കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനെ പ്രഖ്യാപിച്ചത് ശക്തമായ മത്സരത്തിനൊടുവിൽ. ഫഹദ് ഫാസിലിനെ പിന്തള്ളിയാണ് ഇന്ദ്രൻസ് മികച്ച നടനായത്. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പുരസ്കാരം ലഭിച്ചത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ മികച്ച അഭിനയ പ്രകടനത്തിനാണ് ഫഹദിനെ പരിഗണിച്ചിരുന്നത്. നേരത്തെ ആർടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം ഇന്ദ്രൻസ് പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഇന്ദ്രൻസിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണ്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ മികച്ച അഭിനയ പ്രകടനത്തിനാണ് ഫഹദിനെ പരിഗണിച്ചിരുന്നത്. നേരത്തെ ആർടിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
എന്നാൽ അവസാന നിമിഷം ഇന്ദ്രൻസ് പുരസ്കാരം സ്വന്തമാക്കുകയായിരുന്നു. വർഷങ്ങളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ ഇന്ദ്രൻസിന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരമാണ്.