ആപ്പ്ജില്ല

കാവേരി പ്രശ്നത്തിനിടയിൽ ഐപിഎൽ വേണ്ടെന്ന് രജനികാന്ത്

കാവേരി മാനേജ്‍മെന്‍റ് ബോർഡ് എത്രയും വേഗം രൂപീകരിക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു

Samayam Malayalam 8 Apr 2018, 2:51 pm
ചെന്നൈ: കാവേരി നദീ തർക്കം കത്തി നിൽക്കുമ്പോൾ ചെന്നൈയിൽ ഐപിഎൽ മത്സരം വേണ്ടെന്ന് രജനികാന്ത് അടക്കമുള്ള തമിഴ് താരങ്ങൾ രംഗത്ത്. വളരെ ഗൗരവമുള്ള പ്രശ്നം നടക്കുമ്പോൾ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് അപമാനകരമാണെന്ന് രജനികാന്ത് പറഞ്ഞു. കാവേരി മാനേജ്‍മെന്‍റ് ബോർഡ് എത്രയും വേഗം രൂപീകരിക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.
Samayam Malayalam rajnikanth in cauvery against ipl


ഐപിഎൽ വേദിയിൽ കാവേരി പ്രശ്നം ഉയർത്തണമെന്ന് രജനികാന്ത് ആവശ്യപ്പെട്ടു. ചെന്നൈ സൂപ്പർ കിങ്‌സ് താരങ്ങൾ കറുത്ത ബാഡ്‌ജ്‌ ധരിക്കണമെന്നും രജനികാന്ത് പറഞ്ഞു. തമിഴ് താരങ്ങളുടെ കൂട്ടായ്‌മയായ നടികർ സംഘം ഇന്ന് പ്രതിഷേധ സമ്മേളനം നടത്തുകയാണ്. രജനികാന്ത്, കമലഹാസൻ,നാസർ, വിജയ്, വിശാൽ, ശിവകാർത്തികേയൻ,വിജയ് സേതുപതി, തുടങ്ങിയ താരങ്ങളും സിനിമ പിന്നണി പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കാവേരി പ്രശ്നം പരിഹരിക്കാതെ ഐപിഎൽ മത്സരം ചെന്നൈയിൽ നടത്തരുതെന്ന സന്ദേശം നേരത്തെ മുതൽ തന്നെ പ്രചരിക്കുന്നുണ്ടായിരുന്നു.

സംവിധായകൻ ജയിംസ് വസന്തനാണ് കളി ബഹിഷ്ക്കരിക്കണമെന്ന ആശയം ആദ്യം മുന്നോട്ട് വെച്ചത്. ഏഴരക്കോടി ജനങ്ങൾക്കായി ഐപിഎൽ ടിക്കറ്റെടുത്ത അരലക്ഷം പേർ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗിൽ കുറിച്ചിരുന്നു. ഐപിഎൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതി രാജയും രംഗത്ത് വന്നിരുന്നു. ഐപിഎൽ ബഹിഷ്‌കരിച്ച് പ്രതിഷേധമറിയിക്കണമെന്ന് ടിടിവി ദിനകരൻ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്