കൊച്ചി: തന്‍റെ ഭാര്യയെ പ്രളയത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവനടൻ അപ്പാനി ശരത് ഫേസ്ബുക്ക് ലൈവിൽ. ഷൂട്ടിങ്ങിനായി ചെന്നൈയിലെത്തിയ അപ്പാനിക്ക് ഇപ്പോൾ നാട്ടിലേക്കു വരാൻ കഴിയാത്ത സാഹചര്യമാണ്. ഭാര്യ ഒൻപതു മാസം ഗര്‍ഭിണിയാണ്, ചെങ്ങന്നൂര്‍ വെൺമണിയിൽ വീടിനുള്ളില്‍ കുടുങ്ങിയിരിക്കുകയാണെന്നാണറിയുന്നതെന്ന് അപ്പാനിയുടെ വാക്കുകള്‍.
അപ്പാനി ശരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്...
''ചെന്നൈയിൽ ഷൂട്ടിലാണ്, നാട്ടിലേക്ക് എത്താൻ പറ്റാത്ത അവസ്ഥ. ഭാര്യയുടെ വീട് മാന്നാർ ആണ്. അവിടെ വെള്ളം കയറി, അവരെ വേറെ സ്ഥലത്തേക്ക് മാറ്റി. വെൺമണി എന്ന സ്ഥലത്തേക്കാണ് മാറ്റിയത്. ഇപ്പോ വെൺമണിയിലും വെള്ളം കയറി എന്നാണറിയുന്നത്. ആരെങ്കിലും അവിടെയുണ്ടെങ്കിൽ സഹായിക്കണം. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞാൽ മതി. 9 മാസം ഗർഭിണിയാണ്, ഞാൻ അടുത്തില്ല. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അറിയിക്കണം. എന്താ ചെയ്യണ്ടതെന്ന് അറിയില്ല, ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. രാവിലെ എഴുന്നേറ്റപ്പോ വെൺമണി മുളുവൻ വെള്ളം കയറി എന്ന വാർത്ത കണ്ടു.
ഈ ഭാഗത്തുള്ള ആരെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കിൽ എന്നെ വിവരമറിയിക്കണം. എൻറെ നമ്പർ 9072743107 ആണ്. വീട്ടിൽ മൂന്നുനാലു പേരുണ്ട്. ബാക്കി എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കാം, എല്ലാവരും സൂക്ഷിക്കുക. ഇപ്പോൾ ഒരു പ്രവാസിയെപ്പോലെയാണ്. ഇവിടിരുന്ന് ഒന്നും ചെയ്യാൻ പറ്റുന്നില്ല'.
അപ്പാനി ശരത്തിന്‍റെ വാക്കുകള്‍ ഇങ്ങനെയാണ്...
''ചെന്നൈയിൽ ഷൂട്ടിലാണ്, നാട്ടിലേക്ക് എത്താൻ പറ്റാത്ത അവസ്ഥ. ഭാര്യയുടെ വീട് മാന്നാർ ആണ്. അവിടെ വെള്ളം കയറി, അവരെ വേറെ സ്ഥലത്തേക്ക് മാറ്റി. വെൺമണി എന്ന സ്ഥലത്തേക്കാണ് മാറ്റിയത്. ഇപ്പോ വെൺമണിയിലും വെള്ളം കയറി എന്നാണറിയുന്നത്. ആരെങ്കിലും അവിടെയുണ്ടെങ്കിൽ സഹായിക്കണം. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. അവൾ സുരക്ഷിതയാണെന്ന് അറിഞ്ഞാൽ മതി. 9 മാസം ഗർഭിണിയാണ്, ഞാൻ അടുത്തില്ല. അവിടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അറിയിക്കണം. എന്താ ചെയ്യണ്ടതെന്ന് അറിയില്ല, ആരെയും വിളിച്ചിട്ട് കിട്ടുന്നില്ല. രാവിലെ എഴുന്നേറ്റപ്പോ വെൺമണി മുളുവൻ വെള്ളം കയറി എന്ന വാർത്ത കണ്ടു.
ഈ ഭാഗത്തുള്ള ആരെങ്കിലും എന്തെങ്കിലും അറിയുകയാണെങ്കിൽ എന്നെ വിവരമറിയിക്കണം. എൻറെ നമ്പർ 9072743107 ആണ്. വീട്ടിൽ മൂന്നുനാലു പേരുണ്ട്. ബാക്കി എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കാം, എല്ലാവരും സൂക്ഷിക്കുക. ഇപ്പോൾ ഒരു പ്രവാസിയെപ്പോലെയാണ്. ഇവിടിരുന്ന് ഒന്നും ചെയ്യാൻ പറ്റുന്നില്ല'.