തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരപ്രഖ്യാപനത്തിലെ എതിര്‍പ്പ് പരസ്യമാക്കി ജൂറി ചെയര്‍മാൻ കുമാര്‍ സാഹ്നി. മികച്ച സിനിമയുടെ സംവിധായകൻ തന്നെ മികച്ച സംവിധായകനാകണമെന്നതാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്കാര നിര്‍ണ്ണയത്തിലെ ഭിന്നത ഇതോടെ പുറത്തുവന്നിരിക്കുകയാണ്. മികച്ച ചിത്രമായ കാന്തൻ, ദ ലവര്‍ ഓഫ് കളറിന്‍റെ സംവിധായകനായ സി. ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്കാരം നൽകണമെന്ന ചെയര്‍മാന്‍റെ അഭിപ്രായത്തോട് മറ്റ് ജൂറി അംഗങ്ങള്‍ മുഖം തിരിച്ചതോടെ ക്ഷോഭിച്ചുകൊണ്ട് സ്ക്രീനിംഗിനിടെ സാഹ്നി ഇറങ്ങിപ്പോയിരുന്നു. മറ്റ് അംഗങ്ങളുടെ എതിര്‍പ്പ് എന്തിനാണെന്ന് അവരോട് ചോദിക്കണമെന്നും സാഹ്നി മാധ്യമങ്ങളോട് പറഞ്ഞു. ജൂറി ചെയര്‍മാന്‍രെ അസാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു അന്തിമ അവാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായത്. ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലും പ്രതിഷേധമെന്നോണം കുമാര്‍ സാഹ്നി പങ്കെടുത്തിരുന്നില്ല. മികച്ച സിനിമയുടെ സംവിധായകനായ സി. ഷെരീഫിന് തന്നെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നല്‍കണമെന്ന് സാഹ്നി വാദിച്ചു. മികച്ച സംവിധായകനെ മികച്ച ചിത്രം സൃഷ്ടിക്കാനാകൂവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. എന്നാല്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് മറ്റ് അംഗങ്ങള്‍ ശ്യാമപ്രസാദിന് നല്‍കണമെന്ന് വാദിക്കുകയായിരുന്നു. ഒരു സിനിമ മികച്ചതാകുന്നത് സംവിധാനത്തിനൊപ്പം മറ്റ് മികവുകള്‍ കൂടി ചേരുമ്പോഴാണെന്നായിരുന്നു അംഗങ്ങള്‍ വ്യക്തമാക്കിയത്. ഒടുവില്‍ 'നിങ്ങള്‍ തന്നെ തീരുമാനിച്ചോ' എന്ന് പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ ചൊല്ലി വിവാദം
മികച്ച സിനിമയുടെ സംവിധായകൻ തന്നെ മികച്ച സംവിധായകനാകണമെന്നതാണ് തന്‍റെ നിലപാടെന്ന് ജൂറി ചെയര്‍മാൻ കുമാര്‍ സാഹ്നി,പുരസ്കാര നിര്‍ണ്ണയത്തിലെ ഭിന്നത ഇതോടെ പുറത്തുവന്നിരിക്കുകയാണ്
Samayam Malayalam 28 Feb 2019, 1:55 pm
ഹൈലൈറ്റ്:
- പുരസ്കാരപ്രഖ്യാപനത്തിലെ എതിര്‍പ്പ് പരസ്യമാക്കി ജൂറി ചെയര്‍മാൻ കുമാര്‍ സാഹ്നി
- 'നിങ്ങള്‍ തന്നെ തീരുമാനിച്ചോ' എന്ന് പറഞ്ഞ് ചെയര്‍മാന്‍ ക്ഷോഭിച്ച് ഇറങ്ങിപ്പോകുകയായിരുന്നു
- പുരസ്കാര നിര്‍ണ്ണയത്തിലെ ഭിന്നത പുറത്തുവന്നിരിക്കുകയാണ്