ആപ്പ്ജില്ല

ഇന്ത്യൻ ക്രിക്കറ്റ് ലോകവും തമിഴ് സിനിമയും തമ്മിലെന്ത്? പ്രഥമദൃഷ്ടിയിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു!!!

ഇന്ത്യൻ ക്രിക്കറ്റ് ടീമിലുണ്ടായിരുന്ന പലരും ഇന്നു തമിഴ് സിനിമാ ലോകത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ചിലർ വെള്ളിത്തിരയിൽ അഭിനേതാക്കളായെങ്കിൽ പിന്നണിയിൽ അങ്കം കുറിക്കുകയാണ് മറ്റു ചിലർ. അതിൻ്റെ വിശേഷങ്ങളിലേക്ക്...

Samayam Malayalam 4 Nov 2022, 6:48 pm
വിനോദമാണ് ക്രിക്കറ്റും സിനിമയും. കടുത്ത മത്സരങ്ങളും വിജയ പരാജയങ്ങളും താരങ്ങളുടെ കയറ്റിറക്കങ്ങളും ആസ്വാദകർ എന്നും ഓർത്തിരിക്കുന്ന നിമിഷങ്ങൾ പലപ്പോഴും രണ്ടിടങ്ങളിലും സംഭവിക്കാറുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന പോലെ വലിയ ബിസിനസ് നടക്കുന്ന ഇടമാണ് തമിഴ് സിനിമാ ലോകവും. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമും തമിഴ് സിനിമാ ലോകവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു ചോദിച്ചാൽ, സന്ദേശത്തിൽ ശങ്കരാടിയുടെ കഥാപാത്രം പറഞ്ഞ പോലെ "പ്രഥമ ദൃഷ്ടിയിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു". ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പലരും ഇന്നു തമിഴ് സിനിമാ ലോകത്തിൻ്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ചിലർ വെള്ളിത്തിരയിൽ അഭിനേതാക്കളായെങ്കിൽ നിർമാതാക്കളായി പുതിയ അങ്കം കുറിക്കുകയാണ് മറ്റു ചിലർ. ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, ഇർഫാൻ പത്താൻ, ഹർഭജൻ സിംഗ്, മലയാളി താരം ശ്രീശാന്ത് തുടങ്ങിയ പല കളിക്കാരും തമിഴ് സിനിമയില്ർ മാറ്റുരയ്ക്കുകയാണ്.
Samayam Malayalam indian cricket team players become actors in tamil movies
ഇന്ത്യൻ ക്രിക്കറ്റ് ലോകവും തമിഴ് സിനിമയും തമ്മിലെന്ത്? പ്രഥമദൃഷ്ടിയിൽ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു!!!


Also Read: കനി കുസൃതി ബോളിവു‍ഡിലേക്ക്; 'ഗേൾസ് വിൽ ബി ഗേൾസ്' ഒരുങ്ങുന്നു

​നിർമാതാവായി ധോണി

ഇന്ത്യൻ ഇതിഹാസ നായകനായിരുന്ന മഹേന്ദ്ര സിംഗ് ധോണി സിനിമ നിർമാണ രംഗത്തു തുടക്കം കുറിച്ചു കഴിഞ്ഞു. ധോണി എന്‍റർടെയിൻമെന്‍റ് കമ്പനി ദക്ഷിണേന്ത്യയിലാണ് സിനിമ നിർമിക്കുന്നത്. ആദ്യ സിനിമ തമിഴിലാണ് ഒരുക്കുന്നത്. രമേശ് തമില്‍മണി സംവിധാനം ചെയ്യുന്നു. ധോണി എൻ്റര്‍ടെയിന്‍മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറില്‍ ധോണിയും ഭാര്യ സാക്ഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019ലാണ് ധോണിയും ഭാര്യ സാക്ഷി സിങ്ങും ചേർന്ന് സിനിമാ നിർമാണ കമ്പനിക്ക് തുടക്കമിടുന്നത്. ഐപിഎല്ലിൽ വിലക്കിനുശേഷം ചെന്നൈ സൂപ്പർ കിങ്‌സിൻ്റെ തിരിച്ചുവരവിൻ്റെ കഥ പറഞ്ഞ 'റോര്‍ ഓഫ് ദി ലയണ്‍' എന്ന ഡോക്യുമെൻ്ററി ധോണി എൻ്റര്‍ടെയിന്‍മെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറില്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ധോണിയുടെ ആദ്യ നിര്‍മാണ സംരംഭത്തിന് ലഭിച്ചത്. തമിഴിനു പുറമേ മലയാളം, തെലുങ്ക് പ്രോജക്ടുകളും ഭാവിയിൽ ധോണിയുടെ നിർമാണത്തിലെത്തും.

