ഈയടുത്തിടെ പുറത്തിറങ്ങിയ 'അമ്പിളി' എന്ന സിനിമയിൽ ഭിന്നശേഷിയുള്ള കഥാപാത്രമായി വിസ്മയിപ്പിച്ചിരിക്കുകയാണ് നടൻ സൗബിൻ. ചിത്രം കണ്ടവരെല്ലാം ചിത്രത്തിൽ സൗബിന്റെ പ്രകടനത്തെ പുകഴ്ത്തിയിരിക്കുകയാണ്. ബലം പിടിച്ചുള്ള അമ്പിളിയുടെ നടത്തം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് സൗബിന് ഒരഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. കൈകള്‍ ഇറുക്കിപ്പിടിച്ചുകൊണ്ട് കാലുകള്‍ ബലംപിടിച്ച് മുമ്പിലേക്ക് വെച്ച് നടക്കുകയായിരുന്നു വേണ്ടത്. കുറച്ചുനേരം ഇങ്ങനെ ചെയ്തതോടെ ശരീരത്തിന് വേദനയായി. ഷൂട്ട് കഴിയുമ്പോഴേക്കും ഉഴിച്ചില്‍ നടത്തേണ്ട അവസ്ഥയായി മാറിയെന്നാണ് സൗബിൻ അഭിമുഖത്തിനിടെ പറയുകയുണ്ടായത്. മലയാളത്തിൽ വിരലിലെണ്ണാവുന്ന നടന്മാരെ ഭിന്നശേഷിയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിച്ചിട്ടുള്ളൂ. 'സൂര്യമാനസ'ത്തിൽ പുട്ടുറുമീസ് എന്ന കഥാപാത്രമായി മമ്മൂട്ടി, 'തിളക്ക'ത്തിലെ ഉണ്ണിയായും 'ചക്കരമുത്തി'ലെ അരവിന്ദനായും ദിലീപ്, 'കരുമാടിക്കുട്ടനി'ൽ കുട്ടനായി കലാഭവൻ മണി എന്നിവരാണ് സൗബിന്റെ 'അമ്പിളി'ക്ക് മുമ്പ് ഇത്തരത്തിൽ ഭിന്നശേഷിയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടിയവർ.
'സൂര്യമാനസ'ത്തിലെ പുട്ടുറുമീസായി മമ്മൂട്ടി
വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ 'സൂര്യമാനസം' മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രശംസകൾ പിടിച്ചു പറ്റിയ സിനിമയാണ്. മലയാള സിനിമയുടെ നാഴിക കല്ലായി മാറിയ ചിത്രം നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാറാണ് നിർമിച്ചത്. ചിത്രം വിതരണത്തിനെത്തിച്ചത് മാക് റിലീസായിരുന്നു. 1937-ൽ ജോൺ സ്റ്റെയിൻബേക്ക് എഴുതിയ മൈസ് ആൻഡ് മെൻ എന്ന നോവലിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു 'സൂര്യമാനസ'ത്തിലെ പുട്ടുറുമീസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
പുട്ടുറുമീസ് എന്ന് വിളിപ്പേരുള്ള മാനസിക വൈകല്യമുള്ള നായക കഥാപാത്രമായി മമ്മൂട്ടി വിസ്മയാവഹകമായ അഭിനയ പ്രകടനമാണ് കാഴ്ചവെച്ചത്. കഥാപാത്രമായി മാറുമ്പോൾ ഒരു നടന് സ്വാഭാവികമായും കടന്നു വരാൻ സാധ്യതയുള്ള തന്റേതായുള്ള മാനറിസങ്ങളെ മുഴുവൻ മാറ്റിക്കൊണ്ട് മമ്മൂട്ടി സിനിമയിലുടനീളം അക്ഷരാർത്ഥത്തിൽ പുട്ടുറുമീസായി ജീവിക്കുകയായിരുന്നു. പുട്ടുറുമീസിന്റെ വൈകല്യത്തേക്കാള്‍ ചുറ്റുമുള്ളവരുടെ മാനസികമായ അന്ധത വരുത്തിയ ഭീകരതയുടെ കാഠിന്യം കാണിച്ചുകൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്.
