തിരുവനന്തപുരം: ഒരാഴ്ച്ചക്കാലം തലസ്ഥാനനഗരിയിൽ ആഘോഷം തീർത്ത ചലച്ചിത്രമേളക്ക് ഇന്ന് സമീപിക്കും. ഏഴ് മത്സരചിത്രങ്ങൾ ഉൾപ്പടെ 37 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ഇന്നുച്ച വരെ മികച്ച സിനിമക്കായുള്ള വോട്ടിങ് തുടരും. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ചിത്രം വൈകിട്ട് നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെയായിരുന്നു ഇത്തവണ ചലച്ചിത്രോത്സവം നടത്തിയത്.
പ്രേക്ഷകപ്രീതി നേടിയ റഫീഖിയുടെ പുനപ്രദർശനവും ഇന്നുണ്ടാകും. 480ലധികം പ്രദർശനങ്ങളാണ് ഇത്തവണ നടന്നത്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാളസിനിമക്ക് വലിയ സ്വീകാര്യതയാണ് മേളയിൽ നിന്നും ലഭിച്ചത്. മജീദ് മജീദിയുടെ സാന്നിധ്യം മേളയിൽ ശ്രദ്ധേയമായെങ്കിലും മജീദിയുടെ മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കാത്തത് പ്രേക്ഷകരെ നിരാശരാക്കി.
പ്രേക്ഷകപ്രീതി നേടിയ റഫീഖിയുടെ പുനപ്രദർശനവും ഇന്നുണ്ടാകും. 480ലധികം പ്രദർശനങ്ങളാണ് ഇത്തവണ നടന്നത്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മലയാളസിനിമക്ക് വലിയ സ്വീകാര്യതയാണ് മേളയിൽ നിന്നും ലഭിച്ചത്. മജീദ് മജീദിയുടെ സാന്നിധ്യം മേളയിൽ ശ്രദ്ധേയമായെങ്കിലും മജീദിയുടെ മുഹമ്മദ് ദ മെസഞ്ചർ ഓഫ് ഗോഡ് പ്രദർശിപ്പിക്കാത്തത് പ്രേക്ഷകരെ നിരാശരാക്കി.