ഹർഭജൻ നായകൻ

സ്പിൾ ബോളർ ഹർഭജൻ സിംഗ് നായകനായാണ് തമിഴ് സിനിമയിൽ തുടക്കം കുറിച്ചത്. പോയ വർഷം പുറത്തിറങ്ങിയ ഫ്രണ്ട്ഷിപ് എന്ന തമിഴ് ചിത്രത്തിലായിരുന്നു നായകനായുള്ള അരങ്ങേറ്റം. മലയാള ചിത്രം ക്വീനിൻ്റെ റീമേക്കായി ഒരുക്കിയ ചിത്രമായിരുന്നു ഫ്രണ്ട്ഷിപ്. സംവിധായക ഇരട്ടകളായ ജോൺപോൾ രാജ്, ഷാം സൂര്യ എന്നിവർ ഒരുക്കിയ ചിത്രത്തിൽ തമിഴ് നടൻ അർജുനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ചിത്രം തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെ സന്താനം നായകനായ ദിക്കിലൂണ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിരുന്നു. ഹർഭജൻ ഇതിനു മുമ്പ് പഞ്ചാബി, ഹിന്ദി ചിത്രങ്ങളിൽ‌ അഭിനയിച്ചിട്ടുണ്ട്.

​ഇൻഫാൻ പത്താനും അരങ്ങേറ്റം

പേസ് ബൗളറായും ബാറ്റ്മാനായും തിളങ്ങി ഇന്ത്യൻ ടീമിലെ കരുത്തനായിരുന്ന ഓൾ റൗണ്ടർ ഇർഫാൻ‌ പത്താൻ ഈ വർഷം പുറത്തിറങ്ങിയ വിക്രം നായകനായ കോബ്രയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മുമ്പ് മുശ്ചേ ശാദി കരോഗി എന്ന ഹിന്ദി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയെങ്കിലും ഒരു നടനായി അവതരിച്ചത് കോബ്രയിലാണ്. ഇൻ്റർപോൾ ഉദ്യോഗസ്ഥനായ അസ്ലാം യിൽമാസ് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ അവതരിപ്പിച്ചത്. ഡബിൾ റോളിൽ വിക്രം പ്രത്യക്ഷപ്പെട്ട ചിത്രത്തിൽ അതിബുദ്ധിമാനായ അന്വേഷണ ഉദ്യോഗസ്ഥനായി ഇർഫാൻ കൈയടി നേടിയിരുന്നു.

​ശ്രീശാന്ത് കോളിവുഡിലേക്കും

കേരളത്തിന് അഭിമാനമായി ഇന്ത്യൻ ടീമിൽ പേസ് ബൗളറായിരുന്നു ശ്രീശാന്ത് മലയാളത്തിൽ നായകനായി അരങ്ങേറ്റം കുറിച്ചിട്ടുള്ളതാണ്. ഈ വർഷം വിജയ് സേതുപതി നായകനായ കാത്തുവെക്കൂല രണ്ടു കാതൽ എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു. നയൻതാര, സാമന്ത എന്നിവർ നായികമാരായ ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിച്ചത്. മുമ്പ് ടീം ഫൈവ് എന്ന ചിത്രത്തിലാണ് മലയാളത്തിൽ അഭിനയിക്കുന്നത്. അക്സർ ടു, കാബറെട് എന്നീ ഹിന്ദി ചിത്രങ്ങളിലും കമ്പെ ഗൗഡ 2 എന്നീ കന്നട ചിത്രത്തിലും ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

​വെസ്റ്റിൻഡീസീൽ നിന്നും ബ്രാവോ

വെസ്റ്റിൻഡീസ് ക്രിക്കറ്റ് മുൻ ക്യാപ്റ്റനും ഔൾറൗണ്ടറുമായ ഡ്വെയ്ൻ ബ്രാവോയും തമിഴ് വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ടീമിൻ്റെ കളിക്കാരനായിരുന്ന ബ്രാവോ ചെന്നൈ കിംഗ്സിൻ്റെ ഭാഗമാതോടെയാണ് തമിഴ് സിനിമയിലും പ്രത്യക്ഷപ്പെട്ടത്. 2019 ൽ പുറത്തിറങ്ങിയ ചിത്തിരം പേസുതടി 2 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഡാൻസറായാണ് താരം പ്രത്യക്ഷപ്പെട്ടത്.

​യുവരാജ് സിം​ഗിൻ്റെ അച്ഛൻ ഇൻഡ്യൻ 2 ൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായിരുന്ന യുവരാജ് സിംഗിൻ്റെ പിതാവ് യോഗ് രാജ് സംഗ് കമലഹാസനൊപ്പം സ്ക്രീനിലെത്തുന്നു. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഇന്ത്യൻ - 2 ലാണ് യോഗ് രാജ് നടനായെത്തുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും പഞ്ചാബ്, ഹിന്ദി സിനിമകളിലെ താരവുമായ യോഗ് രാജ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർണായക കഥാപാത്രമായി എത്തുന്നു. 1996-ലെ അതേ പേരിലുള്ള ക്ലാസിക്കിൻ്റെ തുടർച്ചയായ ഇന്ത്യൻ 2 അഴിമതിക്കെതിരെ യുദ്ധം ചെയ്യുന്ന പ്രായമായ സ്വാതന്ത്ര്യ സമര സേനാനി സേനാപതിയുടെ വേഷത്തിൽ കമൽഹാസനെത്തുന്നു. ചിത്രത്തിൽ യോഗ് രാജ് ക്യാമറയെ അഭിമുഖീകരിക്കാൻ തയാറെടുക്കുന്നതിനു മുമ്പുള്ള മേക്കപ് സമയത്തെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.


Read Latest Movie News And Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്