ഹോസ്റ്റൽ ഫീസ് വർധനവിനെതിരെ ജെഎൻയുവിലെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധസമരം തുടരുകയാണ്. വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് തടഞ്ഞതോടെ വൻ സംഘര്‍ഷമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ മാളവിക രാധാകൃഷ്ണൻ എന്ന യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. ജെഎൻയു സമരത്തെ മുൻ നിര്‍ത്തി 'രംഗ് ദേ ബസന്തി' എന്ന ബോളിവുഡ് ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മാളവിക. Also Read: ജെഎൻയുവിൽ സംഘർഷം; വിദ്യാർഥി യൂണിയൻ പ്രസിഡന്റടക്കം 50 പേർ പോലീസ് കസ്റ്റഡിയിൽ
26 ജനുവരി 2006. ഇന്ത്യയുടെ അമ്പത്തിയാറാമത് റിപ്പബ്ലിക്ക് ദിനത്തിൽ റിലീസായ ചിത്രമാണ് രംഗ് ദേ ബസന്തി. ആമിർ ഖാൻ, സിദ്ധാർഥ്, കുനാൽ കോഹ്ലി, സാറ അലി ഖാൻ, ശർമൻ ജോഷി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഒരു ആധുനിക സ്വാതന്ത്ര്യ സമരത്തിന്റെ കഥയാണ് പറഞ്ഞത്. ആധുനിക സ്വാതന്ത്ര്യസമരം എന്ന് പറയുമ്പോൾ അതിശയം തോന്നാമെന്നും 2006ൽ ഇന്ത്യ എന്ത് സ്വാതന്ത്ര്യമില്ലായ്മയാണ് നേരിട്ടതെന്നും കുറിപ്പിൽ ചോദിച്ചിരക്കുകയാണ് മാളവിക.
സു എന്ന ബ്രിട്ടീഷ് വിദ്യാർഥിനി പ്രീ ഇൻഡിപെൻഡന്റ് ഇന്ത്യയിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി ചെയ്തിരുന്ന അവളുടെ മുത്തച്ഛന്റെ ഡയറിക്കുറിപ്പുകൾ ഒരു ഡോക്യുമെന്ററി ആക്കാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ എത്തുന്നിടത്തുനിന്നാണ് സിനിമയുടെ കഥ തുടങ്ങുന്നത്. സ്വാതന്ത്ര്യം കിട്ടി 60 വർഷങ്ങൾക്കിപ്പുറം നമ്മുടെ യുവജനത ഭാരതം ആ വികാരത്തിനോട് എത്ര ദൂരെയാണ് എന്ന് സു മനസ്സിലാകുന്നു. ഭഗത് സിംഗ് എന്നതും, ചന്ദ്രശേഖർ ആസാദ് എന്നതും അവർക്ക് വെറും പേരുകൾ മാത്രമായി അവശേഷിച്ചുപോയി എന്നും സു വിനു തോന്നുന്നിടത്തുനിന്നും അവളെ വീണ്ടും ആ ഡോക്യുമെന്ററി പൂർത്തിയാക്കാൻ ഒരുപറ്റം സുഹൃത്തുക്കൾ സഹായിക്കുകയാണ്. അവിടെ തുടങ്ങുന്നു രംഗ് ദേ ബസന്തി എന്ന വിപ്ലവവും, പ്രണയവും, ദേശസ്നേഹവും, ഒഴുകിപ്പരക്കുന്ന ചലച്ചിത്രമെന്ന് മാളവിക കുറിച്ചിരിക്കുകയാണ്.