'കരുമാടിക്കുട്ടനി'ലെ കുട്ടനായി മണി
ഒരു പിടി ചോറുകിട്ടാനായി വീടായെ വീടെല്ലാം കറങ്ങി പലയിടത്തും അലയുന്ന ചെറിയ ബുദ്ധിക്കുറവുള്ള കുട്ടൻ എന്ന കഥാപാത്രമായി 'കരുമാടിക്കുട്ടൻ' എന്ന വിനയൻ ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന അഭിനയമാണ് നടൻ കലാഭവൻ മണി കാഴ്ചവെച്ചിരുന്നത്. കണ്ണു നനയാതെ ഈ ചിത്രം പലര്‍ക്കും കണ്ടു തീർക്കാനാകില്ല. രാജൻ പി ദേവും കലാഭവൻ മണിയും മത്സരിച്ചഭിനയച്ച ചിത്രമായിരുന്നു ഇത്. ഭിന്നശേഷിയുള്ള കുട്ടന്റെ ഓരോ ചലനങ്ങളും പ്രേക്ഷക മനസ്സിൽ വിങ്ങൽ തീര്‍ത്തുവെങ്കിൽ അത് ഭാവാഭിനയത്തിന്റെ ഒട്ടും അതിപ്രസരമില്ലാതെ ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച മണിയെന്ന നടനിലെ പ്രതിഭ കൊണ്ടാണ്. മണി പ്രാണൻ പറിച്ചു നല്‍കിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്.
'ചക്കരമുത്തി'ലെ അരവിന്ദനായി ദിലീപ്
'ചക്കരമുത്ത്' എന്ന ലോഹിതദാസ് സിനിമയിലെ അരവിന്ദൻ എന്ന ദിലീപിന്റെ കഥാപാത്രവും ഏകദേശം ഇത്തരത്തിലുള്ളതായിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്കരമുത്ത്. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആയിരുന്നു.
ലോഹിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്ന അരവിന്ദന് എന്ന യുവാവിന്റെ ജീവിതമാണ് അദ്ദേഹം ചക്കരമുത്ത് എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമാക്കിയതും. വള്ളുവനാടിന്റെ ഗ്രാമീണ ഭംഗിയും നിഷ്കളങ്കതയും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകകൂടിയായിരുന്നു ഈ ചിത്രത്തിലൂടെ ലോഹിതദാസ് ചെയ്തത്. അരവിന്ദന് നിഷ്കളങ്കനായ ഒരു കുസൃതിക്കാരനാണ്, അവന്റെ അമ്മയുടെ ചക്കര മുത്തും. ഒപ്പം നിരവധി നന്മകളുമുണ്ട് അവനിൽ. പക്ഷേ ചെറിയ ബുദ്ധിക്കുറവുണ്ട്. ആ കുറവാണ് അവന്റെ അമ്മയ്ക്ക് തണലാകാനുള്ള നിമിത്തമായി ലോഹി പറഞ്ഞുവയ്ക്കുന്നതും.
'തിളക്ക'ത്തിലെ ഉണ്ണിയായി ദിലീപ്
ജയരാജിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, സലീം കുമാർ, കാവ്യ മാധവൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ 'തിളക്ക'വും ഇത്തരത്തിലൊരു ചിത്രമായിരുന്നു. ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.
