ഇക്കുറി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആര്‍ക്ക് ലഭിക്കും. പോരാട്ടം ശക്തമാവുകയാണെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 28നാണ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനമെന്നാണ് സൂചന. മത്സരത്തിനുള്ള 104 ചിത്രങ്ങളുടെ ആദ്യഘട്ട സ്‌ക്രീനിങ്ങ് പൂര്‍ത്തിയായതായാണ് വിവരം. മികച്ച നടനുള്ള പോരാട്ടത്തിൽ മുന്നിലുള്ളത് ജോജുവും മോഹൻലാലും ഫഹദ് ഫാസിലും ജയസൂര്യയുമാണെന്നാണ് സൂചന. എന്നാൽ മികച്ച നടിയായി ആരെ തിരഞ്ഞെടുക്കും. മഞ്ജു വാര്യര്‍, ഉര്‍വശി, ഐശ്വര്യ ലക്ഷ്മി, അനു സിത്താര, സംയുക്ത മേനോന്‍, എസ്തര്‍, നസ്രിയ ഉള്‍പ്പടെയുള്ള നായികമാരെയാണ് മികച്ച നടിയായി പരിഗണിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ഇവരിലാര്‍ക്ക് ലഭിക്കും സംസ്ഥാന പുരസ്‌കാരമെന്നറിയാനായി കാത്തിരിക്കുകയാണേവരും.
ഒടിയന്‍, ആമി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് മഞ്ജു. ഒരിടവേളക്ക് ശേഷം അരവിന്ദന്‍റെ അതിഥികള്‍, എന്‍റെ ഉമ്മാന്‍റെ പേര് തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ മടങ്ങിയെത്തിയ ഉര്‍വശിയുടെ പ്രകടനവും മികച്ചതായാണ് ജൂലിയുടെ വിലയിരുത്തൽ. വരത്തൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം മത്സരിച്ചഭിനയിച്ചാണ് ഐശ്വര്യ മികച്ച നടിക്കായുള്ള മത്സരത്തിൽ മുന്നിലുള്ളത്.
ക്യാപ്റ്റനിലെ പ്രകടനത്തിലൂടെ അനു സിത്താരയും തീവണ്ടിയിലെ പ്രകടനത്തിലൂടെ സംയുക്ത മേനോനും മികച്ച നടിക്കായി മത്സരരംഗത്തുണ്ട്. ഷാജി എന്‍ കരുണിന്‍റെ ഓളിലെ പ്രകടനത്തിലൂടെയാണ് എസ്തറിനേയും മികച്ച നടിക്കുള്ള പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.
ഒടിയന്‍, ആമി എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന്‍റെ ബലത്തിലാണ് മഞ്ജു. ഒരിടവേളക്ക് ശേഷം അരവിന്ദന്‍റെ അതിഥികള്‍, എന്‍റെ ഉമ്മാന്‍റെ പേര് തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ മടങ്ങിയെത്തിയ ഉര്‍വശിയുടെ പ്രകടനവും മികച്ചതായാണ് ജൂലിയുടെ വിലയിരുത്തൽ. വരത്തൻ എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം മത്സരിച്ചഭിനയിച്ചാണ് ഐശ്വര്യ മികച്ച നടിക്കായുള്ള മത്സരത്തിൽ മുന്നിലുള്ളത്.
ക്യാപ്റ്റനിലെ പ്രകടനത്തിലൂടെ അനു സിത്താരയും തീവണ്ടിയിലെ പ്രകടനത്തിലൂടെ സംയുക്ത മേനോനും മികച്ച നടിക്കായി മത്സരരംഗത്തുണ്ട്. ഷാജി എന്‍ കരുണിന്‍റെ ഓളിലെ പ്രകടനത്തിലൂടെയാണ് എസ്തറിനേയും മികച്ച നടിക്കുള്ള പട്ടികയിലേക്ക് പരിഗണിച്ചിരിക്കുന്നത്.