊരാവശ്യമായുണ്ടായിരുന്നത്.

Also Read: ഭാവഗാനങ്ങളുടെ നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട ഗായിക; സുജാതയ്ക്ക് ഇന്ന് 59-ാം പിറന്നാള്‍

ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നണെന്നും പ്രോസിക്യൂഷൻ കോടതിക്ക് മുമ്പാകെ അറിയിച്ചിട്ടുണ്ട്. എന്നാൽ
വധഗൂഢാലോചനക്കേസിന്‍റെ പേരിൽ പെോലീസ് തന്നെയും കുടുംബാംഗങ്ങളെയും പീഡിപ്പിക്കുകയാണെന്നും കള്ളക്കഥകൾ മെനയുകയാണെന്നും ദിലീപ് അഭിഭാഷകൻ മുഖേന കോടതിയിൽ അറിയിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ കഴിഞ്ഞ ദിവസം 16 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ബന്ധപ്പെട്ടവരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്