തിരുവനന്തപുരം: 2018ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സൂചന. 150 മലയാള സിനിമകളാണ് ഇക്കുറി അവാർഡിന് മത്സരിക്കുന്നത്. സിനിമകളുടെ സ്ക്രീനിംഗ് പുരോഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ടി.വി ചന്ദ്രൻ ചിത്രം പെങ്ങളില, ഷാജി എൻ കരുണിന്റെ ഓള്, ശ്രീകുമാർ മേനോന്റെ ഒടിയൻ, അമൽ നീരദിന്റെ വരത്തൻ, സത്യൻ അന്തിക്കാടിന്റെ ഞാൻ പ്രകാശൻ, പ്രിയനന്ദനന്റെ സൈലൻസർ, വി.കെ പ്രകാശിന്റെ പ്രാണ, സക്കറിയായുടെ സുഡാൻ ഫ്രം നൈജീരിയ, പത്മകുമാറിന്റെ ജോസഫ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മത്സരരംഗത്തുണ്ട്. സിനിമാ വിഭാഗം ജൂറി ചെയര്‍മാനായി കുമാര്‍ സാഹ്നിയാണുള്ളത്. രചനാവിഭാഗം ജൂറി ചെയര്‍മാനായി പി കെ പോക്കറും. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു എന്നിവരും ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകനായ വിജയ കൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യ നായർ, സൗണ്ട് എഞ്ചിനീയർ മോഹൻദാസ് എന്നിവരാണ് സിനിമാ വിഭാഗം ജൂറി അംഗങ്ങളായുള്ളത്. ഡോ. ജിനേഷ് കുമാർ, സരിത വർമ എന്നിവരാണ് രചനാ വിഭാഗം ജൂറി അംഗങ്ങളായുള്ളത്.
വിവാദങ്ങൾ ഉയര്‍ന്നതിനെ തുടര്‍ന്ന് ആമി, കാര്‍ബൺ എന്നീ ചിത്രങ്ങള്‍ മറ്റ് അവാർഡുകൾക്കായി മാറ്റി. ചട്ടപ്രകാരം അക്കാദമി ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വ്യക്തിഗത അവാർഡിനു മത്സരിക്കാൻ പാടില്ലെന്ന് നിയമാവലിയിൽ ഉള്ളതുകൊണ്ടാണിത്.
വിവാദങ്ങൾ ഉയര്‍ന്നതിനെ തുടര്‍ന്ന് ആമി, കാര്‍ബൺ എന്നീ ചിത്രങ്ങള്‍ മറ്റ് അവാർഡുകൾക്കായി മാറ്റി. ചട്ടപ്രകാരം അക്കാദമി ചെയർമാൻ, വൈസ് ചെയർമാൻ, സെക്രട്ടറി, ആറംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വ്യക്തിഗത അവാർഡിനു മത്സരിക്കാൻ പാടില്ലെന്ന് നിയമാവലിയിൽ ഉള്ളതുകൊണ്ടാണിത്.