സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടന്നപ്പോൾ അവാര്‍ഡ് ജൂറിയെ നടന്‍ ജയസൂര്യ അപമാനിച്ചെന്ന ആരോപണവുമായി ജൂറി അധ്യക്ഷന്‍ മോഹന്‍. അവാർഡ് പ്രഖ്യാപനം വന്നപ്പോള്‍ തനിക്ക് അഭിനയിക്കുവാന്‍ മാത്രമെ അറിയൂ എന്നാണ് ജയസൂര്യ പറഞ്ഞത്. തങ്ങള്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഉദ്ദേശിച്ചതെന്ന് മോഹൻ ചോദിച്ചു. ജയസൂര്യയുടെ പ്രഖ്യാപനം തീര്‍ത്തും നികൃഷ്ടമായി പോയെന്നും മോഹന്‍ പറഞ്ഞു.
ദേശീയ അവാര്‍ഡിന് ചാര്‍ളി പരിഗണിക്കപ്പെടാതെ പോയതില്‍ സങ്കടമുണ്ട്. ചാര്‍ളി ഉണ്ടായിരുന്നെങ്കില്‍ മികച്ച നടനുളള പുരസ്‌കാരത്തിന് അമിതാഭ് ബച്ചനും ദുല്‍ഖര്‍ സല്‍മാനും മത്സരിച്ചേനെ. ബാഹുബലിക്ക് മികച്ച ചിത്രത്തിനുളള അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം വിമർശിച്ചു.
ദേശീയ അവാര്‍ഡിന് ചാര്‍ളി പരിഗണിക്കപ്പെടാതെ പോയതില്‍ സങ്കടമുണ്ട്. ചാര്‍ളി ഉണ്ടായിരുന്നെങ്കില്‍ മികച്ച നടനുളള പുരസ്‌കാരത്തിന് അമിതാഭ് ബച്ചനും ദുല്‍ഖര്‍ സല്‍മാനും മത്സരിച്ചേനെ. ബാഹുബലിക്ക് മികച്ച ചിത്രത്തിനുളള അവാര്‍ഡ് നല്‍കിയത് ദയനീയമാണെന്നും അദ്ദേഹം വിമർശിച്ചു.