Also Read: ജെഎൻയുവിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്; ക്യാമ്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ജെഎൻയുവിലെ വിദ്യാർഥികളുടെ ചോരയൊഴുകുന്ന ശരീരങ്ങൾ കാണുമ്പോൾ ടീവിയിൽ രംഗ് ദേ ബസന്തി സംപ്രേക്ഷണം ചെയ്യപ്പെട്ടതിനെകുറിച്ചും മാളവിക പറഞ്ഞിരിക്കുകയാണ്. ഇന്നത്തെ ഇന്ത്യയുടെ യാതാർത്ഥ പ്രശ്നം എന്താണെന്ന് ഇന്നത്തെ യുവത്വം ആലോചിക്കുന്നെങ്കിലുമുണ്ടോ? പൊളിറ്റിക്സ് ഇഷ്ടമേയല്ല എന്ന് പറയുന്ന പൊളിറ്റിക്കൽ ഇലിറ്ററേറ്റ്സിനോടാണ്, നിങ്ങൾ കാരണമാണ് രാജ്യം ഇന്നീ നിലയിൽ എത്തിയത്. നിങ്ങൾ കാരണം മാത്രം. സിനിമയെ അധികരിച്ച് പറയുകയാണെങ്കിൽ ജീവിക്കാൻ രണ്ടു രീതികളേയുള്ളു, ഒന്നുകിൽ കാര്യങ്ങൾ എങ്ങനെയാണോ അങ്ങനെ അവയെ സഹിച്ചുപോകാം, അല്ലെങ്കിൽ അവയെ മാറ്റാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാം, മാളവിക കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ ഉത്തരവാദിത്തം ഏറ്റെടുത്ത, ഇന്നവിടെ കിടന്ന് തല്ലുകൊള്ളുന്ന സഹോദരീസഹോദരന്മാർക്ക് അഭിവാദ്യങ്ങൾ. നിങ്ങളെങ്കിലുമുണ്ടല്ലോ ഈ നാടിനെന്നും മാളവികയുടെ കുറിപ്പിൽ കൂട്ടിചേര്‍ത്തിരിക്കുകയാണ്.
26 ജനുവരി 2006. ഇന്ത്യയുടെ അമ്പത്തിയാറാമത് റിപ്പബ്ലിക്ക് ദിനത്തിൽ റിലീസായ ചിത്രമാണ് രംഗ് ദേ ബസന്തി. ആമിർ ഖാൻ, സിദ്ധാർഥ്, കുനാൽ കോഹ്ലി, സാറ അലി ഖാൻ, ശർമൻ ജോഷി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഒരു ആധുനിക സ്വാതന്ത്ര്യ സമരത്തിന്റെ കഥയാണ് പറഞ്ഞത്. ആധുനിക സ്വാതന്ത്ര്യസമരം എന്ന് പറയുമ്പോൾ അതിശയം തോന്നാമെന്നും 2006ൽ ഇന്ത്യ എന്ത് സ്വാതന്ത്ര്യമില്ലായ്മയാണ് നേരിട്ടതെന്നും കുറിപ്പിൽ ചോദിച്ചിരക്കുകയാണ് മാളവിക.
Also Read: ജെഎൻയുവിൽ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്; ക്യാമ്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ജെഎൻയുവിലെ വിദ്യാർഥികളുടെ ചോരയൊഴുകുന്ന ശരീരങ്ങൾ കാണുമ്പോൾ ടീവിയിൽ രംഗ് ദേ ബസന്തി സംപ്രേക്ഷണം ചെയ്യപ്പെട്ടതിനെകുറിച്ചും മാളവിക പറഞ്ഞിരിക്കുകയാണ്. ഇന്നത്തെ ഇന്ത്യയുടെ യാതാർത്ഥ പ്രശ്നം എന്താണെന്ന് ഇന്നത്തെ യുവത്വം ആലോചിക്കുന്നെങ്കിലുമുണ്ടോ? പൊളിറ്റിക്സ് ഇഷ്ടമേയല്ല എന്ന് പറയുന്ന പൊളിറ്റിക്കൽ ഇലിറ്ററേറ്റ്സിനോടാണ്, നിങ്ങൾ കാരണമാണ് രാജ്യം ഇന്നീ നിലയിൽ എത്തിയത്. നിങ്ങൾ കാരണം മാത്രം. സിനിമയെ അധികരിച്ച് പറയുകയാണെങ്കിൽ ജീവിക്കാൻ രണ്ടു രീതികളേയുള്ളു, ഒന്നുകിൽ കാര്യങ്ങൾ എങ്ങനെയാണോ അങ്ങനെ അവയെ സഹിച്ചുപോകാം, അല്ലെങ്കിൽ അവയെ മാറ്റാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാം, മാളവിക കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അങ്ങനെ ഉത്തരവാദിത്തം ഏറ്റെടുത്ത, ഇന്നവിടെ കിടന്ന് തല്ലുകൊള്ളുന്ന സഹോദരീസഹോദരന്മാർക്ക് അഭിവാദ്യങ്ങൾ. നിങ്ങളെങ്കിലുമുണ്ടല്ലോ ഈ നാടിനെന്നും മാളവികയുടെ കുറിപ്പിൽ കൂട്ടിചേര്‍ത്തിരിക്കുകയാണ്.