‘കഥകളി’ എന്ന സിനിമയ്ക്ക് ‘നഗ്നത’യുടെ പേരില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരേ ഫെഫ്ക പ്രത്യക്ഷ സമരത്തിലേക്ക്. തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡ് ഓഫീസ് ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. സൈജോ കണ്ണനൈക്കല്‍ സംവിധാനം ചെയ്ത ‘കഥകളി’, നഗ്നതയുടെ പേരിലാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞു വെച്ചത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിൽ കഥകളി വേഷം ഉരിഞ്ഞെറിഞ്ഞ് ഒരു കഥാപാത്രം ഭാരതപ്പുഴയിലേക്ക് നടന്നുപോകുന്ന രംഗം കട്ട് ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ഓഫീസറുടെ ആവശ്യം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രിവ്യൂ കമ്മിറ്റി ചെറിയ മാറ്റങ്ങളോടെ ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായിരുന്നെന്നും സെന്‍സര്‍ ഓഫീസറുടെ കടുത്ത എതിര്‍പ്പാണ് ചിത്രം പെട്ടിയിലാകാന്‍ കാരണമെന്നും സംവിധായകന്‍ പറയുന്നു.
ഇതിനെതിരേ ഫെഫ്കയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നത്. എ, യു, യു/എ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയോ അല്ലെങ്കില്‍ പൊതുപ്രദര്‍ശനത്തിന് ചിത്രം യോഗ്യമല്ല എന്ന് പറയാനോ ഉള്ള അവകാശമേ സെന്‍സര്‍ ബോര്‍ഡിന് ഉള്ളുവെന്നും ‘കട്ടോ’ ‘മ്യൂട്ടോ’ നിര്‍ദേശിക്കാനുള്ള അധികാരം അവര്‍ക്കില്ലെന്നും ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനും ‘ഐഫെക്’ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബോളിവുഡ് ചലച്ചിത്രം ഉഡ്‍താ പഞ്ചാബിനെതിരെ ഉയര്‍ന്ന വിവാദങ്ങളും ചിത്രം കോടതിയുടെ പിന്തുണയോടെ തിയേറ്ററുകളിലെത്തി മികച്ച വിജയം നേടുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് കഥകളിയുടെയും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനിൽ കഥകളി വേഷം ഉരിഞ്ഞെറിഞ്ഞ് ഒരു കഥാപാത്രം ഭാരതപ്പുഴയിലേക്ക് നടന്നുപോകുന്ന രംഗം കട്ട് ചെയ്യണമെന്നായിരുന്നു സെന്‍സര്‍ ഓഫീസറുടെ ആവശ്യം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രിവ്യൂ കമ്മിറ്റി ചെറിയ മാറ്റങ്ങളോടെ ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയ്യാറായിരുന്നെന്നും സെന്‍സര്‍ ഓഫീസറുടെ കടുത്ത എതിര്‍പ്പാണ് ചിത്രം പെട്ടിയിലാകാന്‍ കാരണമെന്നും സംവിധായകന്‍ പറയുന്നു.
ഇതിനെതിരേ ഫെഫ്കയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങുന്നത്. എ, യു, യു/എ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുകയോ അല്ലെങ്കില്‍ പൊതുപ്രദര്‍ശനത്തിന് ചിത്രം യോഗ്യമല്ല എന്ന് പറയാനോ ഉള്ള അവകാശമേ സെന്‍സര്‍ ബോര്‍ഡിന് ഉള്ളുവെന്നും ‘കട്ടോ’ ‘മ്യൂട്ടോ’ നിര്‍ദേശിക്കാനുള്ള അധികാരം അവര്‍ക്കില്ലെന്നും ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനും ‘ഐഫെക്’ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബോളിവുഡ് ചലച്ചിത്രം ഉഡ്‍താ പഞ്ചാബിനെതിരെ ഉയര്‍ന്ന വിവാദങ്ങളും ചിത്രം കോടതിയുടെ പിന്തുണയോടെ തിയേറ്ററുകളിലെത്തി മികച്ച വിജയം നേടുന്നതിന്‍റെയും പശ്ചാത്തലത്തിലാണ് കഥകളിയുടെയും അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.