ആപ്പ്ജില്ല

കേരളത്തിൽ മാസ്റ്ററിന് വൻ വരവേൽപ്പ്; കൊല്ലത്ത് സിനിമയെത്തിയില്ല, തീയ്യേറ്ററുകൾക്ക് മുന്നിൽ സംഘർഷം, പോലീസ് ലാത്തി വീശി!

കൊല്ലത്ത് സിനിമ എത്താതിരുന്നത് ആരാധകരെയും തീയേറ്റർ ഉടമകളെയും നിരാശരാക്കി

Samayam Malayalam 13 Jan 2021, 2:44 pm
നീണ്ട ഇടവേളയ്ക്ക് ശേഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയതോടെ ജില്ലയിലെ തിയേറ്ററുകൾ തുറന്നിരിക്കുകയാണ്. ആദ്യ പ്രദർശനം ഇളയ ദളപതി നടൻ വിജയ് യുടെ തമിഴ് സിനിമ മാസ്റ്റർ ആയിരുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലായി തീയേറ്ററുകൾ തുറന്ന് മാസ്റ്ററിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുമ്പോഴും പലയിടങ്ങളിലായി സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കണ്ണൂരിലെ തീയേറ്ററുകൾ തുറന്നിരുന്നില്ല, അറ്റകുറ്റ പണികൾ കാരണം ചില തീയേറ്ററുകൾ തുറക്കാതിരുന്നത് പ്രേക്ഷകരെ നിരാശരാക്കി. അതേസമയം കൊല്ലം നഗരത്തിൽ മൂന്ന് തിയേറ്ററുകളിലാണ് മാസ്റ്റർ പ്രദർശനം നിശ്ചയിച്ചിരുന്നത്. എന്നാൽ ശക്തി കുളങ്ങര കപ്പിത്താൻ തിയേറ്ററിൽ സിനിമാ പ്രദർശനം നടക്കാതിരുന്നതാണ് സിനിമാപ്രേമികളെയും വിജയ് ഫാൻസ് അംഗങ്ങളെയും നിരാശരാക്കിയത്.
Samayam Malayalam kerala theatres welcomes vijay starrer master it turns to violence at kollam says report
കേരളത്തിൽ മാസ്റ്ററിന് വൻ വരവേൽപ്പ്; കൊല്ലത്ത് സിനിമയെത്തിയില്ല, തീയ്യേറ്ററുകൾക്ക് മുന്നിൽ സംഘർഷം, പോലീസ് ലാത്തി വീശി!

Also Read: കാത്തിരിപ്പിനൊടുവിൽ 'മാസ്റ്റര്‍' തീയേറ്ററുകളിൽ; ആവേശക്കൊടുമുടി

നിരാശരായി ആരാധകർ

തീയ്യേറ്ററും സിനിമാ വിതരണ കമ്പനിയുമായിട്ടുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണ് കപ്പിത്താൻ കാർണിവൽ തിയേറ്ററിന് പ്രദർശന അനുമതി നൽകാത്തതിന് കാരണം.വിജയ് സിനിമ മാസ്റ്ററിനെ വരവേൽക്കുന്നതിനായി കഴിഞ്ഞ ദിവസം തന്നെ വിജയ് ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തീയ്യേറ്ററുകൾ ശുചികരിക്കുകയും വിജയ് ചിത്രങ്ങൾ പതിച്ച കമാനങ്ങളും തോരണങ്ങളും കൊണ്ട് തിയേറ്ററുകൾ അലങ്കരിക്കുകയും ചെയ്തിരുന്നു.

തീയ്യേറ്ററിന് മുന്നിൽ തടിച്ച് കൂടി ആരാധകർ

സിനിമാ കാണാൻ രാവിലെ മുതൽ തന്നെ വിജയ് ആരാധകർ തീയ്യേറ്ററിന് മുന്നിൽ തടിച്ച് കൂടിയിരുന്നു. തീയ്യേറ്റർ ജീവനക്കാൻ ഇന്ന് സിനിമാപ്രദർശനം ഉണ്ടാകില്ല എന്ന ബോർഡ് ഗേറ്റിൽ തൂക്കിയിട്ടുട്ടും ആരാധകർ പിരിഞ്ഞ് പോയില്ല. ശക്തികുളങ്ങര പോലീസെത്തി തടിച്ച് കൂടിയവരെ വിരട്ടി ഓടിച്ചു. എന്നിട്ടും പിരിഞ്ഞ് പോകാതെ ആരാധകർ മാറി നിന്നതോടെ തീയ്യേറ്ററിന് മുന്നിൽ പോലീസ് നിലയുറപ്പിച്ച് ലാത്തി വീശാൻ തുടങ്ങിയതോടെയാണ് വിജയ് ആരാധകർ പിരിഞ്ഞ് പോയത്.

