ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന താക്കോൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൻ്റെ റിലീസ് തീയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഡിസംബര്‍ ആറിന് ചിത്രം തീയേറ്ററുകളിലെത്തും. നവാഗതനായ കിരണ്‍ പ്രഭാകരനാണ് താക്കോൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഷാജി കൈലാസിൻ്റെയും ആനിയുടെയും മകന്‍ റുഷിന്‍ ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. താക്കോലില്‍ ഇന്ദ്രജിത്തിന്റെ കുട്ടിക്കാലമാണ് റുഷിന്‍ അവതരിപ്പിക്കുന്നത്.
Also Read: മലയാള സിനിമയിലേക്ക് കയറിവന്ന കൃഷ്ണൻ നായർ മലയാളികളുടെ ജയനായി മാറിയ കാലം; താരത്തിൻ്റെ ഓർമ്മകൾക്ക് 39 വർഷങ്ങൾ
'ടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. റസൂല്‍ പൂക്കൂട്ടിയാണ് ഈ ചിത്രത്തിൻ്റെ ശബ്ദവിന്യാസം നിര്‍വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്. ഹാസ്യവും സസ്പെൻസും കലര്‍ത്തിയാണ് താക്കോൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സംഗീതത്തിനും ശബ്ദത്തിനും വളരെയേറെ പ്രധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
Also Read: ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പം പോയപ്പോള്‍ മമ്മൂട്ടിക്ക് വാശിയായി! ഈ സിനിമ പിറന്ന് അങ്ങനെയെന്ന് വിനയന്‍!
വേറിട്ട കഥ പറയുന്ന ചിത്രത്തിനായി മികച്ച തിരക്കഥയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഷാജി കൈലാസ് മുൻപ് പറഞ്ഞിരുന്നു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങൾ നിറഞ്ഞ ചിത്രം ഹാസ്യരൂപത്തിലായിരിക്കും അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
Also Read: മലയാള സിനിമയിലേക്ക് കയറിവന്ന കൃഷ്ണൻ നായർ മലയാളികളുടെ ജയനായി മാറിയ കാലം; താരത്തിൻ്റെ ഓർമ്മകൾക്ക് 39 വർഷങ്ങൾ
'ടിയാൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇന്ദ്രജിത്തും മുരളി ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. റസൂല്‍ പൂക്കൂട്ടിയാണ് ഈ ചിത്രത്തിൻ്റെ ശബ്ദവിന്യാസം നിര്‍വഹിച്ചിരിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. സംവിധായകൻ ഷാജി കൈലാസാണ് ചിത്രം നിർമ്മിക്കുന്നത്. ഹാസ്യവും സസ്പെൻസും കലര്‍ത്തിയാണ് താക്കോൽ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സംഗീതത്തിനും ശബ്ദത്തിനും വളരെയേറെ പ്രധാന്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ.
Also Read: ഷാജി കൈലാസ് മോഹന്‍ലാലിനൊപ്പം പോയപ്പോള്‍ മമ്മൂട്ടിക്ക് വാശിയായി! ഈ സിനിമ പിറന്ന് അങ്ങനെയെന്ന് വിനയന്‍!
വേറിട്ട കഥ പറയുന്ന ചിത്രത്തിനായി മികച്ച തിരക്കഥയാണ് ഒരുക്കിയിരിക്കുന്നതെന്ന് ഷാജി കൈലാസ് മുൻപ് പറഞ്ഞിരുന്നു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങൾ നിറഞ്ഞ ചിത്രം ഹാസ്യരൂപത്തിലായിരിക്കും അവതരിപ്പിക്കുക എന്നാണ് ലഭിക്കുന്ന വിവരം.