മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ഇക്കയുടെ ശകടത്തിൻ്റെ പുതിയ ടീസര്‍ പുറത്ത് വിട്ടത് കഴിഞ്ഞദിവസമായിരുന്നു. ചിത്രത്തിൻ്റെ മൂന്നാമത്തെ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. മോഹൻലാലിനെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് പുതിയ ടീസര്‍ ഒരുക്കിയിരിക്കുന്നത്. സോഹൻലാൽ എന്ന പേര് ടീസറിൽ ആവർത്തിച്ച് പറയുന്നത് മോഹൻലാലിനെ ഉദ്ദേശിച്ചാണ്. ഒരു സിനിമയ്ക്ക് വേണ്ടി മറ്റൊരു താരത്തെ കളിയാക്കുന്ന മോശം പ്രവണതയെ ആണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നത്. ചിത്രത്തിനെതിരെയും സംവിധായകനെതിരെയും വിമർശനങ്ങൾ ശക്തമാണ്.
മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ ചിത്രം മോഹൻലാൽ എന്ന ചിത്രത്തെ പരിഹസിച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതെന്നും പലയിടത്തു നിന്നും വിമര്‍ശനങ്ങളുണ്ട്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അപ്പാനി ശരത്താണ് ചിത്രത്തിൽ മമ്മൂട്ടി ആരാധകനായി എത്തുന്നത്. ടാക്സി ഡ്രൈവറാണ് കക്ഷി. ജിംബ്രൂട്ടന് ഗോകുലനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.
സജിദ് യാഹിയയാണ് മോഹൻലാൽ സംവിധാനം ചെയ്തത്. ടീസർ പുറത്തിറങ്ങിയ ശേഷം സജിദ് യാഹിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിന് മറുപടിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിലെ ഒരു രംഗത്തിൻ്റെ സ്ക്രീൻഷോട്ടാണ് സജിദ് പങ്കുവെച്ചത്. സ്റ്റീഫൻ നെടുമ്പള്ളി വർമ്മ സാറിനോട് നിൻ്റെ തന്ത അല്ല എൻ്റെ തന്ത എന്ന് പറയുന്ന രംഗമാണ് സജിദ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സജിദിൻ്റെ മറുപടി ഇതിനോടകം മോഹൻലാൽ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ വിവാദങ്ങൾ കൊടുംപിരികൊണ്ടതോടെ ചിത്രത്തിലെ ഈ രംഗത്തിൻ്റെ ഫുൾ ലെങ്ത് സീൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സോഹൻലാൽ എന്ന പോരിൽ ചിത്രമെടുക്കാൻ ഒരുങ്ങുന്ന രണ്ടു പേര് നടത്തുന്ന ഓഡീഷനിൽ പങ്കെടുക്കാൻ പോകുന്ന കട്ട മമ്മൂട്ടി ഫാനായ, മമ്മൂട്ടിയുടെ നായികയാകണം എന്ന് കുടുംബം ഒന്നടങ്കം ആഗ്രഹിക്കുന്ന യുവതി ഒടുവിൽ ഓഡീഷൻ നടത്തിയവരെ ആക്രമിച്ച് പുറത്തേക്ക് വരുന്നതും ആ മനുഷ്യൻ്റെ പേര് ചീത്തയാക്കാൻ നടക്കുന്നത് കൊണ്ടല്ലേ താൻ അങ്ങനെ ചെയ്തത് എന്ന് സ്വയം പറഞ്ഞ് ആശ്വസിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്.ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്.ഇന്നല്ലെ ഞങ്ങൾ കേട്ട തെറി വിളികൾക്ക് ഞങ്ങൾക്ക് പരാതയില്ല. കാരണം സത്യവും വെളിച്ചവും ഒരുപ്പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാൾ ഒരിടത് അത് പുറത്ത് വരും. തെറ്റിധാരണകൾ നമ്മുക്ക് മാറ്റാം.' എന്ന കുറിപ്പോടെയാണ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.
മോഹൻലാൽ ആരാധികയുടെ കഥ പറഞ്ഞ ചിത്രം മോഹൻലാൽ എന്ന ചിത്രത്തെ പരിഹസിച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതെന്നും പലയിടത്തു നിന്നും വിമര്‍ശനങ്ങളുണ്ട്. പ്രിന്‍സ് അവറാച്ചനാണ് ചിത്രം തിരക്കഥയെഴുളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അപ്പാനി ശരത്താണ് ചിത്രത്തിൽ മമ്മൂട്ടി ആരാധകനായി എത്തുന്നത്. ടാക്സി ഡ്രൈവറാണ് കക്ഷി. ജിംബ്രൂട്ടന് ഗോകുലനും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.
സജിദ് യാഹിയയാണ് മോഹൻലാൽ സംവിധാനം ചെയ്തത്. ടീസർ പുറത്തിറങ്ങിയ ശേഷം സജിദ് യാഹിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം ഇതിന് മറുപടിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മോഹൻലാൽ ചിത്രം ലൂസിഫറിലെ ഒരു രംഗത്തിൻ്റെ സ്ക്രീൻഷോട്ടാണ് സജിദ് പങ്കുവെച്ചത്. സ്റ്റീഫൻ നെടുമ്പള്ളി വർമ്മ സാറിനോട് നിൻ്റെ തന്ത അല്ല എൻ്റെ തന്ത എന്ന് പറയുന്ന രംഗമാണ് സജിദ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സജിദിൻ്റെ മറുപടി ഇതിനോടകം മോഹൻലാൽ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
എന്നാൽ വിവാദങ്ങൾ കൊടുംപിരികൊണ്ടതോടെ ചിത്രത്തിലെ ഈ രംഗത്തിൻ്റെ ഫുൾ ലെങ്ത് സീൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സോഹൻലാൽ എന്ന പോരിൽ ചിത്രമെടുക്കാൻ ഒരുങ്ങുന്ന രണ്ടു പേര് നടത്തുന്ന ഓഡീഷനിൽ പങ്കെടുക്കാൻ പോകുന്ന കട്ട മമ്മൂട്ടി ഫാനായ, മമ്മൂട്ടിയുടെ നായികയാകണം എന്ന് കുടുംബം ഒന്നടങ്കം ആഗ്രഹിക്കുന്ന യുവതി ഒടുവിൽ ഓഡീഷൻ നടത്തിയവരെ ആക്രമിച്ച് പുറത്തേക്ക് വരുന്നതും ആ മനുഷ്യൻ്റെ പേര് ചീത്തയാക്കാൻ നടക്കുന്നത് കൊണ്ടല്ലേ താൻ അങ്ങനെ ചെയ്തത് എന്ന് സ്വയം പറഞ്ഞ് ആശ്വസിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.
ഒരു നടനെയും ആക്ഷേപിക്കാൻ ഞങ്ങൾ മുതിർന്നിട്ടില്ല. സ്പൂഫ് ജോണർ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമർശിച്ചിട്ടുണ്ട്.ഇത് വിവാദമാക്കാൻ ചിലർ ശ്രമിക്കുന്നു. കാരണം ഇതിൽ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്.ഇന്നല്ലെ ഞങ്ങൾ കേട്ട തെറി വിളികൾക്ക് ഞങ്ങൾക്ക് പരാതയില്ല. കാരണം സത്യവും വെളിച്ചവും ഒരുപ്പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാൾ ഒരിടത് അത് പുറത്ത് വരും. തെറ്റിധാരണകൾ നമ്മുക്ക് മാറ്റാം.' എന്ന കുറിപ്പോടെയാണ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.