മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ, ഹേയ്... ഇടിച്ച് നീ ജയിച്ചില്ലേ. ഇനി മതിയാക്കിക്കൂടേ... ജിൻസനും മഹേഷും തമ്മിലുള്ള അടി അവസാനഘട്ടത്തിലെത്തുമ്പോൾ കെ എൽ ആന്റണിയുടെ കഥാപാത്രം ചാച്ചൻ പറഞ്ഞത് ഇങ്ങനെയാണ്. എന്നാൽ ജീവിതത്തിൽ കെ എൽ ആന്റണി സാത്വികനായിരുന്നില്ല. നാടകംകൊണ്ട് ജീവിതം അടയാളപ്പെടുത്തുകയും പോരടിക്കുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. മഹേഷിന്റെ പ്രതികാരം എന്ന സിനിമകൊണ്ടു മാത്രം ഓർമ്മിക്കപ്പെടേണ്ടതല്ല ആന്റണിയുടെ ജീവിതം. മധ്യകേരളത്തിലെ നാടക ചരിത്രത്തിൽ എഴുതപ്പെട്ട പേരാണ് ആന്റണിയുടേത്. ചവിട്ടുനാടക പാരമ്പര്യം ഞരമ്പുകളിലൊഴുകുന്ന ഫോർട്ടുകൊച്ചിയിലായിരുന്നു കെ എൽ ആന്റണിയുടെ ജനനം. ആന്റണിയുടെ വീടിനോടുചേർന്നായിരുന്നു ചവിട്ടുനാടകത്തിന്റെ റിഹേഴ്സൽ നടന്നിരുന്നത്. അവിടെനിന്നാണ് നാടകം എന്ന ബാധ കെ എൽ ആന്റണിയുടെ ജീവിതത്തിൽ ആവേശിച്ചത്. അങ്ങനെ സ്കൂൾ യുവജനോത്സവത്തിൽ ആന്റണിയുടെ നാടകങ്ങൾ രംഗപ്രവേശം ചെയ്തു.
1956ലെ ഇടത് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ആദ്യ സ്കൂൾ യുവജനോത്സവം നടന്നു. എട്ടാം ക്ലാസിലായിരുന്നു ആന്റണി പഠിച്ചിരുന്നത്. അന്നെഴുതിയ 'ജീവിതം ആരംഭിക്കുന്നു' നാടകത്തിനായിരുന്നു ആ വർഷം യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. ഈ നാടകം പിന്നീട് ഒരുപാട് വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ 'കണ്ണുകൾ' എന്ന നാടകവും ആസ്വാദക മനസുകളിൽ ഇടം നേടി. എന്നാൽ ആന്റണിയുടെ പഠിപ്പ് പത്താം ക്ലാസോടെ അവസാനിച്ചു. പത്താം ക്ലാസിൽ ഒരു വിഷയത്തിൽ തോറ്റതോടെയാണ് ആന്റണിയുടെ സ്കൂൾ ജീവിതം അവസാനിച്ചത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായി ആന്റണി മാറി. പത്ത് വർഷത്തോഷം പാർടി ഓഫീസിലായിരുന്നു അദ്ദേഹം ജീവിച്ചത്.
കൊച്ചിൻ കലാകേന്ദ്രം എന്ന പേരിൽ ആന്റണി നാടക സമിതി രൂപീകരിച്ചു. കൊച്ചിയിലെ അമച്വർ നാടകരംഗം വളർച്ച നേടുന്നതിനോടൊപ്പമായിരുന്നു അത്. പാർടി പ്രവർത്തനകാലത്തെഴുതിയവയെല്ലാം രാഷ്ട്രീയ നാടകങ്ങളായിരുന്നു. 1979ൽ കൊച്ചൻ കലാകേന്ദ്രയിൽ അഭിനയിക്കാനെത്തിയ ലീനയെയെയാണ് ആന്റണി ജീവിത പങ്കാളിയായി സ്വീകരിച്ചത്.
വിവാഹശേഷം കുട്ടികൾ പിറന്നതോടെ തന്റെ നാടകങ്ങൾ പുസ്തക രൂപത്തിലാക്കി വീടുകൾ തോറും കയറിയിറങ്ങി വിറ്റു അദ്ദേഹം. ആദ്യമായി പ്രസിദ്ധീകരിച്ച കുരുതി എന്ന നാടകത്തിന്റെ അരലക്ഷത്തോളം കോപ്പികളാണ് ആന്റണി വീടുകയറിയിറങ്ങി വിറ്റത്.
