തമിഴകത്ത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം 'ഇരുട്ടു അറയില്‍ മുരട്ടു കുത്തി'ന് വേറിട്ട പ്രേക്ഷക പ്രതികരങ്ങൾ. അഡല്‍റ്റ് ഹൊറര്‍ കോമഡി എന്ന ലേബലിൽ അഡൾട്ട് ഒണലി സര്‍ട്ടിഫിക്കറ്റോടെ തിയേറ്ററിലെത്തിയ ചിത്രത്തിന് ഏറെയും പ്രേക്ഷകര്‍ യുവാക്കളാണ്. ചിത്രം കണ്ടിറങ്ങിയവരിൽ പലരും ചിത്രം കുടുംബത്തോടൊപ്പം മാത്രം കാണരുതെന്ന താക്കീതും നല്‍കുന്നു. സന്തോഷ് പി ജയകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഗൗതം കാര്‍ത്തിക്ക് നായകനായ ചിത്രത്തിന്‍റെ വേറിട്ട പ്രമേയം കൊണ്ട് തന്നെ റിലീസിന് മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത്രമേല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ചിത്രത്തിന് സ്ത്രീകളുമായി കാണാൻ കയറരുതെന്നും സിനിമ കണ്ടിറങ്ങുന്ന പലരും പറയുന്നു. സിനിമ കണ്ടിറങ്ങുന്നവര്‍ തുണികൊണ്ട് മുഖം മറച്ചും ഹെല്‍മറ്റ് ധരിച്ചുമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.
വൈഭവി ശൈന്‍ഡില്യയാണ് ചിത്രത്തിലെ നായിക. ഹരഹര മഹാദേവകി എന്ന അഡല്‍ട്ട് കോമഡി ചിത്രത്തിനു ശേഷം സന്തോഷ് പി ജയകുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഗൗതം കാര്‍ത്തിക്ക് നായകനായ ചിത്രത്തിന്‍റെ വേറിട്ട പ്രമേയം കൊണ്ട് തന്നെ റിലീസിന് മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അത്രമേല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള ചിത്രത്തിന് സ്ത്രീകളുമായി കാണാൻ കയറരുതെന്നും സിനിമ കണ്ടിറങ്ങുന്ന പലരും പറയുന്നു. സിനിമ കണ്ടിറങ്ങുന്നവര്‍ തുണികൊണ്ട് മുഖം മറച്ചും ഹെല്‍മറ്റ് ധരിച്ചുമാണ് മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നത്.
വൈഭവി ശൈന്‍ഡില്യയാണ് ചിത്രത്തിലെ നായിക. ഹരഹര മഹാദേവകി എന്ന അഡല്‍ട്ട് കോമഡി ചിത്രത്തിനു ശേഷം സന്തോഷ് പി ജയകുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറില്‍ ഗണനവേല്‍ രാജയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.