നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ് പ്രഥമ ദൃഷ്ട്യ തെളിഞ്ഞുവെന്ന് വ്യക്തമാക്കി കൊച്ചി ഡിസിപി സി.എച്ച് നാഗരാജു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും എയര്പ്പോര്ട്ടിലെത്തിയാല് പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. Also Read: വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്, വൈദ്യ പരിശോധനയും നടന്നു
വിജയ് ബാബുവിനെതിരെ 22ന് കേസെടുത്തിരുന്നു. ഇന്നലെ അയാള്‍ സോഷ്യൽമീഡിയയിൽ സ്ത്രീയെ അപമാനിക്കുന്ന രീതിയിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഐടി ആക്ട് പ്രകാരം മറ്റൊരു കേസെടുത്തിട്ടുണ്ട്. അയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിസിപി പറഞ്ഞിരിക്കുകയാണ്.
ALso Read: സാന്ദ്ര, ഒടിടി, കാസ്റ്റിംഗ് കോൾ ഇപ്പോൾ പീഡനവും; വിവാദങ്ങൾ വിട്ടൊഴിയാതെ വിജയ് ബാബു
പരാതിയിൽ പറയുന്ന സ്ഥങ്ങളിലുള്ള തെളിവെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രഥമ ദൃഷ്ട്യ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. വിജയ് ദുബായിയിൽ നിന്ന് നാട്ടിലെത്തിയാൽ എയര്‍പോര്‍ട്ടിൽ പിടിക്കും. വരുന്നില്ലെങ്കിൽ വേറെ നടപടികള്‍ എടുക്കും. അത് അന്വേഷണത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റര്‍പോള്‍ സഹായം തേടേണ്ടതില്ല, ആവശ്യമെങ്കിൽ അത്തരം സഹായങ്ങള്‍ തേടേണ്ടി വരുമെന്നും ഡിസിപി അറിയിച്ചിരിക്കുകയാണ്.
സമയം, വായനക്കാർക്കിടയിൽ ഒരു സർവെ സംഘടിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും.. സർവേയിൽ പങ്കെടുക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.
Also Watch :
വിജയ് ബാബുവിനെതിരെ 22ന് കേസെടുത്തിരുന്നു. ഇന്നലെ അയാള്‍ സോഷ്യൽമീഡിയയിൽ സ്ത്രീയെ അപമാനിക്കുന്ന രീതിയിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് ഐടി ആക്ട് പ്രകാരം മറ്റൊരു കേസെടുത്തിട്ടുണ്ട്. അയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഡിസിപി പറഞ്ഞിരിക്കുകയാണ്.
ALso Read: സാന്ദ്ര, ഒടിടി, കാസ്റ്റിംഗ് കോൾ ഇപ്പോൾ പീഡനവും; വിവാദങ്ങൾ വിട്ടൊഴിയാതെ വിജയ് ബാബു
പരാതിയിൽ പറയുന്ന സ്ഥങ്ങളിലുള്ള തെളിവെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രഥമ ദൃഷ്ട്യ തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും കൂടുതൽ തെളിവുകള്‍ ലഭിക്കേണ്ടതുണ്ട്. വിജയ് ദുബായിയിൽ നിന്ന് നാട്ടിലെത്തിയാൽ എയര്‍പോര്‍ട്ടിൽ പിടിക്കും. വരുന്നില്ലെങ്കിൽ വേറെ നടപടികള്‍ എടുക്കും. അത് അന്വേഷണത്തിന്റെ ഭാഗമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്റര്‍പോള്‍ സഹായം തേടേണ്ടതില്ല, ആവശ്യമെങ്കിൽ അത്തരം സഹായങ്ങള്‍ തേടേണ്ടി വരുമെന്നും ഡിസിപി അറിയിച്ചിരിക്കുകയാണ്.
സമയം, വായനക്കാർക്കിടയിൽ ഒരു സർവെ സംഘടിപ്പിക്കുകയാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കാൻ ഞങ്ങളെ സഹായിക്കും.. സർവേയിൽ പങ്കെടുക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ.
Also Watch :