ഈ ചിത്രത്തിന്റെ കഥ ആലങ്കോട് ലീലാകൃഷ്ണന്റേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. മറ്റ് സിനിമകള്‍ പോലെ ജന്മനാ ഉള്ള വൈകല്യമായിരുന്നില്ല ഇതിൽ ഉണ്ണിയായി അഭിനയിച്ച ദിലീപിന്റെ കഥാപാത്രത്തിനുണ്ടായിരുന്നത്. ഒരു ഷോക്കിൽ നിന്നാണ് ഉണ്ണിക്ക് ഈ വൈകല്യം വരുന്നതായി കഥയിൽ കാണിച്ചിരുന്നത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
'സൂര്യമാനസ'ത്തിലെ പുട്ടുറുമീസായി മമ്മൂട്ടി
വിജി തമ്പിയുടെ സംവിധാനത്തിൽ മമ്മൂട്ടി, രഘുവരൻ, ജഗതി ശ്രീകുമാർ, വിനോദിനി, ഷൌക്കാർ ജാനകി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992-ൽ പ്രദർശനത്തിനിറങ്ങിയ 'സൂര്യമാനസം' മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ ഏറെ പ്രശംസകൾ പിടിച്ചു പറ്റിയ സിനിമയാണ്. മലയാള സിനിമയുടെ നാഴിക കല്ലായി മാറിയ ചിത്രം നന്ദന ഫിലിംസിന്റെ ബാനറിൽ ഗീതാഞ്ജലി നന്ദകുമാറാണ് നിർമിച്ചത്. ചിത്രം വിതരണത്തിനെത്തിച്ചത് മാക് റിലീസായിരുന്നു. 1937-ൽ ജോൺ സ്റ്റെയിൻബേക്ക് എഴുതിയ മൈസ് ആൻഡ് മെൻ എന്ന നോവലിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു 'സൂര്യമാനസ'ത്തിലെ പുട്ടുറുമീസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
'കരുമാടിക്കുട്ടനി'ലെ കുട്ടനായി മണി
ഒരു പിടി ചോറുകിട്ടാനായി വീടായെ വീടെല്ലാം കറങ്ങി പലയിടത്തും അലയുന്ന ചെറിയ ബുദ്ധിക്കുറവുള്ള കുട്ടൻ എന്ന കഥാപാത്രമായി 'കരുമാടിക്കുട്ടൻ' എന്ന വിനയൻ ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന അഭിനയമാണ് നടൻ കലാഭവൻ മണി കാഴ്ചവെച്ചിരുന്നത്. കണ്ണു നനയാതെ ഈ ചിത്രം പലര്‍ക്കും കണ്ടു തീർക്കാനാകില്ല. രാജൻ പി ദേവും കലാഭവൻ മണിയും മത്സരിച്ചഭിനയച്ച ചിത്രമായിരുന്നു ഇത്. ഭിന്നശേഷിയുള്ള കുട്ടന്റെ ഓരോ ചലനങ്ങളും പ്രേക്ഷക മനസ്സിൽ വിങ്ങൽ തീര്‍ത്തുവെങ്കിൽ അത് ഭാവാഭിനയത്തിന്റെ ഒട്ടും അതിപ്രസരമില്ലാതെ ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ച മണിയെന്ന നടനിലെ പ്രതിഭ കൊണ്ടാണ്. മണി പ്രാണൻ പറിച്ചു നല്‍കിയാണ് ഈ ചിത്രത്തിൽ അഭിനയിച്ചതെന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്.
'ചക്കരമുത്ത്' എന്ന ലോഹിതദാസ് സിനിമയിലെ അരവിന്ദൻ എന്ന ദിലീപിന്റെ കഥാപാത്രവും ഏകദേശം ഇത്തരത്തിലുള്ളതായിരുന്നു. ലോഹിതദാസിന്റെ സംവിധാനത്തിൽ ദിലീപ്, സായി കുമാർ, ജിഷ്ണു, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചക്കരമുത്ത്. സെവൻ ആർട്സ് ഇന്റർനാഷണലിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആയിരുന്നു.
'തിളക്ക'ത്തിലെ ഉണ്ണിയായി ദിലീപ്
ജയരാജിന്റെ സംവിധാനത്തിൽ ദിലീപ്, നെടുമുടി വേണു, സലീം കുമാർ, കാവ്യ മാധവൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനിറങ്ങിയ 'തിളക്ക'വും ഇത്തരത്തിലൊരു ചിത്രമായിരുന്നു. ഹംസധ്വനി ഫിലിംസിന്റെ ബാനറിൽ അനീഷ് വർമ്മ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.