ഓരോരോ പ്രവർത്തനങ്ങളുടെ നടത്തിപ്പിന്റെ പേരിൽ നിരവധി തവണ ഇടതുപക്ഷ സര്‍ക്കാരിനെ ശ്ലാഘിച്ചിട്ടുള്ള നടൻ ഹരീഷ് പേരടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത്. നാടകങ്ങള്‍ക്ക് വേദി അനുവദിക്കാത്തതിനെ ചൊല്ലിയാണ് ഹരീഷ് സര്‍ക്കാരിനെതിരെ വിമര്‍ശിച്ചിരിക്കുന്നത്. സിനിമയ്ക്കുവേണ്ടി സെക്കന്‍ഡ്ഷോ അനുവദിച്ചെങ്കിലും നാടകക്കാരന് മാത്രം വേദിയില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരിക്കുകയാണ്. രണ്ടാംതരം പൗരനായി തനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നും ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും താൻ പിന്‍വലിക്കുകയാണെന്നും ഹരീഷ് കുറിച്ചിട്ടുണ്ട്.
‘സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്കെ നടന്നു. ഇറ്റ്ഫോക്ക് (രാജ്യാന്തര തിയറ്റർ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) നടന്നില്ല, രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല. ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം. ലാൽസലാം’, ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
Also Read: മോഹന്‍ലാലും പങ്കുചേര്‍ന്നു! കൊവിഡ് വാക്സിന് സ്വീകരിച്ചു! നിങ്ങളോട് പറയാനുള്ളത് ഇതാണെന്ന് താരം
കൊവിഡിന് ശേഷം തീയേറ്ററുകള്‍ ജനുവരി 13ന് തുറന്നിരുന്നു. പക്ഷേ സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയിരുന്നില്ല. തീയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ തീയേറ്റര്‍ സംഘടനകള്‍ നൽകിയ നിവേദനത്തെ തുടര്‍ന്നാണ് മാര്‍ച്ച് 8ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാൻ തീയേറ്ററുകള്‍ക്ക് അനുമതി നൽകിയത്.
Also Watch :
‘സിനിമയ്ക്ക് സെക്കൻഡ്ഷോ അനുവദിച്ചു. നാടകക്കാരന് മാത്രം വേദിയില്ല. ഐഎഫ്എഫ്കെ നടന്നു. ഇറ്റ്ഫോക്ക് (രാജ്യാന്തര തിയറ്റർ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) നടന്നില്ല, രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല. ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം. ലാൽസലാം’, ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
Also Read: മോഹന്‍ലാലും പങ്കുചേര്‍ന്നു! കൊവിഡ് വാക്സിന് സ്വീകരിച്ചു! നിങ്ങളോട് പറയാനുള്ളത് ഇതാണെന്ന് താരം
കൊവിഡിന് ശേഷം തീയേറ്ററുകള്‍ ജനുവരി 13ന് തുറന്നിരുന്നു. പക്ഷേ സെക്കൻഡ് ഷോയ്ക്ക് അനുമതി നൽകിയിരുന്നില്ല. തീയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ തീയേറ്റര്‍ സംഘടനകള്‍ നൽകിയ നിവേദനത്തെ തുടര്‍ന്നാണ് മാര്‍ച്ച് 8ന് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെ പ്രവർത്തിക്കാൻ തീയേറ്ററുകള്‍ക്ക് അനുമതി നൽകിയത്.
Also Watch :