മലയാള സിനിമ ലൊക്കേഷനുകളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഉത്തരവിറക്കി ഹൈക്കോടതി. സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. സ്ത്രീകളുടെ ആഭ്യന്തര പരാതികൾ പരിരിക്കാൻ സിനിമ ലൊക്കേഷനുകളിൽ ഇതിനായി സംവിധാനം ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. വനിതാ കമ്മീഷനും ഇതിൽ കക്ഷി ചേർന്നിരുന്നു. ഡബ്ലുസിസിയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു. കമ്മീഷനെ ഇക്കഴിഞ്ഞ ജനുവരി 31-നാണ് ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജിയിൽ ഉത്തരവ് പറഞ്ഞിരിക്കുന്നത്.
Also Read: നീ ചോദിക്കെടാ മോനെ! സംയുക്ത വർമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോൻ നൽകിയ തഗ് മറുപടി! ആ തീരുമാനം സ്വയം എടുത്തതാണെന്ന് എനിക്കറിയാമെന്ന് മഞ്ജു വാര്യരും
മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ഏറെ കാലമായി ഡബ്ലുസിസി ഉയര്‍ത്തുന്ന ആവശ്യമാണ്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടും പുറത്തുവിടണമെന്ന് ഡബ്ലുസിസി മുമ്പ് ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ തിങ്കളാഴ്ച നിശ്ചയം സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിൽ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാൻ തീരുമാനമെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ഇത്തരത്തിൽ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിച്ചിരുന്നത്.
Also Watch :
Also Read: നീ ചോദിക്കെടാ മോനെ! സംയുക്ത വർമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് ബിജു മേനോൻ നൽകിയ തഗ് മറുപടി! ആ തീരുമാനം സ്വയം എടുത്തതാണെന്ന് എനിക്കറിയാമെന്ന് മഞ്ജു വാര്യരും
മലയാളസിനിമാ രംഗത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന ആവശ്യം ഏറെ കാലമായി ഡബ്ലുസിസി ഉയര്‍ത്തുന്ന ആവശ്യമാണ്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ചുകൊണ്ടുള്ള ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടും പുറത്തുവിടണമെന്ന് ഡബ്ലുസിസി മുമ്പ് ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ തിങ്കളാഴ്ച നിശ്ചയം സംവിധായകൻ സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിൽ ആഭ്യന്തരപരാതിപരിഹാരസമിതി രൂപീകരിക്കാൻ തീരുമാനമെടുത്തത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു സിനിമാ സെറ്റിൽ ഇത്തരത്തിൽ ആഭ്യന്തരപരാതി പരിഹാരസമിതി അഥവാ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി രൂപീകരിച്ചിരുന്നത്.
Also Watch :