വിൽക്കാൻ പുസ്തകം ഇല്ലാതിരുന്ന കാലത്ത് മകൻ ലാസർ ഷൈൻ എഴുതിയ പുസ്തകം ആന്റണി വീടുകൾ തോറും വിറ്റിട്ടുണ്ട്. മീനുകൾ എന്നായിരുന്നു കഥാ സമാഹാരത്തിന്റെ പേര്. മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങുന്നതിനു മുമ്പ് അമ്മയും തൊമ്മനും എന്ന നാടകം ആന്റണിയും ഭാര്യ ലീനയും ചേർന്ന് അവതരിപ്പിച്ചിരുന്നു. നാൽപ്പത് വയസുകാരൻ മകനായി ആന്റണിയും എഴുപത്തിമൂന്നു വയസുമാരി അമ്മയായി ലീനയുമാണ് അരങ്ങിലെത്തിയത്.
1956ലെ ഇടത് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ ആദ്യ സ്കൂൾ യുവജനോത്സവം നടന്നു. എട്ടാം ക്ലാസിലായിരുന്നു ആന്റണി പഠിച്ചിരുന്നത്. അന്നെഴുതിയ 'ജീവിതം ആരംഭിക്കുന്നു' നാടകത്തിനായിരുന്നു ആ വർഷം യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. ഈ നാടകം പിന്നീട് ഒരുപാട് വേദികളിൽ അവതരിപ്പിക്കപ്പെട്ടു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ 'കണ്ണുകൾ' എന്ന നാടകവും ആസ്വാദക മനസുകളിൽ ഇടം നേടി. എന്നാൽ ആന്റണിയുടെ പഠിപ്പ് പത്താം ക്ലാസോടെ അവസാനിച്ചു. പത്താം ക്ലാസിൽ ഒരു വിഷയത്തിൽ തോറ്റതോടെയാണ് ആന്റണിയുടെ സ്കൂൾ ജീവിതം അവസാനിച്ചത്. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർടിയുടെ മുഴുവൻ സമയ പ്രവർത്തകനായി ആന്റണി മാറി. പത്ത് വർഷത്തോഷം പാർടി ഓഫീസിലായിരുന്നു അദ്ദേഹം ജീവിച്ചത്.
കൊച്ചിൻ കലാകേന്ദ്രം എന്ന പേരിൽ ആന്റണി നാടക സമിതി രൂപീകരിച്ചു. കൊച്ചിയിലെ അമച്വർ നാടകരംഗം വളർച്ച നേടുന്നതിനോടൊപ്പമായിരുന്നു അത്. പാർടി പ്രവർത്തനകാലത്തെഴുതിയവയെല്ലാം രാഷ്ട്രീയ നാടകങ്ങളായിരുന്നു. 1979ൽ കൊച്ചൻ കലാകേന്ദ്രയിൽ അഭിനയിക്കാനെത്തിയ ലീനയെയെയാണ് ആന്റണി ജീവിത പങ്കാളിയായി സ്വീകരിച്ചത്.
വിവാഹശേഷം കുട്ടികൾ പിറന്നതോടെ തന്റെ നാടകങ്ങൾ പുസ്തക രൂപത്തിലാക്കി വീടുകൾ തോറും കയറിയിറങ്ങി വിറ്റു അദ്ദേഹം. ആദ്യമായി പ്രസിദ്ധീകരിച്ച കുരുതി എന്ന നാടകത്തിന്റെ അരലക്ഷത്തോളം കോപ്പികളാണ് ആന്റണി വീടുകയറിയിറങ്ങി വിറ്റത്.
വിൽക്കാൻ പുസ്തകം ഇല്ലാതിരുന്ന കാലത്ത് മകൻ ലാസർ ഷൈൻ എഴുതിയ പുസ്തകം ആന്റണി വീടുകൾ തോറും വിറ്റിട്ടുണ്ട്. മീനുകൾ എന്നായിരുന്നു കഥാ സമാഹാരത്തിന്റെ പേര്. മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങുന്നതിനു മുമ്പ് അമ്മയും തൊമ്മനും എന്ന നാടകം ആന്റണിയും ഭാര്യ ലീനയും ചേർന്ന് അവതരിപ്പിച്ചിരുന്നു. നാൽപ്പത് വയസുകാരൻ മകനായി ആന്റണിയും എഴുപത്തിമൂന്നു വയസുമാരി അമ്മയായി ലീനയുമാണ് അരങ്ങിലെത്തിയത്.