തീയ്യേറ്ററുകൾ തുറന്ന സ്ഥലങ്ങളിൽ ആരവമുണർത്തി ആരാധകർ

അതേസമയം വയനാട്ടിലടക്കം സിനിമാ തീയ്യേറ്ററുകൾ തുറന്നിട്ടുണ്ട്. വയനാട്ടിലെ സുൽത്താൻ ബത്തേരി , മാനന്തവാടി, പുൽപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വിജയ് ചിത്രം വൻ ആരവത്തോടെയാണ് സ്വീകരിച്ചത്. നികുതി ഇളവുകൾ അടക്കമുള്ള തീയ്യേറ്റർ ഉടമകളുടെ മുഴുവൻ ആവശ്യങ്ങളും സർക്കാർ പരിഗണിച്ചതോടെ പ്രേക്ഷകർക്കും തീയ്യേറ്റർ ഉടമകൾക്കും ഇരട്ടി സന്തോഷം പകർന്നിരുന്നു. എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും, ഏറെ പ്രതീക്ഷയോടെയാണ് വീണ്ടും തിയറ്ററുകൾ തുറക്കുന്നതെന്നും പുൽപ്പള്ളി പെൻ്റ മൂവീസ് ഉടമ ഫിറോസ് സെബാസ്റ്റ്യൻ പറഞ്ഞു.

സെക്കൻ്റ് ഷോ നടത്താനാവില്ല

തീയ്യേറ്ററുകൾ തുറക്കുമ്പോഴും സെക്കൻ്റ് ഷോ നടത്താനാവാത്ത സാഹചര്യമുണ്ട്. മറ്റു ഷോയിലൂടെ അത് മറികടക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇളയദളപതി വിജയുടെ മാസ്റ്റർ പ്രദർശന ചിത്രമായിരുന്നതിനാൽ തന്നെ യുവാക്കൾ അതിരാവിലെ തന്നെ തിയ്യറ്ററുകൾക്ക് മുമ്പിൽ കൂട്ടത്തോടെ എത്തിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരുന്നു തിയ്യറ്ററുകളിൽ പ്രദർശനം നടന്നത്.

പ്രേക്ഷകർ പകുതി സീറ്റുകളിൽ മാത്രം

തീയ്യേറ്ററുകളിൽ പകുതി സീറ്റുകളിൽ മാത്രമാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത്. സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കിയ ശേഷം താപനില പരിശോധിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിടുന്നത്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ മാത്രമാണ് സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ രാവിലെ 9.15 ഓടെ തന്നെ ജില്ലയിലെ ഒട്ടുമിക്ക തിയ്യറ്ററുകളിലും പ്രദർശനം ആരംഭിച്ചിരുന്നു.

ആരവമുണർത്തി വരവേൽപ്പ്

പുൽപ്പള്ളി പെൻറാ മൂവീസ് തീയ്യേറ്ററിലടക്കം വിജയ് ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെയാണ് ആദ്യ പ്രദർശനം നടന്നത്. കൂടുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നതോടെ പ്രതിസന്ധിയിൽ തുടരുന്ന തീയ്യേറ്റർ മേഖലക്ക് കൂടുതൽ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉടമകൾ. ഏറെ നാളിന് ശേഷം ജോലിയിൽ പ്രവേശിക്കാൻ സാധിച്ചതിൽ തൊഴിലാളികളും ആഹ്ലാദത്തിലാണ്. കൂടുതൽ സിനിമകൾ റിലീസാകുന്നതോടെ പ്രതിസന്ധി മാറി പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാനാകുമെന്നാണ് അവരുടെയും പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്